പ്രകാശം പരത്തുന്നവള്‍

റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന്‍ സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട്‌‍ . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ എന്നൊക്കെ ആലോചിച്ച്‌ നഖത്തിന്റെ നീളം കുറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് ഫോണ്‍.
“കുഞ്ഞീ, നീ എപ്പഴാ വരുന്നെ? ഇവിടെ വേറൊരു ബൂലോഗന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആളുള്ളപ്പൊ വരാന്‍ നിനക്ക്‌ പ്രശ്നമുണ്ടോ?

ഓഹൊ!! അപ്പൊ രണ്ട് ബൂലോഗവാസികളെ ഒരുമിച്ചു കാ‍ണാനാണ് പോകുന്നത്‌. കൊള്ളാം!

നല്ലൊരു കഥാകാരനാണ്. ഒന്നു കണ്ട് കളയാം. പ്രശ്നമില്ല എന്ന് മറുപടി കൊടുത്തു.

കുഴികളെല്ലാം എണ്ണിക്കഴിഞ്ഞപ്പോള്‍ കോളേജിനു മുന്നില്‍ വണ്ടി നിന്നു. എന്നെയും അമ്മയെയും അവിടെ ലഗേജ് ഇറക്കി അച്ഛന്‍ ഗഡി സ്ഥലം കാലിയാക്കി.

ഗേറ്റില്‍ കാലുകുത്തിയതും പരിവാരങ്ങള്‍ ഓടിയെത്തി. പുസ്തക പ്രദര്‍ശനം ദാ അവിടെ, ചരിത്ര പ്രദര്‍ശനം ദേ ഇവിടെ ഇതിനു മുകളില്‍...

“അതെയ്, ഇതൊക്കെ ഞാന്‍ കണ്ടോളാം. എനിക്ക് ...ടീച്ചറെ ഒന്ന് കാണണം. ഞാന്‍ സുഹൃത്താണ്.“

മുണ്ടാണുടുത്തിരുന്നതെങ്കില്‍ ആ കുട്ടി അതിന്റെ മടക്കിക്കുത്തഴിച്ചിട്ടേനെ. എന്നിട്ടും ആ പെണ്‍കുട്ടി അതിനെക്കൊണ്ടാവുന്ന വിധം അഡ്ജസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചു ബഹുമാനം കാണിക്കുന്ന ആ ആക്ഷന്‍.

“ടീച്ചര്‍ ദേ ഇപ്പൊ പുറത്തു പോയതാ, ഇപ്പൊ വരും. ഇവിടെ ഇരിക്കാം”.

മറ്റേ ബൂലോഗനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണെന്നു മനസ്സിലായി. എന്നാല്‍ പിന്നെ അതു വരെ ചരിത്ര പ്രദര്‍ശനം ദര്‍ശിക്കം എന്ന്‌ കരുതി. ദാ ഫോണ്‍.

“മോളുട്ടീ, നീ എതിയോ? എവിടെയാ?”

“ഞാന്‍ ദേ ഈ ചരിത്ര പ്രദര്‍ശന...”. ടക്. ഫോണ്‍ കട്ട്.

ആളിവിടെ അടുത്തെത്തിയിട്ടുണ്ട്‌ എന്ന് മനസ്സിലായി. പുറത്തേക്കിറങ്ങിയപ്പോള്‍ അതാ നമ്മുടെ താരം. ചുറ്റും ഒരു പറ്റം മാന്‍പേടകളും. ഒപ്പം വഴി തെറ്റി വന്ന കുട്ടിയെ പോലെ അരിഗോണിയുടെ കഥാകാരനും. അതാ ടീച്ചര്‍ എന്നെ കണ്ടു കഴിഞ്ഞു. ഓടി വരലും കെട്ടിപിടിക്കലും എപ്പൊ കഴിഞ്ഞു?

കസവുള്ള കേരള സാരിയില്‍ ഒരു സുന്ദരി ടീച്ചര്‍. ചടുലമായ ഒരോ നീക്കങ്ങള്‍. ഈ നിമിഷം ഇവിടെ ഗേറ്റിനടുത്ത്, അടുത്ത നിമിഷം അവിടെ റിസപ്‌ഷനില്‍. അതിനടുത്ത നിമിഷം കാന്റീനില്‍. കാലില്‍ ചെരുപ്പില്ല. കയ്യില്‍ ഒരു സെല്‍ ഫോണ്‍. കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍. ആയിരം നാവ്‌. എന്നോട് തല്ലുപിടിക്കുന്നു, എന്റെ അമ്മയോട് കുശലം പറയുന്നു, ഫോണില്‍ മറ്റൊരു ബൂലോഗനോട്‌ വര്‍താനം പറയുന്നു, ഇടയില്‍ “മിസ്സ്, ഇതെന്ത ചെയ്യണ്ടെ മിസ്സ്” എന്ന് ചോദിച്ചു വന്ന സംശയക്കുട്ടിയോട് “അത്‌ അവിടെ ചെന്ന്‌ അങ്ങനെ ചെയ്യമ്മൂ” എന്ന്‌ നിര്‍ദ്ദേശിക്കുന്നു.

ഹൌ!! ഇതെന്തൊരു ജീവി!!

“നിങ്ങള്‍ ഈ പുസ്തകങ്ങള്‍ കാണൂ, ഞാന്‍ ഇവനെ ഒന്ന് വിട്ടിട്ടു വരാം.“ അരിഗോണിക്കാരന്‍ പോകാന്‍ തയ്യാറെടുക്കുന്നു.

ഞങ്ങള്‍ പുസ്തക ലോകത്തേക്കിറങ്ങി. നല്ല ഒരു സംരംഭം. ഒരുപാട് പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടു മിക്ക പബ്ലിഷര്‍മാരും ഉണ്ട്‌. എല്ലാം ഈ സൂക്ഷ്മ രൂപിണിയാല്‍ സംഘടിപ്പിക്കപ്പെട്ടത്‌. കുറെ പുസ്തകങ്ങള്‍ വാങ്ങി. എന്നേക്കാള്‍ ആര്‍ത്തി അമ്മക്ക്‌. ബസ്സിലെ രണ്ട് സ്‌റ്റെപ്പ് കയറുമ്പഴേക്കും വാതം കോച്ചുന്ന ആള്‍ക്ക്‌, ഇവിടത്തെ രണ്ടും മൂന്നും നിലകള്‍ നോ പ്രോബ്ലം!

വീണ്ടും ഫോണ്‍. “മോളുട്ടീ നിങ്ങള്‍ എവിടെയാ?”
“ഞങ്ങള്‍ ഈ മാതൃഭൂമീടെ..” ടക്. ഒരേയൊരു മിനിട്ട്. നമ്മുടെ ആളിതാ മുന്നില്‍.

“വാ നമുക്കൊരു ചായ കുടിക്കാം.“
വേണ്ട ചേച്ചീ എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് കാന്റീനിന്റെ പടിയിലെത്തി.

“ദേ ഇതാണെന്റെ ചിന്നു, എന്റെ മോളാ, പിന്നെ ദേ ഇത് അഞ്ജു, ഇവളുണ്ടല്ലൊ, നമ്മുടെ മറ്റേ ബൂലോഗന്‍ ഇന്നിവിദെ വരും എന്ന്‌ ഇന്നലെ സ്വപ്നം കണ്ടത്രേ. പിന്നെ ഇത് ചീതു, ഇവള്‍ എന്റെ ബ്ളോഗില്‍ ഉണ്ട്‌. ഇതാണ് വിനീത, ഇവള്‍ അസ്സല്‍ പാട്ടുകാരിയാ, അയ്യോ... ഇതാരാ...”

രണ്ട്‌ കയ്യും നീട്ടുന്നത് കണ്ടൂ. പിന്നെ കണ്ടത്‌ ഒരു പ്രായമായ സ്ത്രീയുടെ കൂടെ.

“എന്റെ ടീച്ചറാ”
ടീച്ചറുടെ ടീച്ചര്‍, കുട്ടികള്‍ക്ക്‌ കൌതുകം.

അതിനിടയില്‍ ചേച്ചിയുടെ സെല്‍ ഫോണില്‍ ഒരു കുട്ടി- “അങ്കിള്‍, അങ്കിള്‍ വരുമ്പോ കഴിക്കാന്‍ ബര്‍ഗര്‍ പറയണോ, വെജ്‌റോള്‍ പറയണോ?”
ചേച്ചിയുടെ വക്കീലദ്ദേഹം കുട്ടികളുടെ അങ്കിള്‍.

എന്റെ കണ്ണുകളില്‍ അത്ഭുതം. ഇങ്ങനെയും ഒരാള്‍. ചുറ്റും ഈച്ച പോലെ പറ്റിക്കൂടിയിരിക്കുന്ന ഓരൊ കുട്ടിയും മിസ്സ് മിസ്സ് എന്ന്‌ വിളിച്ചാണ് കലപില കൂട്ടുന്നതെങ്കിലും ആ ഓരൊ വിളിയും‍ അമ്മേ എന്നാണ് എന്ന് എനിക്ക്‌ മനസ്സിലാകുന്നു. ഓരൊരുത്തരും ഈ ടീച്ചറുടെ മടിയിലാണ്, ഹൃദയത്തിലാണ്. കാന്റീനില്‍ ചെലവഴിച്ച ആ അഞ്ച് മിനിട്ടില്‍, ഗേറ്റിലേക്ക് നടക്കുന്ന നിമിഷങ്ങളില്‍, ഗേറ്റില്‍ വെച്ച്‌ സന്ധ്യ എന്ന കുട്ടിയെക്കൊണ്ട്‌ മനോഹരമായ ഒരു പാട്ടു പാടി ഞങ്ങളെ കേള്‍പ്പിച്ചപ്പോള്‍ ഒക്കെ ഞാന്‍ അറിഞ്ഞു, ബൂലോഗത്തില്‍ അരുമായി സംസാരിച്ചാലും, ഈ ചേച്ചി പ്രതിപാദ്യ വിഷയമായി വരുമ്പോള്‍ സ്വന്തം ചേച്ചിയെക്കുറിച്ചെന്ന വണ്ണം അവരെല്ലാം വികാരാധീനരാകുന്നത്‌ എന്തുകൊണ്ടെന്ന്‌.

ഒരു തുള്ളിക്കൊരു കടല്‍ തിരിച്ചു തരുന്ന ഈ ചേച്ചിയെ പോലെ ഈ ചേച്ചി മാത്രം.

യാത്ര പറയും നേരം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി “ദാ, ഇവരെ ആ കല്യാണില്‍ ഒന്നു വിട്ടേക്കു”. മനസ്സില്‍ ഒരു കുഞ്ഞു സങ്കടം.

ഓട്ടോറിക്ഷക്ക്‌ പിന്നില്‍ ചേച്ചി ചെറുതായപ്പോള്‍ എനിക്കൊരു സന്ദേശം വന്നതായി മൊബൈല്‍ ഫോണ്‍ അറിയിച്ചു. തുറന്നു നോക്കാതെ തന്നെ ഞാനത് വായിച്ചു.

“ലവ് യു മോളൂട്ടീ”


Writer: ബിക്കു

0 comments:

ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്

ആ ഡബിള്‍ ബെഡ്‌ റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന്‍ പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന്‌ തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്‌.

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക്‌ അവര്‍ക്ക് ലഭിച്ചത്‌. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള അവയുടെ പോക്കു വരവുകള്‍ മനുവിനും അനിതക്കും കാതിനിണക്കം വന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വന്ന്‌ പകല്‍ മുഴുവന്‍ ഉറങ്ങുന്ന മനുവിനും, പകല്‍ മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പ്രൊജക്റ്റ് ഷെഡ്യൂളുകളോട് മല്ലിട്ട് വൈകി കൂടണയുന്ന അനിതക്കും ഈ ഇരമ്പങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ സമയവുമില്ലായിരുന്നു.

കണക്കു പുസ്തകത്തില്‍, പാല്‍ക്കരന് കൊടുത്ത ഇരുനൂറ്റി നാല്പത്തഞ്ച് രൂപ റൌണ്ട് ചെയ്ത് ഇരുനൂറ്റി അമ്പതായി മനുവിന്റെ പേരിന് നേര്‍ക്ക് കണ്ടത് ചോദിക്കാന്‍ അനിത മറന്നു പോയത് ഈ സമയമില്ലായ്മ മൂലമാണ്. ഇസ്തിരിക്കാരന്റെ പക്കല്‍ നിന്ന്‌ അനിത വാങ്ങിക്കൊണ്ട് വന്ന തുണികളില്‍ മനുവിന്റെ ഒരു ഷര്‍ട്ട് കുറവായിരുന്നത് അനിതയോട് ചോദിക്കാന്‍ മനുവിനും സമയം കിട്ടിയില്ല. പിന്നെപ്പഴൊ ഓര്‍മ്മ വന്നപ്പോഴേക്കും ഇസ്തിരിക്കാരന്‍ തന്നെ അത്‌ തിരികെയെത്തിച്ചിരുന്നു.

അന്ന് രാത്രി, ഷിഫ്റ്റിനിടയില്‍ ഒരു ബ്രേക്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് മനുവിന്റെ മൊബൈല്‍ ഫോണില്‍ അനിതയുടെ മെസേജ് തെളിഞ്ഞത്‌.

“ഐ ഗോട്ട് എ ബെറ്റെര്‍ ഓഫര്‍ ഇന്‍ ഡല്‍ഹി. ഐ വില്‍ ബി ലീവിങ്ങ് ദിസ് സാറ്റര്‍ഡെ”.

ചായ കുടിക്കാനെണീറ്റ മനു കസേരയില്‍ അമര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറെറിന്റെ ഫെവരിറ്റ്സില്‍ നിന്ന് സിറ്റി ക്ലാസ്സിഫൈഡ്‌സ്.കോം തുറക്കുന്ന സമയം കൊണ്ട് അവന്‍ മറുപടി ടൈപ്പ് ചെയ്തു.

“ഓക്കെ. വിഷ് യു ഗുഡ് ലക്ക്.”

പിന്നെ കീബോര്‍ഡില്‍ വിരലുകളമര്‍ന്നു.
“ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്”



Writer : ബിക്കു

0 comments:

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.

കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.



Writer :  MAGNIFIER

0 comments:

നക്ഷത്രം തൂക്കിയ ഭാസ്കരനും ഒറ്റമുലച്ചിയും

അധികാരി കുഞ്ഞിരാമ മേനോനും നേര്‍ച്ചങ്ങാതി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ക്കും ഇമ്മാതിരി ഒരക്കിടിപറ്റാനുണ്ടോ? അവരങ്ങിനെ ഒരു ബ്ലീച്ച്‌ ബ്ലീച്ചായ ആ രാത്രി വരെ കോയിപ്പറമ്പത്ത്‌ ഭാസ്കരന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ വെറുമൊരുഭാസ്കരന്‍ മാത്രമായിരുന്നു. ചില മുതുക്കി മുത്തശ്ശിമാര്‍ക്ക്‌ പാക്കരനും. പിന്നെ തട്ടാന്‍ രാഘവന്റെ മോന്‍ ഗോപാലു..ഓന്‌ നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയ ഒരു സ്ഥാനപ്പേര്‍ പണ്ടേയുള്ളതല്ലേ.."ഇരുപ്പൂ..." എന്ന്‌. ച്ചാല്‍ കണ്ടത്തില്‍ രണ്ടുതരം കൃഷീം എറക്കാം എന്നര്‍ഥം. ദൈവം തമ്പുരാന്‍ അവന്റെ സൃഷ്ടി തുടങ്ങുമ്പോള്‍ മനസ്സില്‍ നിരീച്ചത്‌ ഒരാങ്കുട്ടി എന്നുതന്നെയായിരുന്നു. പക്ഷേ പ്രോസസ്സ്സിങ്ങിനൊടുവിലെവിടെയോ വെച്ച്‌ അദ്ദ്യത്തിനു പറ്റിയ ഒരു ഓര്‍മ്മപിശാചാല്‍ സംഭവം പണിതീര്‍ന്നു വന്നപ്പോള്‍ പെണ്ണിന്റെ കുണുങ്ങലായിപ്പോയി വിദ്വാന്‌...! ഞാറ്റുവേലയ്ക്ക്‌ പെണ്ണുങ്ങളെ തിരുവാതിര പഠിപ്പിച്ചും, സ്ഥലം വായനശാലയുടെ വാര്‍ഷികങ്ങള്‍ക്ക്‌ അരങ്ങേറുന്ന വെള്ളരിക്കാ നാടകത്തിന്റെ റിഹേര്‍സലിന്‌ മെയിന്‍ നടി എത്തുന്നത്‌ വരെ ആ ഭാഗം അഭിനയിച്ചും ഒക്കെ അങ്ങിനെ കഴിഞ്ഞു പോകുന്നു. കോയിപ്പറമ്പത്ത്‌ ഭാസ്കരന്‌ പ്രത്യേകിച്ചു പണി എന്താന്നു ചോദിച്ചാല്‍ എന്തേലും ഉള്ളതായി ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ അറിയില്ല. പക്ഷേ എല്ലാ പണിയിലും ഭാസ്കരനുണ്ടാവും എന്നു നാട്ടുകാര്‍ക്കറിയാം. ചുരുക്കിയാല്‍ നാട്ടിലെ ഒരു ഏകാംഗ ഉത്സാഹക്കമ്മിറ്റിയുടെ സെക്രട്ടറീം പ്രസിഡന്റും ഒക്കെ ഭാസ്കരന്‍ തന്നെ എന്നു പറയാം.

അങ്ങിനെ ഇരിക്കുന്നതായിട്ടുള്ളതായിട്ടുള്ള സന്ദര്‍ഭത്തിങ്കലാണ്‌ ചക്കന്‍കുളങ്ങര അമ്പലത്തിലെ കൊടിമരത്തില്‍ ആറാട്ട്‌ തളപ്പുമിട്ട്‌ കയറുന്നത്‌. (ശ്രീ ശക്തന്‍കുളങ്ങര എന്ന ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പുള്ള പേരിനെയാണ്‌ വിവരദോഷികളായ കൊയിലാണ്ടിക്കാര്‍ സന്ധി തേയ്മാനിച്ച്‌ ഒരു സാദാ വെറും ചക്കന്‍കുളങ്ങരയാക്കിക്കളഞ്ഞത്‌...അല്ലേലും കോവില്‍കണ്ടി എന്ന സുന്ദര നാമധേയത്തിന്റെ പപ്പും പൂടയും പറിച്ച്‌ കൊയിലാണ്ടി എന്ന്‌ അഭിമാനപുരസ്സരം പറഞ്ഞു നടക്കുന്നവരല്ലോളീ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍?) ചക്കൊളങ്ങര(ഹൂശെന്റമ്മോ അതിനിടക്ക്‌ അതിങ്ങനീം ആയോ?) ആറാട്ടാണ്‌ ആറാട്ട്‌. അല്ലെങ്കില്‍ ഒരൊന്നന്നര ആറാട്ടാണ്‌ ചക്കൊളങ്ങര എന്നും പറയാം. അഞ്ചെട്ട്‌ ആനകള്‍ നിരക്കുന്ന എഴുന്നള്ളത്ത്‌,("ബ്ബ്ഭ..ദെന്തൂട്ട്‌ തള്ളിപ്പാണ്‍ഡ്രാ കന്നാലീ...നീ വന്നാ തൃശ്ശൂര്‍ പൂരാ കാണ്‌ ക്ടാവേ"...ഹതേത്‌ തൃശ്ശൂലന്‍?)പൂവെടി, വെറും വെടി, കള്ളുകുടി, കമന്റടി, പെണ്ണു പിടി പിന്നെ കയ്യാങ്കളി(ആപറഞ്ഞ കളി ഒരിക്കലും അവസാനിക്കാറില്ല,ഈ പ്രാവശ്യം നിറുത്തിവെച്ച സേം സ്പോട്ടില്‍ നെക്സ്റ്റ്‌ ടൈം ടൈറ്റില്‍സോങ്ങ്‌ കണിശം തുടങ്ങും) ഇത്യാദി കലാപരിപാടികള്‍ അരങ്ങു കൊഴുപ്പിക്കുന്നതിനിടയ്ക്ക്‌ എല്ലാകൊല്ലവും മുറതെറ്റാതെ ഒരു മഹത്തായ കലാസംഭവവും ചക്കൊളംമൂര്‍ത്തിക്ക്‌ നേര്‍ച്ചവെക്കാറുണ്ട്‌ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍. ദേശപോഷിണി വായനശാല ആന്റ്‌ കലാസമിതി അഭിമാന പുരസ്സരം കാഴ്ച വെക്കുന്ന സാമൂഹ്യ സാംസ്കാരിക നാടകം..!!(ഇക്കൊല്ലം "മകനേ മാപ്പു തരൂ") രചന, സംവിധാനം, ഗാനങ്ങള്‍, സംഗീതം ആന്റ്‌ നായകന്‍ (എല്ലാ കൊല്ലവും) ബാലേന്ദ്രമേനോന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പൂര്‍വികന്‍ വാസുക്കുട്ടന്‍ പിലാക്കണ്ടി.(നാടകമെഴുത്ത്‌ നില്‍ക്കുന്ന അപൂര്‍വം ഇടവേളകളില്‍ അത്യാവശ്യം തുന്നല്‍പണിയും ചെയ്യും)

ഈ നാടകം സ്പോണ്‍സര്‍ ചെയ്യുന്നത്‌ ശ്രീമദ്‌ പുത്തലംവീട്ടില്‍ കുഞ്ഞിരാമ മേനോന്‍ അധികാരി.

"അപ്പോ ങ്ങളെ അധികാരി ഒരു സഹൃദയകലാസ്നേഹിയായ നാടകപ്രേമിയാണോളീ?"

"ച്ഛായ്‌...ആരവിടെ അധികാരീനെപറ്റി അനാവശ്യം പറയുന്നോ?"

"മന്‍സ്സിലായില്ലേ...അധികാരിക്ക്‌ നാടകവും പദ്യവുമൊക്കെ മഞ്ഞള്‌ പോലെ വെളുത്തിട്ടാ...പക്ഷെ അധികാരിയങ്ങത്ത ഒരു പത്തും തികഞ്ഞ നാടകനടി പ്രേമിയാവുന്നു...!"

"ഹതു ശരി അതാണല്ലേ ഈ സ്പോണ്‍സറന്റെ ഗുട്ടന്‍സ്‌?"

"അദന്നേ..." ന്നാപിടിച്ചോ നിന്റെ മൂന്ന്‌ ഗ്രാം സ്വര്‍ണ്ണം

മേനോനധികാരീന്റെ സ്വന്തമായും ലീഗല്‍ ആയുമുള്ള ഏകപത്നി രുഗ്മിണിയമ്മയും അവര്‍ക്കു വയ്യാച്ചാല്‍ പിന്നെ ഇല്ലീഗല്‍ ഇല്ലിമുള്ളുകളായിട്ടുള്ള വാല്യക്കാരികളും കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ചീസോം വെച്ച്‌ വിളമ്പുന്ന അവിയല്‍, സാമ്പാര്‍,പുളിശ്ശേരി,എരിശ്ശേരി കാളന്‍,ഓലന്‍,രസം, പഴം പപ്പടം, പായസം ഇത്യാദികള്‍ തിന്നു തിന്ന്‌ അജീര്‍ണ്ണനാവുമ്പോള്‍ ഈനാംപേച്ചി അധികാരീം,കൂട്ടിന്‌ മരപ്പട്ടി വൈദ്യരും കോയ്ക്കോട്ടങ്ങാടിക്ക്‌ രാവിലത്തെ ലോക്കല്‌ പിടിക്കും. ഉച്ചക്ക്‌ വല്യങ്ങാടീല്‍ ബോംബെ ഹോട്ടലില്‍ കയറി നല്ലപോത്തും ബിരിയാണിക്കുട്ടീനെ അവസ്ഥയ്ക്ക്‌ തട്ടി മോളില്‍ ഒരു ഷോഡയും നില്‍പനടിച്ച്‌ വൈന്നേരം ലോക്കലന്‍ കോയമ്പത്തൂര്‍ന്ന്‌ തിര്യെ വരുമ്പോള്‍ കൊയിലാണ്ടീല്‍ വന്നിറങ്ങും. ജസ്റ്റ്‌ ഫോര്‍ എ ചേയ്ഞ്ച്‌...!! അപ്പോപ്പിന്നെ ആറാട്ട്‌ വന്നാല്‍ സ്പെഷ്യല്‍ ചില്ലിചിക്കന്‍ ചൈനീസ്‌ തന്നെ വേണ്ടോളീ അന്തിക്കള്ളിന്‌ ടച്ചപ്പാക്കാന്‍...? സോ, വാസുക്കുട്ടന്‍ പിലാക്കണ്ടി കഷ്ടപ്പെട്ട്‌ തപ്പിക്കൊണ്ടുവരുന്ന നടിമാരെ (അന്തക്കാലം നാടകത്തിലഭിനയിക്കുന്ന പെണ്‍ജാതി ഇരട്ടക്കൊമ്പുള്ള കാണ്ടാമൃഗര്‍ പോലെ വളരെ വിശേഷപ്പെട്ട ഒരിനമായിരുന്നു)നാടകം കഴിഞ്ഞാല്‍ ഓടിച്ചിട്ട്‌ പിടിച്ച്‌, നല്ല നാടന്‍ വെളിച്ചെണ്ണേല്‍ കോഴിയെ മുഴോനെ പൊരിച്ച്‌, കളപ്പുരേല്‍ വെട്ടിയിട്ട ഫുള്‍ തൂശനിലയില്‍ വിളമ്പി, നല്ല അവസ്ഥയ്ക്ക്‌ ഒരൂണും, ഉണ്ടൊണ്ടിരിക്കുമ്പോ ഒരു വിളീം ഉപായത്തില്‍ തരാക്കുന്ന കലാവിദ്യയും ആറാട്ടിന്റെ കലാശക്കൊട്ടായി മേനോന്‍ ആന്‍ഡ്‌ വൈദ്യര്‍ അസ്സോഷ്യേറ്റ്‌സ്‌ എല്ലാ കുംഭം പത്തിനും വിഘ്നലേശമന്യേ സംഘാടിച്ചിരുന്നു. (പ്രസ്തുത കലാവിദ്യ കത്തീം മുള്ളും ഒക്കെ തരാതരം പ്രയോഗിച്ചുള്ള ഒരു വെസ്റ്റേണ്‍ സ്റ്റൈല്‍ ബുഫ്ഫെ ആയിരുന്നുവെന്നും, ആക്രാന്താനന്തരം നടികര്‍തിലകത്തിന്റേതായി വല്ല എല്ലോ പല്ലോ മുടിയോ നഖമോ മിച്ചം വന്നാല്‍ മിസ്റ്റര്‍ പിലാക്കണ്ടി കമ്മീഷന്‍ വ്യവസ്ഥയില്‍ ഉഛിഷ്ടം പൊതിഞ്ഞുകെട്ടി ക്കൊണ്ടുപോയിരുന്നു എന്നും നാട്ടില്‍ ചിലര്‍ കുളിമുറിയില്‍ കയറിയാല്‍ ഒരു പാട്ടായും പാടിയിരുന്നു) മ്മളെ ജോണ്‍ ബെയേര്‍ഡ്‌ സായിപ്പ്‌ മെഗാസീര്യല്‌ കളിക്കാന്‍ വേണ്ടികണ്ടുപിടിച്ച ടെല്‍വിഷന്‍ അന്ന്‌ നടപ്പുപ്രചാരത്തില്‍ വന്നിട്ടില്ലാഞ്ഞത്‌ ഞങ്ങള്‍ നാട്ടുകാരുടെ ഭാഗ്യദോഷം എന്നല്ലാതെ എന്തു പറയാന്‍? അല്ലേല്‍ എത്രയെത്ര വെളിച്ചംകാണാ മെഗോന്മാരുടെ പതിനഞ്ചുമിനിറ്റ്‌ നീളുന്ന അവതരണപ്പാട്ടിനൊടുവില്‍, പ്രോഡ്യൂസിച്ചത്‌ പുത്തലം വീട്ടില്‍ കുഞ്ഞിരാമമേനോന്‍ എന്ന്‌ കണ്ട്‌ പുളകിക്കാന്‍ ഈ ഭാഗ്യം കെട്ട കൊയിലാണ്ടിക്കാര്‍ക്ക്‌ യോഗമുണ്ടാവില്ലായിരുന്നു?

ആറാട്ടു കണ്ടത്തില്‍ ആറാട്ട്‌ പ്രമാണിച്ച്‌ പന്തല്‍കെട്ടി ഉല്‍ഘാടിച്ച ഫൈവ്സ്റ്റാര്‍ ചായപ്പീടികയുടെ പ്രൊപ്രൈറ്റര്‍ കം ഷെഫ്‌ പരദൂഷണം കുഞ്ഞിക്കാദറിന്‌ പക്ഷെ തീരെ ശങ്കയില്ല. മൂടുകീറിയ വള്ളിട്രസറും ഇട്ട്‌, മൂക്കിളയും ഒലിപ്പിച്ച്‌ സൈക്കിള്‍ ടയറും ഉരുട്ടി നാടിനുചുറ്റും മണ്ടിനടക്കുന്ന ചെക്കന്മാരുടേയും അവരുടെ വാലില്‍തൂങ്ങിനടക്കുന്ന ചെക്കികളുടെയും മുഖത്തിന്റെ ഒരു സൂപറിംപോസ്‌ ലാബ്‌ ടെസ്റ്റും, നരവംശശാസ്ത്രത്തില്‍ പി.എച്ഛ്‌.ഡി എടുത്ത വയറ്റാട്ടി നാണിത്തള്ളേടെ ഒരുതാരതമ്യ പഠനപ്രബന്ധവും അടിസ്ഥാനപ്പെടുത്തി സ്വന്തം ചായപ്പീടികയിലും, ആല്‍ത്തറയിലും,പുഴക്കരെ പന്നിമലര്‍ത്തുന്നിടത്തും ഒക്കെയായി കുഞ്ഞിക്കാദര്‍ ഖണ്ഡശ: പ്രക്ഷേപണം ചെയ്തുവരുന്ന പ്രഭാഷണ പരമ്പരയില്‍,പ്രസ്തുത ചെക്കീചെക്കന്മാരില്‍ 41.86 ശതമാനത്തിന്റെയും നെറ്റിയില്‍, മേല്‍പറഞ്ഞ "പ്രൊഡ്യുസ്ഡ്‌ ബൈ കുഞ്ഞിരാമമേനോന്‍" എന്ന ക്രെഡിറ്റ്‌ ലൈന്‍ കണിശമായും വിലങ്ങനെ സ്ക്രോള്‍ ചെയ്യിക്കാം എന്ന്‌ ശരിയായിത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌.

അതെന്തൊക്കെയായാലും ഇക്കൊല്ലത്തെ ആറാട്ട്‌ നാടക നോട്ടീസ്‌ കയ്യില്‍കിട്ടിയതോടെ നാട്ടുകാര്‍ ഞെട്ടി...മേനോന്‍ ഏന്‍ഡ്‌ വൈദ്യേഴ്‌സ്‌ ഞെഠിത്തെറിച്ചു.

നാടകത്തിന്റെ പേര്‌ : മകനേമാപ്പുതരൂ (അതില്‍ ഞെട്ടാന്‍ വകുപ്പില്ല)
രചന, സംവിധാനം,ഗാനങ്ങള്‍,സംഗീതം : വാസുക്കുട്ടന്‍ പിലാക്കണ്ടി (ദെത്രകണ്ടതാ...)അഭിനയിക്കുന്നവര്‍:വാസുക്കുട്ടന്‍ പിലാക്കണ്ടി (അഭിനയം തുടങ്ങുമ്പോള്‍ ഞെട്ടിക്കോളാം)
കുമരകം വാസന്തി....(ഢിം...ദാണ്ടെ കിടക്കണ്‌ താഴെ)

അകലാപ്പുഴയുടെ പടിഞ്ഞാറെക്കരയില്‍ ഒരു വെറും "ഠ" വരച്ചുകിടക്കുന്ന ഈ മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ സാമുവേല്‍ ബക്കിറ്റ്‌ കം വില്യംഷേക്‌സ്പിയര്‍ മിസ്റ്റര്‍ പിലാക്കണ്ടന്റെ വെള്ളരിനാഡകമേഉലകത്തില്‍ കുമരകം വാസന്തിയോ...? ച്ഛായ്‌..ഒന്നുകില്‍ വാസന്തിക്ക്‌ പിലാക്കണ്ടനെ തെറ്റി അല്ലെങ്കില്‍ പിലാക്കണ്ടന്‌ വാസന്തിയെ തെറ്റി...ഇതൊന്നുമല്ലെങ്കില്‍ നോട്ടീസിന്‌ പേരു തെറ്റി. എന്തോ എവിടെയോ തെറ്റിയിട്ടുണ്ട്‌. അതുറപ്പ്‌. ഈ വാസന്തിയാരാ മോള്‍? ആരാ...ന്ന്‌? ഹതെന്നെ കിട്ടിപ്പോയ്‌, ടെറിയോക്വിന്‍...മലയാളനാടകവേദിയുടെ അന്നത്തെ ടെറിയോക്വിന്‍ അല്ലേ വാസന്തി. ആ മിസ്സ്‌. ടെറിയോ(നാടന്‍) കൊയിലാണ്ടിലോ? അതും ഒരു വെറും സിംപിള്‍ സാദാ വാസുക്കുട്ടന്റെ....!! അസംഭാവ്യം, അസംഭാവ്യം.. കൊയിലാണ്ടിയിലെ തര്‍ക്കീസ്‌ ആന്‍ഡ്‌ വര്‍ക്കീസ്‌ ചേരിതിരിഞ്ഞ്‌ തര്‍ക്കം തുടങ്ങി എന്നുപറഞ്ഞാല്‍ കഴിഞ്ഞല്ലോ!! തര്‍ക്കം മൂത്ത്‌ വെല്ലുവിളിയായി. പിന്നെ അതു പഴുത്ത്‌ കയ്യാങ്കളിയായി, കയ്യും കാലും ഉപയോഗിച്ചുള്ള കളിയായി, അടിയായി പിടിയായി ഒടുക്കം കുഞ്ഞിക്കാദറിന്റെ ആറാട്ട്‌ സ്പെഷ്യല്‍ചായക്കട ഉല്‍ഘാടിച്ച ദിവസം തന്നെ കെട്ടിമറിഞ്ഞുവീണ്‌ മയ്യത്തായി....

പക്ഷേ അധികാരീ വൈദ്യന്മാര്‍ക്ക്‌ ഇരുന്നിട്ട്‌ ഇരുപ്പുറയ്ക്കുന്നില്ല, പച്ചയ്ക്ക്‌ നടന്നിട്ട്‌ കാലുറയ്ക്കുന്നില്ല, കിടന്നിട്ട്‌ കിടപ്പും ഉറക്കോമില്ല..അസ്സലാകപ്പാടെ ഒരു പരവേശം..... ഒരു വെപ്രാളം...ഒരു മണിപ്രവാളം. "വാസന്തി വരുമോ...?" കണ്ണടച്ചാല്‍ മുന്നില്‍ കളപ്പുരയിലെ തൂശനിലയില്‍ മുഴുവന്‍ പൊരിച്ചു കിടത്തിയ വാസന്തിയുടെ പൂര്‍ണ്ണകായ രൂപം മാത്രം...!! പര്‍വേഷ്‌ സഹിയാഞ്ഞ്‌ വാസൂട്ടന്‌ തിട്ടൂരം പോയി. വിളിക്കുന്നത്‌ സ്പോണ്‍സറധികാരിയല്ലേ..വാസൂട്ടന്‍ പറന്നുവന്ന്‌ അധികാരീമുറ്റത്ത്‌ ലാന്‍ഡ്ചെയ്തു. അധികാരി കറുത്ത വക്കീല്‍കോട്ടണിഞ്ഞ്‌ വാസൂനെ ലെവല്‍ക്രോസ്സാക്കി. (ന്ന്‌ ച്ചാല്‍ ക്രോസ്സ്‌ ചെയ്ത്‌ ലവലാക്കി.)

"ഡാ..വാസ്വോനേ വാസന്തി വരോ...?"

"വരും" ഗൂള്‍ ഗൂഗ്‌ളായി വാസൂന്റെ ഉത്തരം

"ഒറപ്പായും...?"

“ഒറപ്പായും..പക്ഷേ..."

"ഊം..ന്താ ഒരു പക്ഷേ..?"

"ചെലവിന്റെ കാര്യം...." വാസു തലചൊറിഞ്ഞു

"ചെലവിന്റെ കാര്യം ങ്ങ്‌ ബേജാറാവണ്ട..കാര്യെസ്സന്‍ ചാത്തൂനോട്‌ പറഞ്ഞ്‌ എന്താ വേണ്ടേച്ചാല്‍ വാങ്ങിക്കോ..."

പിശുക്കന്മാരുടെ മാര്‍പ്പാപ്പയായ അധികാരി പൊടുന്നനെ ഉദാരന്മാരുടെ അപ്പോസ്തലനായ മെറ്റാമോര്‍ഫിസം കണ്ട്‌ കുഞ്ഞീഷ്ണന്‍ വൈദ്യര്‍ കണ്ണു മിഴിച്ചു.

ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഒറ്റരാത്രികൊണ്ട്‌ ഒടിവിദ്യ ഓടിച്ച്‌ പഠിച്ച്‌ ഷെര്‍ലക്‌ ഹോംസുമാരും ഡോക്ടര്‍ വാട്‌സന്‍മാരുമായി രൂപം മാറി. നാടകത്തിന്റെ റിഹേര്‍സല്‍ തകര്‍ത്തുപൊടിച്ച്‌ തവിടുപൊടിയായി നടക്കുന്ന അധികാരിയുടെ കളപ്പുരയുടെ ജനാല്‍ക്കലും തട്ടുംപുറത്തും ഒക്കെ ചാരക്കണ്ണുകള്‍ ഫിറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഉറക്കമിളച്ച്‌ കാവലിരുന്നു. എന്തേലും ഒരു ക്ലൂ കിട്ടിയാലോ...(ബിന്‍ലാദനെതപ്പിനടക്കുന്ന അമേരിക്കന്‍ സൈന്യത്തിനു പോലും ഇത്രേം ടെന്‍ഷന്‍ ഉണ്ടായിക്കാണാനിടയില്ല.)ഫലം...വാസന്തീനടനചരിതരഹസ്യം ചോര്‍ന്നൊലിച്ചില്ലെങ്കിലും, കൊക്കോകോളയുടെ നിര്‍മ്മാണരഹസ്യം പോലെ വാസൂട്ടന്‍ എല്ലാക്കൊല്ലവും ബന്തോസ്താക്കി വെക്കാറുള്ള നാടകത്തിന്റെ കഥ തിരക്കഥ സംഭാഷണം വിത്‌ ക്ലൈമാക്സ്‌ നാട്ടിലാകെ പൊട്ടിയൊലിച്ച്‌ പരന്ന്‌ ദുര്‍ഗന്ധം വമിച്ചു. എന്നിട്ടും കുമരകംവാസന്തിയുടെ ഒരു മുടിയിഴ പോലും തപ്പിയെടുക്കാന്‍ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ പതിനെട്ടടവും ശേഷം ഓതിരം കടകം വീണ്ടും മറഞ്ഞിട്ടും നടന്നില്ലെന്ന്‌ ചുരുക്കാം ഈ കഥയുടെ ഒന്നാംഭാഗം. പതിവുപോലെ തട്ടാന്‍ ഗോപാലു(ഓന്‍ തന്നെ, മ്മളെ ഇരുപ്പൂ...) വാസന്തിയായി നടിച്ച്‌ റിഹേഴ്സല്‍ ഉഷഉഷാറായി നടക്കുന്നത്‌ കാണാനുള്ള യോഗം മാത്രമേ ഞങ്ങള്‍ നാട്ടുകാര്‍ക്കുണ്ടായുള്ളൂ....

അങ്ങനെ കുംഭം പത്തും തികഞ്ഞ്‌ പെറ്റു...(കുംഭം പത്തിനല്ലോ ചക്കൊളം മൂര്‍ത്തിക്ക്‌ തിരുവാറാട്ട്‌!) പകല്‍പൂരം കലാശം കൊട്ടി, രാപ്പൂരത്തിന്‌ അമിട്ട്‌ പൊട്ടി, കൂടെ അടിയും പൊട്ടി..(അടിയില്ലാണ്ട്‌ എന്താറാട്ട്‌, എന്താഘോഷം!)കള്ളന്‍ ചാത്തുട്ടിയുടെ തലപൊട്ടി, നൊട്ടന്‍ കുഞ്ഞീഷ്ണന്റെ കാലും പൊട്ടി. പിന്നെ ചക്കൊളം മൂര്‍ത്തി ആചാരപ്രകാരം പുറത്തെഴുന്നള്ളി,പുറത്തെ അടികണ്ട്‌ പേടിച്ച്‌ വന്നേലും സ്പീഡില്‍ തിരിച്ച്‌ ശ്രീകോവിലില്‍ കയറി വാതിലടച്ചു...അതോടെ പൂവെടിയും പൊട്ടി. അങ്ങിനെ ഇക്കൊല്ലത്തെ ആറാട്ട്‌, "ഇതി ആറാട്ടാഹാ..!" ..സ്വാഹാാ‍....! (മീന്‍സ്‌ കട്ടേം പടോം മടക്കിക്കെട്ടി.)

അതോടെ സര്‍വ്വമാന കൊയിലാണ്ടിക്കാരും, കൂടെ അയലോക്കനാട്ടുകാരും വിത്‌ കുഞ്ഞുകുട്ടിപരാധീനംസ്‌ അധികാരീന്റെ കളപ്പുരയുടെ സൈഡിലെ ഉയര്‍ന്ന കണ്ടത്തില്‍ ഉയര്‍ത്തിക്കെട്ടിയ സ്റ്റേജിന്റെ മുന്നിലേക്ക്‌ കൂലമായി കുത്തിയൊഴുകിയെത്തി...പിന്നെ ക്ഷമ നശിച്ച്‌ അക്ഷമന്മാരും അക്ഷമികളും അഷ്ടമികളുമായി മാറി സ്റ്റേജിനു മുന്നിലും അധികാരീന്റെ പറമ്പിലും അവിടെയും കൊള്ളാതെ ആറാട്ട്‌ കണ്ടത്തിലും ഒക്കെ വാസന്തീ മന്ത്രം മര്‍മ്മരമാക്കി കാത്തുകെട്ടിയിരുന്നു. ഒടുക്കം ക്ഷമ നെല്ലിപ്പടിയില്‍ നിന്ന്‌ തലയും കുത്തി വീഴാന്‍ നേരം, പുറത്ത്‌ കുംഭ, നെഞ്ഞത്ത്‌ വെടിക്കല, കഷണ്ടിക്ക്‌ കീഴെ രോമം എന്നീ ലക്ഷണയുക്തനും, സിങ്കപ്പൂര്‍ മല്‍മല്‍മുണ്ട്‌ വിത്‌ കസവു വേഷ്ടീ ധാരിയായി, കുഞ്ഞീഷ്ണ വൈദ്യോ സമേതനായി, അധികാരി എഴുന്നള്ളി വന്ന്‌ തന്റെ ഭദ്രാസനം കളപ്പുരയുടെ വരാന്തയില്‍ ഇട്ടിരിക്കുന്ന ആനക്കസേരയില്‍ അമര്‍ത്തി വെച്ചു. അതോടെ മൂന്നാം ബെല്ലും മുഴങ്ങി...സൈഡ്‌ കര്‍ട്ടന്റെ പിറകില്‍നിന്ന്‌ ഇടക്കിടെ പൊട്ടക്കുളത്തിലെ നീര്‍ക്കോലിയെന്നപോലെ തലനീട്ടി സ്വസാന്നിദ്ധ്യം അറിയിച്ചിരുന്ന കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ കര്‍ട്ടന്‍ കയര്‍ ആഞ്ഞുവലിച്ചു....ദേശപോഷിണീ വായനശാലയ്ക്കുവേണ്ടി കുഞ്ഞിരാമാധികാരിയാല്‍ സ്പോണ്‍സര്‍ചെയ്യപ്പെട്ട്‌ മിസ്റ്റര്‍ പിലാക്കണ്ടന്‍ സാക്ഷാല്‍ തീയിട്ട്‌ കരിച്ച നാടകം "മകനേ മാപ്പു തരൂ" വിന്റെ ഒന്നാം അങ്കക്കളരി ഇരുളില്‍ മുങ്ങിക്കുളിച്ച്‌തോര്‍ത്തി സ്റ്റേജില്‍ നിറഞ്ഞു പരന്നു.

"ഡാ വാസ്വോ...കത്തിക്കെടാ പാനൂസ്‌....ഇരുട്ടത്താഡാ വാസന്തീന്റെ കളി?.." ജനക്കൂട്ടം കോറസ്‌ പാടാന്‍ തുടങ്ങിയത്‌ കേട്ട്‌ പേടിച്ച്‌ ഇരുട്ടത്ത്‌ വെളിച്ചം കത്തി. കത്തിയ വെളിച്ചത്തില്‍ സ്റ്റേജവന്‍ ഒരു പോലീസ്‌ സ്റ്റേഷനായി പ്രത്യക്ഷനായി. ലോക്കപ്പിന്റെ നടുവില്‍ വളഞ്ഞ്‌ കൂനിയിരിക്കുന്ന ഒരു പേക്കോലം മിസ്റ്റര്‍ പിലാക്കണ്ടനാണെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിച്ച കാണീജനങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കൂക്കി വിളിച്ചു.

"വാസ്വോ..വാസന്തീനെ വിളീഡാ......ഓള്‌ വരട്ടെ..എന്നിട്ട്‌ മതി നാടഹം...." പൊട്ടിയതലയില്‍ കെട്ടുംകെട്ടി കള്ളന്‍ ചാത്തൂട്ടി സ്റ്റേജിനുമുന്നില്‍ ഡിസ്കോശാന്തിയായി കാബറേ തുടങ്ങി. (ചാത്തൂട്ടിയുടെ ട്രൗസറിന്‌ ഡിസ്കോശാന്തിയുടെ ട്രൗസറിനേക്കാള്‍ കൃത്യം ഒരിഞ്ചു നീളക്കൂടുതല്‍ ഉള്ളതിനാല്‍ തല്‍ക്കാലം സംഭവസ്ഥലത്തു നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല)

പണ്ടത്തെ, കുളവും വേറേതോ ഒരു അവയവവും ഉള്‍പെട്ടിട്ടുള്ള ആ പഴേ പഴം ചൊല്ലു പോലെ " വാസ്വെത്ര കൂക്ക്‌ കേട്ടതാ...? (ഹൂശ്‌.... എന്നിട്ടും ഈ പണിക്ക്‌ പിന്നേം വരുന്നുണ്ടല്ലോ എന്റെ ചക്കൊളം മൂര്‍ത്തീ...)ഈ കേട്ട കൂക്കിനൊക്കെയുണ്ടോ മിസ്റ്റര്‍ പിലാക്കണ്ടന്റെ അന്തരാത്മാവില്‍ ഉറങ്ങിക്കിടക്കുന്ന സര്‍വകലാവല്ലഭന്റെ അസ്ഥിക്കൂടത്തെ ഗളഹസ്തം ചെയ്യാന്‍ മാത്രമുള്ള ഒച്ച?..നെവര്‍! ദേര്‍ഫോര്‍ വെള്ളരിനാടകത്തെ കൂവിത്തോല്‍പിക്കാന്‍ ലോകത്ത്‌ ഇനിയും കാണികള്‍ വേറെ ജനിക്കണം എന്ന സ്റ്റേറ്റ്‌മെന്റോടെ നാടകം പൂര്‍വാധികം തീവ്രമായ മാനസിക സംഘര്‍ഷങ്ങളിലേക്ക്‌ വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. ഒന്നാം അങ്കം പോലീസ്‌ സ്റ്റേഷനില്‍ ലോക്കപ്പിലായി. ഇനി രണ്ടാം അങ്കം ഫ്ലാഷ്‌ ബാക്കിലാണ്‌ മിന്നാന്‍ പോണതെന്ന്‌ മനസ്സിലായ കാണികള്‍ കൂവലിന്റെ സ്വരസ്ഥാനം ഒരു രണ്ടുരണ്ടരക്കട്ടയ്ക്ക്‌ താഴ്ത്തി പിടിച്ചു. വാസവനാടകങ്ങളുടെ രൂപഭാവഹാവാദികള്‍ എഞ്ചുവടിപോലെ മന:‍പാഠമായ കാണികള്‍ക്ക്‌, ഫ്ലാഷ്ബാക്കാണെങ്കില്‍ അതില്‍ മിനിമം ഒരു പ്രണയമെങ്കിലും കാണുമെന്നും, പ്രണയമുണ്ടെങ്കില്‍ അതില്‍ മിനിമം ഒരു നായികയെങ്കിലും ഉണ്ടാവുമെന്നും, ഈ നായിക ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വാസന്തിയല്ലാതെ വേറൊരു ഉരുപ്പടിയാവാന്‍ യാതൊരു ന്യായവും ഇല്ലെന്നും ഗണിച്ചു കണ്ടുപിടിക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ടകാര്യമൊന്നും ഇല്ലല്ലോ? കയ്യാലപ്പുറത്ത്‌ വെട്ടിയിട്ട കൂഴച്ചക്ക പോലെ ആനക്കസേരയില്‍ മലര്‍ന്നടിച്ചു വീണുകിടന്നിരുന്ന അധികാരി നല്ലോരു സിന്ധിപ്പയ്യിന്റെ മണം പിടിച്ച മൂരിക്കുട്ടന്‍ കണക്ക്‌ പിടഞ്ഞെണീറ്റ്‌ നിവര്‍ന്നിരുന്നു. ഒരു താരാട്ടിന്റെ ഈണത്തില്‍ നിര്‍ത്താതെ ഉയര്‍ന്നിരുന്ന കൂവല്‍ കേട്ട്‌ രസം പിടിച്ച്‌ മയങ്ങിയിരുന്ന വൈദ്യരും കൂക്ക്‌ നിന്നതോടെ മൂടും തട്ടി എഴുനേറ്റു തന്റെ ഉണ്ടക്കണ്ണുകളാകുന്ന ആന്റിന പതിനെട്ട്‌ ഡിഗ്രി കിഴക്കോട്ട്‌ തിരിച്ച്‌, സ്റ്റേജവര്‍കളുടെ ഫൂട്പ്രിന്റിനുള്ളില്‍ ഫോക്കസ്‌ ചെയ്തു വെച്ചു.സ്റ്റേജില്‍ പ്രണയമനോജ്ഞമധുരമനോഹരമായ ഒരു രംഗപടത്തിന്റെ പാശ്ചാത്തലത്തില്‍ ഡോ. പ്രതാപനായി പരകായപ്രവേശം നടത്തിയ വാസവന്‍ അണിയറയിലേക്ക്‌ നോക്കി, സ്റ്റേജിനു നടുവില്‍ കുഞ്ഞിക്കാദറിന്റെ ചായപ്പീടികയിലെ ഉണ്ടംപൊരി കെട്ടിത്തൂക്കിയിട്ട പോലുള്ള മൈക്രൊഫോണ്‍ എന്നു തോന്നിക്കുന്ന ഒരു സാധനത്തിനു നേര്‍ക്ക്‌ ജിറാഫിനെപ്പോലെ കഴുത്തു നീട്ടി, പ്രണയപരോശം കൊണ്ട്‌ വിയര്‍ത്തു വിളിച്ചു... "സരോജിനീ....!!"

പിന്നു വീണാല്‍ വെടിപൊട്ടുന്ന നിശ്ശബ്ദതയില്‍ കാണികളുടെ ഹൃദയമിടിപ്പ്‌ മാത്രം പാസിങ്ങ്‌ഔട്‌ പരേഡിന്‌ പൊറത്തോട്ട്‌ മാര്‍ച്ച്‌ ചെയ്യുന്ന പോലീസേമാന്മാരുടെ ബൂട്ട്‌ നിലത്തു പതിയുന്ന താളത്തില്‍ മുഴങ്ങി...അണിയറയില്‍ നിന്നും അരങ്ങത്തെ വെള്ളിവെളിച്ചത്തിലേക്ക്‌ നളന്റെ പോസ്റ്റ്‌മാന്‍ ഡ്യൂട്ടി പണ്ടു ചെയ്തിരുന്ന അരയന്നം അന്നനടനടന്ന്‌ വരുന്നപോലെ, അല്ലെങ്കില്‍ ഫാഷന്‍ ടീവീല്‍ നട്ടപ്പാതിരയ്ക്കു കുറച്ചുമുന്നേയുള്ള കളികളില്‍ തുണിയുടുത്ത്‌ വരുന്ന കിടിലന്‍ മങ്കാസ്‌ പൂച്ചനടനടന്ന്‌ വരുന്ന പോലെ, വന്നുനിന്ന മുഗ്‌ധസൗന്ദര്യത്തിന്‍ മൂര്‍ത്തീഭാവനിറകുടസൗന്ദര്യാധാമത്തെ കണ്ട്‌ ദൂരെ ശ്രീകോവിലിനുള്ളില്‍ നിന്ന്‌ സാക്ഷാല്‍ ചക്കൊളത്തപ്പന്‍ വരെ ഒന്നു മുന്നോട്ടാഞ്ഞു എന്ന്‌ ശാന്തിക്കാരന്‍ തിരുമേനി പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ("പീടീചാക്കോനീലലോഹികുഞ്ഞാലിക്കുട്ടീജോസഫായ...."എന്ന മന്ത്രം നൂറ്റൊന്നാവര്‍ത്തി കടുപ്പിച്ച്‌ ചൊല്ലിയാണ്‌ ഒരുവിധം മൂര്‍ത്തിയെ പീഠത്തില്‍ പിടിച്ചിരുത്തിയതെന്ന്‌ അദ്ദേഹം സ്വകാര്യമായി ചിലരോടൊക്കെ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു - ചരിത്രകാരന്‍).സ്റ്റേജിനുമുകളില്‍ വാസവനരികില്‍ പ്രണയപരവശയായി വന്നു നില്‍ക്കുന്ന "ഉഡുരാജമുഖിയും മൃഗരാജകടിയും ഗജരാജവിരാജിത മന്ദഗതി" യുമായ പെണ്മണീരത്നം സത്യമോ മിഥ്യയോ മായയോ മായാവിയോ ഇനി വല്ല ഡാകിനിയോ എന്നൊന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാതെ കാണീജനങ്ങളുടെ ഹൃദയമിടിപ്പരേഡ്‌ ഠപ്പേ ന്ന്‌ നിന്നുപോയി. നല്ല ചീനിപ്പറങ്കിമുളക്‌ അബദ്ധത്തില്‍ കടിച്ചപോലെ മുന്‍ നിരയിലിരിക്കുന്ന കല്യാണിയാദി കളവാണീ നാരീജനങ്ങള്‍ മാത്രം ശൂ....ശൂ...എന്ന്‌ ശബ്ദമുണ്ടാക്കി നിശ്ശബ്ദതയുടെ അന്തരീക്ഷത്തിലേക്ക്‌ ആശ്ചര്യ ചിഹ്നങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരുന്നു!

രംഗത്ത്‌ നില്‍ക്കുന്നത്‌ ഒറിജിനല്‍ കുമരകം വാസന്തി തന്നെയാണോ അതോ ഒരു മെയിഡിന്‍ കുന്നംകുളം മത്രമാണോ എന്നൊരു തര്‍ക്കം ആറാട്ട്‌ കണ്ടത്തിന്റെ ബാല്‍ക്കണി സൈഡില്‍ നിന്ന തര്‍ക്കിമാര്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും "മിസ്സ്‌ കുമരകത്തിനെ പച്ച ജീവനോടെ കണ്ടവര്‍ നിങ്ങളിലാരുണ്ട്‌?" എന്ന മറുചോദ്യത്താല്‍ അതിനെ അരിഞ്ഞിട്ടു, എതിര്‍ഭാഗം വര്‍ക്കിമാര്‍!ഇന്നേരമത്രയും ആനക്കസേരയുടെ കയ്യിലും അതും പോരാഞ്ഞ്‌ കളപ്പുരയുടെ ഉമ്മറത്തൂണിലും മുറുകെപ്പിടിച്ച്‌ "ഈ നാടകം തീരണവരെയെങ്കിലും കണ്ട്രോള്‍ തരണേ എന്റെ ആഞ്ജനേയാ" എന്ന്‌ കാമദേവപരോശനാവുകയായിരുന്നു കുഞ്ഞിരാമന്‍ അധികാരി. അധികാരിയുടെ തിക്കുമുട്ടും വിയര്‍ത്തൊഴുകലും കണ്ട്‌ ഒരു കിടിലന്‍ കടുക്കക്കഷായത്തിനുള്ള ഉശിരന്‍ കുറിപ്പടി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. അങ്ങിനെ വാസവനാടക ചരിത്രത്തിലാദ്യമായി ഒരു നാടകം ഗില്ലറ്റിന്റെ കത്തി കൊണ്ട്‌ താടിവടിക്കുന്ന പോലെ നല്ല സ്മൂത്‌ സ്മൂത്തനായി നീങ്ങവേ....!

സൈഡ്‌ കര്‍ട്ടന്‍ മറഞ്ഞു നിന്ന്‌ വാസന്തീലാസ്യനടനതാളം ക്ലോസപ്പില്‍ കണ്ടു ഭ്രമിച്ച കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ "എന്റെചക്കുളത്തപ്പാ" എന്നു നെഞ്ചത്ത്‌ കൈ വെച്ച്‌ മുകളിലേക്ക്‌ നോക്കി. മുകളിലേക്കു നോക്കിയഭാസ്കരന്‍ ഞെട്ടിപ്പിക്കുന്ന, രക്തം മരവിപ്പിക്കുന്ന ആ കാഴ്ചകണ്ട്‌ നെഞ്ചത്ത്‌ വെച്ച കൈ കീഴൊട്ടെടുക്കാന്‍ മറന്ന്‌ മരവിച്ച്‌ നിന്നു. സ്റ്റേജില്‍ ബാക്ക്ഗ്രൗണ്ട്‌ കര്‍ട്ടന്‍ കെട്ടിയ മുളവടി, കുത്തനെ നാട്ടിയ പ്രധാന കാലനവര്‍കളുമായുള്ള കെട്ടുബന്ധത്തിന്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ കൊടുത്ത്‌, കെട്ടഴിഞ്ഞു വീഴാന്‍ പാകത്തില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയകാഴ്ചയാണ്‌ മുകളിലേക്ക്‌ പൊങ്ങിയ ഭാസ്കരോനയനങ്ങള്‍ക്ക്‌ വിഷയീഭവിച്ചത്‌. പിന്നാമ്പുറത്ത്‌ പശ്ചാത്തലം തൂക്കിയ തുണിയെങ്ങാനും അഴിഞ്ഞുവീണാല്‍ നാടകത്തിന്റെ നാണോം മാനോം കടല്‍കടക്കുമല്ലോ എന്റെ ദൈവങ്ങളേ എന്നുള്ള കരാള കഠോര ചിന്തയാല്‍ ഭാസ്കരനിലെ എമര്‍ജന്‍സീ സര്‍വീസ്‌ വിംഗ് കൂട്ടമണി മുഴക്കി സടകുടഞ്ഞെഴുന്നേറ്റു. ചക്കുളം മൂര്‍ത്തിയെ മനസ്സില്‍ധ്യാനിച്ച്‌, വല്ലപ്പോഴും അന്തിമയങ്ങിയാല്‍ അധികാരീന്റെ പറമ്പിലെതെങ്ങില്‍ ഇളനീര്‍കക്കാന്‍ കയറുന്ന പരിചയവും, സൈഡ്‌കര്‍ട്ടന്റെ മറവും മാത്രം ആയുധമാക്കി ഭാസ്കരഭട്ടന്‍ മുണ്ടും മടക്കിക്കുത്തി സ്റ്റേജിന്റെ ഹെഡ്‌ ഒഫ്‌ പോസ്റ്റില്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞു കയറി റെസ്‌ക്യൂ ഒപറേഷന്‍ യുദ്ധകാലാടിസ്ഥനത്തില്‍ ആരംഭിക്കുകയും ചെയ്തു!

സൂക്ഷം ഈയൊരു ടേണിംഗ്‌ പോയന്റില്‍ വെച്ചാണ്‌ ഭാസ്കരനു കീഴെ, അരങ്ങില്‍, വാസവനാടകത്തിന്റെ പ്രണയമധുരമനോഹരമായ ഒരു രംഗം ഇതള്‍വിരിഞ്ഞു പുഷ്പിക്കാന്‍ തുടങ്ങിയത്‌. ഇടംകയ്യാല്‍ നായികയെ ചേര്‍ത്ത്‌ പിടിച്ച്‌, ദൃഷ്ടികള്‍ അവളുടെ മുഖത്തുറപ്പിച്ച്‌, ഒരു റഷ്യന്‍ ബാലെ നര്‍ത്തകന്റെ വടിവില്‍ സ്റ്റഡിയായി നിന്ന്‌ വാസവന്‍ ഡയലോഗ്‌ കാച്ചി.

"പ്രിയേ, അങ്ങകലെ നീലാകാശത്തു നിന്നും നമ്മെ നോക്കിച്ചിരിക്കുന്ന നക്ഷത്രങ്ങളെ നീ കാണുന്നില്ലേ..."

കിണ്ണന്‍ ഡയലോഗിനോടൊപ്പം ആകാശത്തേക്കു ചൂണ്ടിയ നായകന്റെ വലംകൈയിലെ ചൂണ്ടാണി വിരല്‍ കണിശം കണിശം പോയിന്റ്‌ ചെയ്തത്‌, കള്ളുചെത്തുന്ന കുഞ്ഞാപ്പു തെങ്ങിന്‍ മണ്ടേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കുന്ന പോസില്‍ രംഗവേദിയുടെ പ്രധാന കാലനവര്‍കളുടെ മോളില്‍ അള്ളിപ്പിടിച്ചുനിന്ന്‌ ഡൈവോഴ്സ്‌ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ പെടാപ്പാടുപെടുന്ന ഭാസ്കരനു നേര്‍ക്കാണ്‌!ഭാസ്കരന്റെ വിധിപ്പകര്‍പ്പവകാശ രേഖയില്‍ ഇന്നത്തെ കുംഭം പത്ത്‌ കരിപോലെ കറുത്ത ലിപികളാല്‍ കുറിക്കപ്പെടണമെന്ന്‌ ഒന്നാം നംബ്ര് അടിയാധാരം നേരത്തെ എഴുതിയ ദൈവം തമ്പുരാന്‍ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നെങ്കില്‍ പിന്നെ കീഴ്‌കോടതികളില്‍ സിവിലായും ക്രിമിനലായും നാം മര്‍ത്ത്യന്‍മാര്‍ കേസ്‌ ഫയല്‍ ചെയ്തിട്ട്‌ കിം ഫലം? ആറാട്ട്‌ പ്രമാണിച്ച്‌ പൊക്കന്‍ കണാരന്‍ സ്പെഷ്യലായി വാറ്റിയെടുത്ത്‌ മൊത്തമായും ചില്ലറയായും വിതരണം ചെയ്ത വാറ്റ്‌ അറുപത്തൊമ്പതില്‍ അസാരം അളവ്‌ കൂടിപ്പോയ നവസാരം ഹേതുവായി, നാടകം സംഘാടിക്കുന്ന തിരക്കിനിടയിലും തെറ്റ്യേടത്ത്‌ വിശാലത്തിന്റെ പറമ്പിന്നതിരിടുന്ന പൊട്ടക്കുളത്തിന്‍ കരയില്‍ അര്‍ജന്റായി രണ്ടുതവണ രണ്ടാംക്ലാസ്സില്‍ പോകേണ്ട അടിയന്തിരാവശ്യം ഭാസ്കരന്‍കുട്ടിക്ക്‌ നേരത്തെ വന്നു പെട്ടിരുന്നു. ഇതില്‍ രണ്ടാം തവണ തിടുക്കത്തില്‍ കാര്യം കഴിച്ച്‌ ഓടിപ്പിടഞ്ഞു വരുന്നതിനിടയില്‍ കുളക്കരയിലെ മാവിന്‍ കൊമ്പില്‍ കാര്യം കാണാന്‍ തോരണം തൂക്കിയിരുന്ന അണ്ടര്‍വെയര്‍ തിര്യെ യഥസ്ഥാനത്തെടുത്ത്‌ ഫിറ്റ്‌ ചെയ്യാന്‍ ഭാസ്കരന്‍ മറന്നുപോയിരുന്നു എന്ന നഗ്നവും, പച്ചയും, പരമാര്‍ത്ഥവുമായ സത്യം ഈ കൈ ചൂണ്ടപ്പെട്ട ഒരു നിര്‍ണ്ണായക നിമിഷം വരെ മുകളിലിരിക്കുന്ന ഭാസ്കരനോ, താഴെ ചൂണ്ടിനില്‍ക്കുന്ന വാസുവോ, വാസന്തിയാല്‍ മെസ്മറൈസ്‌ ചെയ്യപ്പെട്ട ഞങ്ങള്‍ കാണികളോ, സാക്ഷാല്‍ വാസന്തി തന്നെയുമോ അറിഞ്ഞിരുന്നില്ല!! (അല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തി ഭസ്കരന്‍ പോസ്റ്റില്‍ കയറാന്‍ മിനക്കെടുമോ..? നിങ്ങള്‍ പറ)

"പ്രാണനാഥാ..." എന്നു തുടങ്ങുന്ന മറുമൊഴി തിരിച്ചുവിടുന്നതിനു മുന്നോടിയായി, ചൂണ്ടിനില്‍ക്കുന്ന വാസുദേവാ ചൂണ്ടന്‍വിരലിനെ പിന്തുടര്‍ന്ന്‌ ചിരിക്കുന്ന നക്ഷത്രങ്ങളെ കാണാന്‍ കൊതിച്ച നായികയുടെ നളിനമനോഹരാക്ഷികള്‍ രണ്ടും സ്റ്റേജിന്റെ വലത്തേ നീലാകാശത്ത്‌ ഭാസ്കരന്‍ തൂക്കിയിട്ട കരിഞ്ഞ ശുക്രനക്ഷത്രത്തില്‍ സൂക്ഷം ചെന്നു ഫോക്കസ്‌ ചെയ്തു നിന്നു...! പറയാന്‍ വന്ന ഡയലോഗ്‌ നായികയുടെ തൊണ്ടയില്‍ പാണ്ടിലോറി സഡന്‍ ബ്രേക്ക്‌ ഇടുന്നപോലെ "പ്രാ.." എന്ന്‌ ഡെഡ്‌ സ്റ്റോപ്പായി. വെള്ളിനക്ഷത്രത്തിളക്കത്താല്‍ തല്‍ക്ഷണം സ്ഥലകാലബോധം പോയ നായികാമണി "ഹൂശ്‌..ഹയ്യേ" എന്ന സുമാര്‍ ഒരു ഏഴ്‌ഏഴരക്കട്ടയിലുള്ള അലര്‍ച്ചയോടെ നായകവാസവനെ തള്ളിമാറ്റി ഒറ്റയോട്ടത്തിന്‌ അണിയറയില്‍ കയറി വാതിലടച്ചുകളഞ്ഞു ..!

രാപകല്‍ ഉറക്കമൊഴിഞ്ഞ്‌ തട്ടിക്കൂട്ടി, വെട്ടിത്തൈച്ച്‌, തുന്നിക്കൂട്ടിയെടുത്ത നാടകാന്തത്തില്‍ മുന്‍കൂര്‍ നോട്ടീസ്‌ തരാതെ കടന്നുവന്ന തല്‍സമയ തിരക്കഥാമാറ്റം കണ്ട്‌, താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ നാടകനിലോ മെഗാസീര്യനിലോ എന്ന അട്ടര്‍ കണ്‍ഫൂഷവിഭ്രമത്താല്‍ വാസുക്കുട്ടന്‍, അരങ്ങില്‍, കൈചൂണ്ടിപ്പോസില്‍ മൃതനായി വെറുങ്ങലിച്ചു നിന്നു; പൊടുന്നനെ, ചൂണ്ടിയിരിക്കുന്ന വലതുകൈ വിരലിലാണ്‌ മറിമായമ്മയുടെ മര്‍മ്മം കിടക്കുന്നതെന്ന്‌ വെളിപാടുണ്ടായ വാസൂട്ടന്‍ തലയൊട്ടു ചരിച്ച്‌, നക്ഷത്രാവൃത സ്റ്റേജാകാശം ഒളികണ്ണാലൊന്നു പാളി നോക്കി. വാ..ഹ്‌! വാ..ഹ്‌! വാസൂട്ടന്റെ മുഖത്തെ വിപ്രലംഭ ശൃംഗാരരസം ഭീബല്‍സത്തിലേക്കും തുടര്‍ന്ന്‌ രൗദ്രത്തിലേക്കും അനായാസം ഗിയര്‍ മാറ്റിക്കയറുന്നത്‌, പതിറ്റാണ്ടു നീണ്ട വാസുനായകത്തിന്റെ അഭിനയസപര്യക്കിടയില്‍ ആദ്യമായും അവസാനമായും ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഹര്‍ഷോന്മാദസഹര്‍ഷം കണ്ടു രോമാഞ്ചകുഞ്ചുകിതരായി!

“ഡാ ഭസ്കരാ....കഴ്വേര്‍ടെ മോനേ...നിന്റെ..!%$&**##$%&*...ഇറങ്ങെടാ താഴെ...!!”

രൗദ്രഭീമന്റെ സ്ക്രിപ്റ്റിലെഴുതാത്ത അലര്‍ച്ചകേട്ട്‌ അഷ്ടദിക്‌പാലകന്‍മാരില്‍ ഒരു മൂന്നാലെണ്ണമെങ്കിലും ഞെട്ടിവിറച്ചിരിക്കണം. ഏതായാലും ഭാസ്കരന്‍ ഞെട്ടി എന്നതുറപ്പ്‌...ഹൈ പിച്ച്‌ അലര്‍ച്ചയുടെ ഉച്ഛാടന ശക്തിയാല്‍ ഭാസ്കരന്റെ കൈകളും രംഗവേദിയുടെ പ്രധാന കാലനും തമ്മിലുള്ള ബന്ധം തല്‍ക്ഷണം വിഛേദിക്കപ്പെടുകയും, തുടര്‍ന്ന്‌ അങ്കക്കളരിയുടെ നടുത്തട്ടിലേക്ക്‌ നടുവും തല്ലിവീണ ഭാസ്കരന്നു പിറകേ "ഡാ നില്‍ക്കെടാ, ഞാനുംവരുന്നു" എന്നുള്ള നിശ്ശബ്ദനിലവിളിയോടെ ഡൈവോഴ്സ്‌ കേസ്‌ ജയിച്ച ബാക്ക്‌കര്‍ട്ടനും ക്രാഷ്‌ലാന്‍ഡ്‌ ചെയ്തതോടെ നാടകത്തിന്റെ രണ്ടാം അങ്കത്തിനു തിരശ്ശീല വീഴുകയും ചെയ്തു!

നായിക കണ്ടു ഭ്രമിച്ചു വിയര്‍ത്ത ഭാസ്കര നക്ഷത്രത്തിന്റെ തേജോപുഞ്ജങ്ങള്‍ ദര്‍ശിച്ചു സായൂജ്യമടയാനുള്ള സൗഭാഗ്യം മുന്‍നിരയില്‍ തറടിക്കറ്റില്‍ നാടകം കണ്ടുകൊണ്ടിരുന്ന ചില ലലനാമണികള്‍ക്കുമുണ്ടായിരുന്നു. അതോടെ നക്ഷത്രസുവിശേഷം കര്‍ണ്ണാകര്‍ണ്ണികയാ കയറിയിറങ്ങി നടന്നും ഓടിയും സെക്കന്റുകള്‍ക്കകം ആറാട്ടുകണ്ടം മുഴുക്കെ പ്രദക്ഷിണം വെച്ചു. കൊയിലാണ്ടിയുടെ ആസ്ഥാന സര്‍നേം വിതരണകമ്മറ്റിയുടെ ഏകാംഗ മെംബര്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്‍ നിന്ന നില്‍പ്പില്‍ കോയിമ്പറമ്പത്ത്‌ ഭാസ്കരന്‌ ഒരു സ്ഥാനപ്പേര്‌ ചാര്‍ത്തി നല്‍കുകയും ചെയ്തു. "നക്ഷത്രം തൂക്കിയ ഭാസ്കരന്‍"! (ഇതാണ്‌ കാലക്രമേണ രൂപം മാറി കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ പിന്നീടറിയപ്പെട്ട "ക്രിസ്മസ്‌ ഭാസ്കരന്‍" എന്നപേരായി മാറിയത്‌ എന്നാണ്‌ വിനീതനായ ഈ ചരിത്രകാരന്റെ പില്‍ക്കാല ഗവേഷണം തെളിയിച്ചിട്ടുള്ളത്‌!)

"അവിചാരിതമായി വന്നുപെട്ട സാങ്കേതിക തടസ്സം" ഹേതുവാക്കി നാടകത്തിന്റെ മൂന്നാം അങ്കം വെളിച്ചപ്പെടാന്‍ വൈകിയതൊടെ കളപ്പുരയുടെ ഉമ്മറത്ത്‌ അധികാരിയുടെ ഉള്ള കണ്ട്രോളും ആഞ്ജനേയ സഹായത്താല്‍‍ അണ്‍കണ്‍ട്ട്രോളബിള്‍ ആയി മാറി...

" വൈദ്യരേ മ്മക്കൊന്ന്‌ ഓളെ പരിജയപ്പെട്ടാലോ...?“

"ആരെ..?"

"ഓളെ, വാസന്തീനെ!"

"പ്പൊത്തന്നെ വേണോ മേന്‍ന്നേ, കളികഴിഞ്ഞിട്ട്‌ പോരേ.."?

"കളികഴിയാന്‍ നിന്നാല്‍ എന്റെ കഥ അതിനും മുന്നേ ഫുള്‍സ്റ്റോപ്‌ ഇടുമെടാ ശപ്പന്‍ വൈദ്യരേ" എന്നു വ്യംഗ്യത്തിലും "താന്‍ വരണുണ്ടോ?" എന്ന്‌ വാച്യത്തിലും മെസ്സേജ്‌ പാസ്സ്‌ ചെയ്യലും അധികാരി ആനക്കസേരവിട്ടുയര്‍ന്ന്‌ നാടകക്കമ്പനിക്കാര്‍ പച്ചകുത്താനിരിക്കുന്ന പച്ചമുറിയായി രൂപം മാറിയ കളപ്പുരയുടെ സ്റ്റോര്‍മുറി ലക്ഷ്യമാക്കി തൃപ്പാദങ്ങള്‍ ചലിപ്പിക്കലും ഒരുമിച്ചുകഴിഞ്ഞു! "കമോണ്‍, ഫൊളോ മീ", എന്നൊരു ഓര്‍ഡര്‍ ആ പോക്കില്‍ വായിച്ചെടുത്ത്‌ വൈദ്യരും അധികാരീ പാദങ്ങള്‍ പിന്തുടര്‍ന്നു. മൂന്നാമങ്കത്തിനുള്ള പോര്‍വിളി ഇതിനകം മുഴങ്ങിക്കഴിഞ്ഞതിനാല്‍ അധികാരീവൈദ്യ തിരോധാനം ഒരു സെന്‍സേഷനല്‍ ന്യൂസ്‌ ആക്കാന്‍ ഒരു പ്രാദേശിക മഞ്ഞപ്പത്രലേഖകന്റെ പേനത്തുമ്പിലും ഈ കൂടുമാറ്റവിദ്യ തല്‍ക്കാലം മഷിനോട്ടത്തില്‍ തെളിഞ്ഞിരുന്നില്ല!

മൂന്നാമങ്കത്തിന്‌ വെളിച്ചപ്പെടാന്‍ അണിയറലക്ഷ്യമാക്കി ഗ്രീന്‍‌റൂം വിട്ടിറങ്ങിയ നായികാതിലകത്തെ ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ തൂക്കിയെടുത്തു! അലറിക്കരയാനാഞ്ഞ അവളുടെ വായ മറ്റു രണ്ടുകരങ്ങളാല്‍ സീല്‍ചെയ്യപ്പെട്ടു...ഒറ്റക്കുതിക്ക്‌ നായികയേയും കൊണ്ട്‌ കളപ്പുരയുടെ ഡൈനിംഗ്‌ ഹാളില്‍ കയറി കതകുകുറ്റിയിട്ടു, നിഷാദമനസ്കരായ കിരാത വില്ലന്മാര്‍! പിന്നീടവിടെ അരങ്ങേറിയത്‌, ഒരു രണ്ടുപതിറ്റാണ്ടുമുന്നെ, ജി. രാജശേഖരന്‍, ഐ.വി ശശിക്ക്‌ വേണ്ടി എഴുതിയ ഒരുതിരക്കഥയില്‍ സത്താറിന്റെയോ, ടി.ജി. രവിയുടെയോമുന്നില്‍ അബദ്ധത്തിലെങ്ങാന്‍ സീമയോ, ജയഭാരതിയോ വന്നുപെട്ടാല്‍പിന്നെ തിരക്കഥയില്ലാതെ തന്നെ അവിടെ നടക്കേണ്ട ചില അനുഷ്ഠാനകലകളാണ്‌!

കട്ടിലിനുചുറ്റും മരംചുറ്റിയോട്ടം പ്രാക്ടീസ്‌ ചെയ്യുന്ന നായിക..,"ദാ തൊട്ടേ, ദാ പിടിച്ചേ" ന്നും പറഞ്ഞ്‌ നായികയ്ക്കു പിന്നാലെ "പുലീ,പുലീ" കളിക്കുന്ന വില്ലന്‍ നംബര്‍ വണ്‍! "ദേ ഞാനിപ്പ വരാവേ" എന്ന ഭാവത്തില്‍ വാതിലിനു നേര്‍ക്ക്‌ കുതിക്കുന്ന നായിക...! "നില്ലിബളേ ഒരു ചായ കുടിച്ചിട്ട്‌ പോയാപ്പോരെ" എന്നും പറഞ്ഞ്‌ വാതിലിനു വിലങ്ങി കൈയ്യും കെട്ടിനില്‍ക്കുന്ന സഹവില്ലന്‍ തലമുറിയന്‍!...ഒടുക്കം ഒറ്റചാട്ടത്തിന്‌ ഓട്ടം പഠിക്കുന്ന നായികയുടെ സാരിത്തലപ്പില്‍ അധികാര്യദ്യം പിടുത്തമിട്ടു. ഒറ്റചുറ്റലിന്‌ ഒരുമീറ്റര്‍ എന്ന കണക്കിന്‌ നായിക അഞ്ച്‌ പ്രാവശ്യം പമ്പരം കറക്കിയതോടെ അഞ്ച്‌ മീറ്റര്‍ തുണി ശോഭനാജോര്‍ജ്ജിനു പിറകേ നായികയുടെ ഡിഐസീന്ന്‌ രാജിവെച്ച്‌ അധികാരിയുടെ കോണ്‍ഗ്രസ്സില്‍ചേര്‍ന്നു! "ഒരു ബലാല്‍സംഗം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള സ്റ്റെപ്‌ ബൈ സ്റ്റെപ്‌ ഇന്‍സ്ട്രക്ഷന്‍സ്‌" എന്നൊരു പുസ്തകം തന്നെ എഴുതിയാലോ എന്നാലോചിക്കുന്ന കുഞ്ഞിരാമനുണ്ടോ അടുത്തതെന്ത്‌ എന്നാലോചിച്ചു നില്‍ക്കേണ്ട കാര്യം? ("പ്രതാപചന്ദ്രനെയാണോ ബലാല്‍സംഗം പഠിപ്പിക്കുന്നെ?" നോണ്‍സെന്‍സ്‌!) അടുത്ത കുതിപ്പിന്‌ വാസന്തനായികയുടെ ചെമ്പട്ട്‌ റവുക്ക അഥവാ ചുവന്ന ബ്ലൗസിന്റെ മര്‍മ്മവേധിയായ ഭാഗം മാരീ ബിസ്കറ്റിന്റെ റാപ്പര്‍ പൊളിക്കുന്ന ചേലില്‍ കീറിപ്പറിഞ്ഞ്‌ അധികാരിയുടെ കൈയിലിരുന്നു! പിന്നീടെവിടെയാണ്‌ കയറിപ്പിടിച്ചതെന്ന്‌ പിടിച്ച അധികാരിക്കോ, കണ്ടുനിന്ന വൈദ്യര്‍ക്കോ കൃത്യമായി ഓര്‍മ്മയില്ല...."ഹെന്റയ്യോ..." എന്ന്‌ കളപ്പുരയുടെ തട്ട്‌ തകര്‍ക്കുന്ന ഒരലര്‍ച്ചയാണ്‌ പിന്നെ കേട്ടത്‌. അലര്‍ച്ചയുടെ ഉറവിടം വാസവനായികയുടെ മൃദുകളകണ്ഠം ആയിരുന്നില്ല, മറിച്ച്‌ അധികാരീ വൈദ്യന്മാരുടെ കരാളകഠോര കണ്ഠങ്ങള്‍ ഒരുമിച്ചായിരുന്നു നിറയൊഴിച്ചത്‌! തങ്ങളുടെ ബലാല്‍സംഗ പരീക്ഷണങ്ങളില്‍ നാളിതുവരെ കേട്ട്‌കേള്‍വി പോലുമില്ലാത്ത ഒരു ഭീകരഭയങ്കര ദൃശ്യമായിരുന്നു അപ്പോള്‍ അവരെ എതിരേറ്റത്‌! "രണ്ട്‌ മലതമ്മില്‍ ചേരും, പക്ഷേ നാല്‌ വേറെന്തോ തമ്മില്‍ ചേരില്ല" എന്ന പഴംചൊല്ലുണ്ടാക്കാന്‍ വേണ്ടിമാത്രം, ദൈവം തമ്പുരാന്‍ നാരീലലനാമണികളുടെ നെഞ്ഞത്ത്‌ ഇരട്ടയ്ക്ക്‌ ഫിറ്റ്ചെയ്തുകൊടുത്ത സ്പെയര്‍പാര്‍ട്ടില്‍ നായികയുടെ ഒരെണ്ണം, അടിയോടെ, മൂടോടെ,വേരോടെ പറിഞ്ഞുവന്ന് ആക്രാന്താധികാരി കുഞ്ഞിരാമന്റെ വലം കൈയിലിരുന്നു വിറച്ചു. (ചങ്ങായി ഇതുവരെ 'ചിലപ്പതികാരം' വായിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ കളപ്പുരയ്ക്ക്‌ തീ പിടിച്ചില്ല എന്നു മാത്രം!)

വലംകൈയില്‍ കുചവുമായി,സ്റ്റാച്ച്യൂ ഒഫ്‌ ലിബേര്‍ട്ടിയായി, വെറുങ്ങലിച്ചുനില്‍ക്കുന്ന സംഗമവീരകട്ടബൊമ്മനെ ഒറ്റമൂച്ചിന്‌ തള്ളിമാറ്റി, സ്പെയര്‍പാര്‍ട്‌സ്‌പോയ നായിക വാതില്‍ ലക്ഷ്യം വെച്ച്‌ കുതിച്ചു. ധിക്കൃതശക്രപരാക്രമിയായ വൈദ്യരുണ്ടോ വിടുന്നു? ഓതിരം മറിഞ്ഞ്‌ കടകം തിരിഞ്ഞമര്‍ന്ന വൈദ്യര്‍ വാതിലുനോക്കി കുന്തിരിയെടുക്കുന്ന പെണ്മണിയുടെ കെട്ടഴിഞ്ഞു ചിതറിയ കാര്‍കൂന്തല്‍ ഭാരത്തില്‍ പിടുത്തമിട്ടു. ഹാ..എന്തതിശയം! "മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ, പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന കുഞ്ചന്‍ കവിത ഈണത്തിലൊന്നു ചൊല്ലി, നായികാമണിയുടെ നിതംബചുംബിനിയായ പനംകുലത്തലമുടിയും, അധികാരിയുടെ കൈയിലിരിക്കുന്ന മറ്റേ സാധനത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യപിക്കനെന്നോണം, നടികര്‍തിലകത്തിന്റെ തലയോട്ടിയോട്‌ സലാം പറഞ്ഞ്‌ വൈദ്യരുടെ കൂടെപോന്നു! സംഭവിച്ചതെന്ത്‌? സംഭവിക്കുന്നതെന്ത്‌?ഇനിസംഭവിക്കാനിരിക്കുന്നതെന്ത്‌?മുന്നില്‍ കാണുന്നത്‌ സത്യമോ മിഥ്യയോ അതോ കലാശക്കൊട്ടിന്‌ അസ്ഥിവാരമിട്ട കുഞ്ഞ്യേക്കന്‍ സ്പെഷ്യല്‍ പൈനാപ്പിള്‍ വിത്‌ നെല്ല് വാറ്റിന്റെ അളവു തെറ്റിപ്പോയ മായിക വിഭ്രമമോ? പാതിയീര്‍ന്നുവെച്ച മരപ്പാളികള്‍ക്കിടയില്‍ അണ്ഡകഠാഹം കൊണ്ടുവെച്ച്‌ ആപ്പു വലിച്ചൂരിയ കുരങ്ങന്‍ പണ്ടുനിന്നപോലെ നിശ്ചലനിശ്ചേഷ്ട ജഢങ്ങളായി, കുചമുടീധാരികന്മാരായി, നിലക്കൊള്ളുന്ന ഭൈമീകാമുകന്മാരെ, പുറത്തേക്ക്‌ പറക്കുന്നതിനിടയില്‍ ഹാന്റീകാപ്പ്‌ഡ്‌ നായികാരത്നം അവസാനമായൊന്നു തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കിയ കുമരകം വാസന്തിയുടെ ചന്ദ്രികാചര്‍ച്ചിതനീലകളേഭര മുഖം കണ്ട്‌ അധികാരീവൈദ്യശിരോമണികള്‍ നിന്ന നില്‍പ്പില്‍ വടിവേല്‍മുരുകന്മാരായിപ്പോയി. കാരണം, ആഘോഷപൂര്‍വം തൂക്കിയെടുത്ത്‌ അമ്മാനമാടിയ കുമരകം വാസന്തിയുടെ മൃദുലമനോഹരവദനകുസുമത്തിനുപകരം അവരെ പല്ലിളിച്ചു നോക്കിയത്‌ സാക്ഷാല്‍ ഇരുപ്പൂ ഗോപാലുവിന്റെ ചാന്തുപൊട്ടണിഞ്ഞ ശിഖണ്ഡീ മോന്തായമായിരുന്നു!!!!

(കുമരകം വാസന്തിയെ നേരിട്ടുപോയിട്ട്‌ ഒന്നു സ്വപ്നത്തിലെങ്കിലും കണ്ട്‌ സായൂജിക്കാന്‍ ഇതുവരെ സൗഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത പിലാക്കണ്ടവാസവദത്തന്‍, ആര്‍പ്പൂക്കര ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന വസ്ത്രാലങ്കാര വിദഗ്‌ധന്‍ കം മേക്കപ്‌ മാനെ ചാക്കിട്ട്‌ പിടിച്ച്‌, കൃശശരീരിയായ ഗോപാലുവിന്റെ ഗാത്രഭാഗങ്ങളില്‍ മുടികളും, മുഴകളും, തടിപ്പുകളും ഫിറ്റ്‌ ചെയ്ത്‌, ഒരു തല്‍സമയ ലിംഗമാറ്റശസ്ത്രക്രിയ നടത്തി, കുമരകം വാസന്തിയാക്കി തട്ടില്‍കയറ്റി നടനമാടിച്ച ഒരു മാസ്സീവ്‌ കോണ്‍സ്പിരേഷന്റെ ദയനീയമായ ഓപെറേഷന്‍ ക്ലൈമാക്സ്‌ ആയിരുന്നു ഇക്കണ്ട ചാക്ക്യാര്‍കൂത്തൊക്കെ എന്ന നെല്ലും പുല്ലും വേര്‍തിരിഞ്ഞുകിട്ടാന്‍ ഉണ്ണാമനധികാരിക്കും, മര്‍മ്മാണിവൈദ്യര്‍ക്കും പിന്നെയും കോഴി ഒരുപാടു കൂവേണ്ടിവന്നു!)

കയ്യില്‍കിട്ടിയ നല്ലജീവനുമായി കുതികുതിച്ച ഗോപാലു സ്ട്രേറ്റ്‌ ഫോര്‍വേഡായി ഓടിക്കയറിയത്‌ മുന്നില്‍ തുറന്നുകിടന്ന അണിയറവാതില്‍ വഴി നേരെ സ്റ്റേജിന്റെമോളിലേക്കയിരുന്നു. അരങ്ങത്ത്‌ അപ്പോള്‍ വികാരനിര്‍ഭരമായ ഒരുമൂന്നാമങ്കത്തിന്റെ കണ്ണീരണിഞ്ഞ മദ്ധ്യഭാഗത്തായിരുന്നു വാസവനാടകം. ക്ഷയരോഗിയായ നായികയുടെ അച്ഛന്‍ (ക്ഷയരോഗം പിടിക്കാത്ത പിലാക്കണ്ടനാടകമോ?), മകള്‍ ഒരന്യജാതിക്കരനുമായി സ്നേഹത്തിലാണെന്നറിഞ്ഞ്‌ അരങ്ങില്‍ ഹൃദയം പൊട്ടിവിളിച്ചു...

"എന്റെമോളേ...സരോജിനീ...."

കിറുകൃത്യം വിളിതീര്‍ന്നതും, പി.റ്റി ഉഷച്ചേച്ചി ഹണ്‍ഡ്രഡ്‌ മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫിനിഷിംഗ്‌ പോയന്റില്‍ എത്തിയപോലെ, നായികസരോജിനി അഥവാ കുമരകം വാസന്തി അഥവാ ഇരുപ്പൂ ഗോപാലന്‍, പാണ്ടിലോറിയിടിച്ച്‌ ഹെഡ്‌ലൈറ്റും ബമ്പറും പോയ മാരുതിക്കാറിന്റെ പരുവത്തില്‍ സ്റ്റേജിന്റെ മദ്ധ്യഭാഗത്തേക്ക്‌ കുതിച്ചെത്തി സഡന്‍ബ്രേക്കിട്ടതും ഒപ്പം കഴിഞ്ഞു! കെ.എസ്‌. ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടനായികയെക്കണ്ട്‌, 'ബലാല്‍സംഗരംഗം എപ്പക്കഴിഞ്ഞു?' എന്നകണ്‍ഫൂഷനില്‍ കൂവാന്‍പോലും മറന്ന കാണീജനങ്ങള്‍ അന്ധാളിച്ചുനിന്നു! രാമനെ കല്യാണമാലോചിക്കാന്‍ പോയ രാവണന്റെ നേര്‍പെങ്ങള്‍ ശൂര്‍പ്പണഖയ്ക്ക്‌ പറ്റിയപോലെ, മൂക്കിനു പകരം മുടിയും, ദ്വയങ്ങളിലൊരു കുചനും പോയി അരങ്ങില്‍ ദിഗ്വിഭ്രമിച്ചു നില്‍ക്കുന്ന വിചിത്ര ജന്തൂനെ ആദ്യം ഐഡന്‍റ്റിഫൈ ചെയ്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇഷ്യൂ ചെയ്തത്‌, പടിഞ്ഞാറേലെ ഭവാനിയമ്മയുടെ മടിയിലിരുന്ന് നാടകം കണ്ടുകൊണ്ടിരുന്ന അവരുടെ നാലുവയസ്സുകാരന്‍ ചെക്കനാണ്‌!! നിശ്ശബ്ദത കളിയാടിനിന്നിരുന്ന ആറാട്ട്‌ കണ്ടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഭവാനീപുത്രന്റെ നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി...

"...അമ്മാ...ഒറ്റമുലച്ചി..."!!!!



Writer :  MAGNIFIER

0 comments:

പ്ര-ണ-യമെന്ന മൂന്ന് അക്ഷരം

വെബ്സ്റ്റേഴ്സിന്റെ "ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌' നവിന്‍ പോളിന്റെ കയ്യില്‍ നിന്നും വാങ്ങിക്കുമ്പോള്‍ കണ്ണു കലങ്ങുകയോ ചുണ്ടു വിറയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഹൃദയത്തിലൂടെ ഒരു മിന്നല്‍ കടന്നുപോയി അത്‌ നിലച്ചതുപോലെ ഒരു തോന്നല്‍ ..അത്രമാത്രമേ തോന്നിയിരുന്നുള്ളു.

നവീന്‍പോളിന്റെ പ്രണയം ശൂട്ടേന്ന് പൊട്ടി അവസാനിക്കുമെന്ന് അറിയാമായിരുന്നു. പുസ്തകപ്പുഴുവായിരുന്ന പാവം ചെറുക്കന്‍ താനൊരു ബോറനാണെന്ന് നിരന്തരം രേഖപ്പെടുത്തി.. അവള്‍ക്കിഷ്ടമുള്ള കളറിലുള്ള കുപ്പായമണിഞ്ഞു,നിരന്തരം സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തു,അവധി ദിനങ്ങളില്‍ കാണാതിരിക്കുമ്പോള്‍ പട്ടിയെപ്പോലെയിരുന്നു മോങ്ങി.


അവസാന വര്‍ഷം പിരിയാന്‍ നേരത്ത്‌ അവന്റെ ചാച്ചന്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന "ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സ്‌' എന്ന പുസ്തകം കൈയ്യില്‍ തന്ന് പിന്നേയും പിന്നേയും മോങ്ങി.

'നീയില്ലാത്ത എന്റെ ജീവിതം വ്യര്‍ത്ഥമാണെന്ന്' പറഞ്ഞ്‌ മൂക്കു ചീറ്റി.. ഒരു ഭ്രാന്തനെപ്പോലെ മുടിയും താടിയും നീട്ടി ,ബീഡി വലിച്ച്‌, റോഡുവക്കിലെ പെപ്പു വെള്ളം കുടിച്ച്‌ അല്‍പമാത്രമായ ജീവന്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു സ്ത്രീയെ കൈവിരല്‍ തുമ്പുകൊണ്ട്‌ സ്പര്‍ശിക്കുക പോലുമില്ലെന്ന് കടുപ്പം പിടിച്ച മറ്റൊരു ശപഥവും ചെയ്തു.


പാവം പിടിച്ച ചെറുക്കന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക്‌ പറന്ന് ഒരു ഡോക്ടറു പെണ്‍കുട്ടിയെ കെട്ടി മൂന്നു പിള്ളാരെയും ജനിപ്പിച്ചു സുഖമായി ജീവിച്ചു.

കഥ ഇവിടെ അവസാനിക്കേണ്ടതായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവനെ 'ഓര്‍ക്കൂട്ടില്‍' വെച്ചു കണ്ടപ്പോള്‍ ഭയങ്കരമായ സന്തോഷം തോന്നി. നൂലുപോലെയിരുന്ന ചെറുക്കന്‍ പെട്ടതലയനായതും,കുടവയറനായതുമായ ഫോട്ടോകള്‍ ഒളിഞ്ഞിരുന്നുനോക്കി ചിരിച്ചു. സന്തോഷം സഹിക്കാന്‍ വയ്യാതായപ്പോഴാണ്‌ ഒരു സ്ക്രാപ്പിട്ടത്‌. അവനതിനെ നിഷ്കരുണം നിരാകരിച്ചു. അവന്റെ കയ്യില്‍ നിന്നും നേരിട്ട ആദ്യത്തെ തിരസ്കാരം.... വീണ്ടും ഒന്നിട്ടു, വീണ്ടും വീണ്ടും തിരസ്കാരത്തോട്‌ തിരസ്കാരം. അവനിപ്പോള്‍ വിഷാദം നിറഞ്ഞ കണ്ണുകളേയും,കുലകുലയായുള്ള പറന്ന മുടിയേയുംചെവിയില്‍ കടുകു വറുക്കുന്ന സ്വഭാവമുള്ള പെണ്‍കുട്ടികളേയും വെറുക്കുന്നുണ്ടാകും.



കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത്‌ പൊടിപിടിച്ച കീബോര്‍ഡില്‍ നോക്കിയപ്പോള്‍ ശെടാാ.. ജീവിതം ആകപ്പാടെ മാറാല പിടിച്ചല്ലോ എന്നോര്‍ത്തു. നഖങ്ങള്‍ മഞ്ഞ പിടിച്ചിരിക്കുന്നു,തലയില്‍ എണ്ണ തേച്ച്‌ കുളിച്ചിട്ട്‌ കാലങ്ങളായി കണ്ണാടി എടുത്തുകൊണ്ടു വന്ന് മുഖത്തെ മൊത്തത്തില്‍ ഒന്നു പരിശോധിച്ചു. മുപ്പത്തഞ്ചു വയസ്സിന്റെ വരകള്‍ ചുണ്ടിനോടു ചേര്‍ന്നു വന്നു തുടങ്ങിയതിന്റെ ചെറിയ ലക്ഷണമുണ്ട്‌. കണ്‍തടത്തിനു ചുറ്റും ബ്ലാക്ക്‌ സര്‍ക്കിള്‍ ഉണ്ട്‌,കൈവിരലുകള്‍ പരു പരുത്ത്‌ ഞെരമ്പ്‌ പൊന്തി തുടങ്ങിയിട്ടുണ്ട്‌. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഈ കൈകളെക്കുറിച്ചല്ലെ അപ്പുറത്തെ ക്ലാസ്സിലെ വിവരം കെട്ട ചെറുക്കന്‍ കവിതയെഴുതിയത്‌.

മുടികളെ തൊട്ടപ്പോള്‍ പ്രീഡിഗ്രിയിലെ രാജേഷിനെ ഓര്‍മ്മ വന്നു. 'ആമസോണ്‍ നദിയിലെ ഓളങ്ങള്‍ എന്നു തുടങ്ങുന്ന ഗമണ്ടന്‍ പ്രേമ ലേഖനത്തിന്റെ മണം.. അവന്റെ പോക്കറ്റില്‍ നിന്ന് ബ്രൂട്ട്സ്‌ സ്പ്രേയുടേയും പോണ്‍സ്‌ പൗഡറിന്റേയും ഇടകലര്‍ന്ന മണം ഓരോ വരികളേയും പൊതിഞ്ഞിരുന്നു. അവനെ അടിമുടി അവള്‍ തിരസ്കരിച്ചു. അവന്റെ ആമസോണ്‍ നദിയെ തുണ്ടം തുണ്ടമാക്കി അവന്റെ ഡെസ്കിനു മുകളിലേക്കു വലിച്ചെറിഞ്ഞു എത്രമാത്രം അവനന്ന് യാചിച്ചു. 'പ്രണയമെന്ന മൂന്നക്ഷരം' എന്ന പേരില്‍ കോളേജ്‌ മാഗസിനില്‍ അവന്‍ അവളെക്കുറിച്ച്‌ കവിത അടിച്ചു വിട്ടു (നിര്‍ഭാഗ്യവശാല്‍ കുറച്ചെങ്കിലും കവിത്വമുള്ളവരേ അവളെ പ്രേമിച്ചിട്ടുള്ളു. ഒരായിരം പ്രാവശ്യം അവളുടെ പേരിനെ അവര്‍ കുത്തികൊന്നു


ഇന്ന് ജീവിതത്തിലാദ്യമായി അവരൊടൊക്കെ മനസ്താപം തോന്നുന്നു. പൊട്ടിപൊട്ടിക്കരയണമെന്നു തോന്നുന്നുണ്ട്‌ പക്ഷെ ഇനി മോങ്ങിയിട്ടു കാര്യമില്ല. എങ്ങി നെ കരയാതിരിക്കും മുപ്പത്തിയഞ്ചു കഴിഞ്ഞ ഒരു കോളേജു ടീച്ചര്‍,രണ്ടു കുട്ടികളുടെ അമ്മ,മുരടനായ ഭര്‍ത്താവ്‌ ..ഇവര്‍ക്കൊക്കെ ഇടയില്‍ പെട്ട്‌ വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സ്നേഹത്തിനായ്‌ ദാഹിച്ച്‌ ,അവസാനം മരിച്ച്‌ തീവെച്ച്‌ കുറച്ച്‌ ചാരമായിപോകും. ഭീകരം...അതി ഭീകരമെന്നു പറയണം.

കുട്ടികള്‍ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നുണ്ട്‌. അനില്‍ ഇന്നും വീട്ടില്‍ വരാന്‍ വെകും. അയാള്‍ പെണ്ണുപിടിയനോ കള്ളുകുടിയനോ ഒന്നുമല്ല എങ്കിലും മൊത്തത്തില്‍ ഒരു മുഷിഞ്ഞ സ്വഭാവമാണ്‌. കോലിട്ടു തോണ്ടി നോക്കണം സ്നേഹമുണ്ടോയെന്നറിയാന്‍. മിക്കവാറും സമയം ബിസിനസ്സിനെ പറ്റിയോര്‍ത്ത്‌ മൂഡോഫ്‌ ആണ്‌. ആവശ്യത്തിനു പണമുണ്ട്‌. 'ചാവുമ്പോ ഇതൊക്കെ കെട്ടിപ്പെറുക്കോ" അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. കുട്ടികള്‍ മിടുക്കരാണ്‌. എല്ലാ വിഷയത്തിലും ഫസ്റ്റാണ്‌. അച്ഛന്റെ ബുദ്ധിയാണ്‌ അമ്മയെപ്പോലെ 'ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറയും' 'എന്‍. എസ്‌ മാധവന്റെ കഥകളും ' ഒന്നും വായിച്ച്‌ സമയം മെനക്കെടുത്തിയില്ല. 'എ പെര്‍ഫെക്ട്‌ ഫാമിലി' എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്‌. അതിനിടയിലാണ്‌ 'ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സും, ഒര്‍ക്കൂട്ടും,സ്ക്രാപ്പും ഒക്കെ ഇടയില്‍ കയറി എടങ്ങേറാക്കിയത്‌.

നവീന്‍ പോളിനു സ്ക്രാപ്പയച്ചില്ലായിരുന്നുവെങ്കില്‍ ,അവന്‍ സമ്മാനിച്ച പുസ്തകം പൂര്‍വ്വകാല സ്മരണയോടെ മറിച്ചു നോക്കിയില്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ ഇങ്ങനെയൊരു മുടിഞ്ഞ ചിന്ത ഉണ്ടാകുമായിരുന്നില്ല. അവളെ തല്ലണം എന്തിനവള്‍ ഫിലാഡല്‍ഫിയയില്‍ കിടക്കുന്ന ചെറുക്കന്‌ സ്ക്രാപ്പയച്ചു? എന്തിനവള്‍ സായിപ്പുമാരും മദാമമ്മാരും ജിവിതം.പ്രണയം എന്നിങ്ങനെ ലോകത്തിലെ സകല കുണ്ടാമണ്ടികളെക്കുറിച്ചും കുത്തിക്കുറിച്ചു വെച്ചിരിക്കുന്ന പുസ്തകമെടുത്ത്‌ മറിച്ചുനോക്കി?

പുസ്തകപ്പുഴുക്കളും, ആദര്‍ശ ധീരന്മാരും നേതാക്കളുമായിരുന്ന ചെറുക്കന്മ്മാര്‍ ഇടക്കിടെ ഒരു മഹത്‌ വചനമെടുത്ത്‌ വിശിയെറിഞ്ഞ്‌ പെണ്‍കുട്ടികളെ പുളകം കൊള്ളിച്ചിരുന്ന പുസ്തകമാണ്‌ അവള്‍ അബദ്ധവശാലെടുത്ത്‌ വായിച്ച്‌ 'കല്ല്യാണത്തിലൂടെ അപ്പാടെ മരിക്കുന്ന പ്രണയത്തെ' പ്പറ്റിയുള്ള തലതെറിച്ച ചിന്ത മനസ്സിലേക്ക്‌ വലിച്ചുകേറ്റിയത്‌.

കഷ്ടകാല സമയമാണ്‌... കണ്ടകശനിയാണ്‌ കൊണ്ടേ പോകുന്ന സമയമാണ്‌ .ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം. ഒരു പാവം പിടിച്ച ഹൃദയത്തെ ഇങ്ങനെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിപ്പിച്ച്‌ ഇരുത്തിക്കൂടാ..




പിറ്റേ ദിവസം കാലത്ത്‌ അഞ്ചിന്‌ പതിവുപോലെ എഴുന്നേറ്റ്‌ കുട്ടികളെ സ്കൂളിലേക്ക്‌ ഒരു വിധം ഒരുക്കി അയച്ച്‌ ഒന്ന് ശ്വാസമെടുത്തു. ബസ്സ്‌ വരാന്‍ പതിനഞ്ചു മിനുട്ടുകൂടിയുണ്ട്‌. മൂന്നു നാലു ഇഡലി വാരിവിഴുങ്ങി. പിന്നെയുള്ള സമയം മേയ്ക്കപ്പിനായ്‌ മാറ്റിവെച്ചു. മുടി നന്നായ്‌ ഒതുക്കികെട്ടി.,കണ്ണിനുമുകളിലൂടെ ഒരു വരവരച്ചു,പൊട്ടു തൊട്ട്‌ ചുണ്ടില്‍ ചെറുതായൊന്നു തേയ്ച്ചു. കണ്ണാടിയില്‍ മുഖം നോക്കി. പണ്ടത്തെ അത്രയില്ലെങ്കിലും കാണാന്‍ മോശം ഒന്നും ഇല്ല. ദുഃഖിതയായുള്ള നായികയുടെ ലുക്ക്‌ തേയ്ച്ചാലും കുളിച്ചാലും പോകില്ല, പക്ഷെ ആ ദു:ഖത്തെയാണ്‌ നവീന്‍ പോള്‍ മോഹിച്ചു മോഹിച്ചു പരവശനായത്‌.


സ്റ്റാഫ്‌ റൂമില്‍ പതിവുപോലെ എല്ലാവരും ഉണ്ടായിരുന്നു. ഇന്നെന്താ വല്ല കല്ല്യാണത്തിനും പോകുന്നുണ്ടോയെന്ന് മിക്കവരും ചോദിച്ചു. ജോണ്‍ സാറും,വിജയകുമാറും പതിവുപോലെ ഒരു വളിച്ച തമാശ പറഞ്ഞു ചിരിച്ചു.



കുറച്ചുനേരം പുറത്തു നടന്ന് ശുദ്ധവായു ശ്വസിക്കാമെന്നുകരുതി വേഗം പുറത്തിറങ്ങി.പുറത്ത്‌ മടക്കുകളില്ലാത്ത ഭൂമിയെക്കണ്ടപ്പോള്‍ കുറച്ച്‌ ആശ്വാസം തോന്നി.

വരാന്തയിലൂടെ നടക്കുമ്പോള്‍ അവള്‍ വളരെ ഏകാകിയാകും.വലിയൊരു ഹാളില്‍ ആരുമില്ലാതെ ഒറ്റക്കിരിക്കുന്ന പ്രതീതി.പടവുകളില്‍ ചടഞ്ഞിരിക്കുന്ന ചാര പ്രാവുകള്‍ മനസ്സില്‍ നിശബ്ദതയുടെ തുരുത്തുകള്‍ പണിയും. പതിവുപോലെ കുട്ടികള്‍ ടീച്ചറോടു ചിരിക്കുമ്പോള്‍ അവരുടെ മുഖങ്ങളെ തിരിച്ചറിയാതെ, വിഭ്രാന്തി വന്ന് അവളുടെ ബുദ്ധിയെ പരിഭ്രമിപ്പിക്കും.


സ്റ്റാഫ്‌ റൂമിനപ്പുറത്ത്‌ വിശാലമായ പറമ്പുണ്ട്‌. ചെറിയൊരു സിമന്റു ബ്ലോക്കുകൊണ്ടാണ്‌ അതിനെ വേര്‍തിരിച്ചിരിക്കുന്നത്‌. ആകാശത്ത്‌ മിക്കപ്പോഴും വട്ടം വീശുന്ന പരുന്തുകളെകാണാം. കരിഞ്ഞും വാടിയും നില്‍ക്കുന്ന പുല്ലുകളില്‍ പുള്ളിക്കുത്തുകളുള്ള പശുക്കള്‍ മേഞ്ഞു നടക്കുന്നതുകാണാം.

അവള്‍ ശ്വാസത്തെ ഉള്ളിലേക്കെടുത്ത്‌ മൂക്കിലൂടെ ഊതിവിട്ടു. പ്രാണായാമത്തിലൂടെ മനസ്സിനെ തണുപ്പിച്ചു. ഹൃദയത്തെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിതയാക്കി ഇരുത്തിക്കൂടാ..


പറമ്പിന്റെ ഇടത്തേ അറ്റത്തായ്‌ വലിയൊരു പ്ലാവുണ്ട്‌ അവിടെയാണ്‌ പ്രണയിക്കുന്ന കുട്ടികളുടെ ഇടത്താവളം.അവിടെയിരുന്നവര്‍ മതിയാവോളം വര്‍ത്തമാനം പറയും. ഇന്നവിടെ ആരും ഇല്ല. പകരം മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ പുതിയ സാര്‍ അവിടെ നിന്ന് സിഗരറ്റു വലിക്കുന്നുണ്ട്‌. കുറച്ചു നാളായി അയാള്‍ അവിടേക്ക്‌ സ്ഥലം മാറി വന്നിട്ട്‌, അന്തര്‍മുഖനാണ്‌ വിവാഹിതനല്ല എന്നാണ്‌ പറഞ്ഞുകേട്ടത്‌ . ഏകാകിയായ പുരുഷനെ കണ്ടപ്പോള്‍ അവള്‍ക്കു പാവം തോന്നി. സാധാരണ അടുപ്പു കല്ലുകൂട്ടിയതുപോലെ കുറച്ചുപേര്‍ നിന്ന് പുകയൂതുകയും വളിപ്പു പറഞ്ഞു ചിരിക്കുകയുമാണ്‌ ചെയ്യുക.

അയാള്‍ ഒരു മൂടല്‍ മഞ്ഞുപോലെ വിഷാദച്ഛായയില്‍ അവള്‍ക്കുമുന്നിലൂടെ കടന്നുപോയി. ഒന്നു മൃദുവായി ചിരിച്ചിരുന്നിരിക്കണം.

കവിയായിരിക്കുമോ? പൊടുന്നനെ കവികളെ അവള്‍ അഗാധമായ്‌ സ്നേഹിച്ചു.

മരങ്ങള്‍,പൂക്കള്‍,ആകാശം എന്നിവയെപ്പറ്റി കുത്തിക്കുറിക്കുവാന്‍ മുരടന്മാര്‍ക്കുപറ്റില്ല. ഒരു പെണ്ണിനെ അടിമുടി തളിര്‍പ്പിക്കാന്‍ ഒരു കവിക്കേ കഴിയൂ.


പിന്നീട്‌ പല സ്ഥലത്ത്‌ വെച്ചും അവള്‍ അയാളെ കണ്ടു. ചിലപ്പോഴൊക്കെ ഒരു ദീര്‍ഘരേഖ ഹൃദയത്തിലൂടെ കടന്നുപോയി. ഹൃദയം ചില്‍,ചില്‍ എന്ന് മിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഞെരമ്പുകളിലൂടെ ചോര കടന്നുപോകുന്നുണ്ട്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഹൃദയത്തിന്റെ തുടിപ്പുകള്‍ തിരിച്ചറിയാനാവുന്നുണ്ട്‌.

തെറ്റാണോ? വിവാഹിത രണ്ടു കുട്ടികളുടെ അമ്മ. അതിനവള്‍ എന്തു ചെയ്തു പ്രവര്‍ത്തന രഹിതമായ ഒരു പാവം ഹൃദയത്തെ ഒന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു,

ഹ..ഹാാ യെന്നവള്‍ ചിരിച്ചു. സിനിമാ നടിയെപ്പോലെ തലമുടി പിന്നിലേക്കൊന്നു വാരിയെറിഞ്ഞു. വെകീട്ട്‌ വീട്ടില്‍ വന്നപ്പോള്‍ അവള്‍ ഗംഭീരമായൊരു മൂളിപ്പാട്ടു പാടി. ഒരൊറ്റമണിക്കൂര്‍ നിന്നങ്ങു കുളിച്ചു. കുട്ടികളെ വഴക്കു പറഞ്ഞില്ല. തറതുടക്കാന്‍ വന്ന പെണ്ണിന്‌ കുറച്ചു നാരങ്ങാവെള്ളം കൊടുത്ത്‌ ഫാനിനു കീഴെ കുറച്ചുനേരം ഇരുത്തി. സ്നേഹം,കാരുണ്യം, ദയ എന്നിവ കുറച്ചുകൂടി കോശങ്ങളില്‍ പടരുകയാണ്‌.


രാത്രി അനില്‍ വന്നു. ബിസിനസ്സിന്റെ കാര്യങ്ങളെപ്പറ്റിയോര്‍ത്ത്‌ ഇനി തലപുകയ്ക്കരുതെന്ന് അയാളെ അവള്‍ സാന്ത്വനിപ്പിച്ചു തലയില്‍ ചെറുതായി മാന്തിക്കൊടുത്ത്‌ ചൂടുപിടിച്ചിരിക്കുന്ന തലയെ തണുപ്പിച്ചു. ചുക്കുവെള്ളം കുടിച്ച്‌ ഉറക്കത്തിലേക്ക്‌ അയാള്‍ വഴുതിവീഴുന്നതും നോക്കി അവളിരുന്നു.


ആദ്യരാത്രിയില്‍ നവീന്‍പോളിനെപ്പറ്റി പറഞ്ഞപ്പോള്‍ അയാളുടെ രക്തം തിളച്ചില്ല. വിശാലഹൃദയനായിട്ടല്ല അതൊക്കെ സില്ലി കാര്യങ്ങള്‍ എന്നേ അയാള്‍ കരുതിയുള്ളു. ഭയങ്കരമായ ഒരു ആശ്വാസമായിരുന്നു അവള്‍ക്ക്‌ . 'ഡോക്ടറോടു ചോദിക്കുകയിലെ ' ഭര്‍ത്താവിനെപ്പോലെ ചെപ്പക്കുറ്റിക്കടിച്ച്‌ ഇടക്കിടെ കുത്തിയും മാന്തിയും നോക്കി,വെള്ളമടിച്ചു വന്ന് പീഡിപ്പിച്ച്‌ പീഡീപ്പിച്ച്‌ അവളെ കൊന്നെങ്കിലോ എന്നുകരുതി മടിച്ചു മടിച്ചാണ്‌ പറഞ്ഞത്‌.

പിന്നീട്‌ തണുത്തുറഞ്ഞ അയാളുടെ സ്നേഹം കണ്ടപ്പോള്‍ എന്തുകൊണ്ട്‌ അയാള്‍ക്ക്‌ തന്നെ അത്രയ്ക്കങ്ങു സ്നേഹിച്ചുകൂടാ എന്നു തോന്നി. നവീന്‍ പോളിനെ വഴിയില്‍ വെച്ചെങ്ങാന്‍ കണ്ടാല്‍ തുണ്ടം തുണ്ടമാക്കി അരിഞ്ഞ്‌ സൂപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ അവളുടെ ഹൃദയം തേന്മാവിനെപ്പോലെ പൂത്തുലഞ്ഞിരുന്നേനെ. അല്ലെങ്കില്‍ അവളുടെ ഹൃദയത്തെ തൊടുന്ന എന്തെങ്കിലും അയാള്‍ക്കു പറഞ്ഞുകൂടെ.


അവള്‍ നക്ഷത്രങ്ങളെ നോക്കി.അലസമായ്‌ വരുന്ന കാറ്റിനെ തൊട്ടു. ഇലകള്‍ തിളങ്ങുന്നതും പൂക്കള്‍ അനങ്ങുന്നതും നോക്കി നിന്നു.





മലയാളം സാര്‍ മിക്ക ദിവസവും പ്ലാവിനടിയില്‍ നിന്ന് സിഗരറ്റു വലിച്ചു. അയാള്‍ അരികിലൂടെ കടന്നുപോകുമ്പോഴൊക്കെ ഹൃദയത്തിലൂടെ ഒരു വാല്‍ നക്ഷത്രം കടന്നുപോയി.

'ടീച്ചറുടെ നാടെവിടെയാണ്‌'?


ഒരിക്കല്‍ അയാള്‍ ചോദിച്ചു.


അവള്‍ നാടിനെപ്പറ്റിയും,വീടിനെപ്പറ്റിയും, അനിലിനെപ്പറ്റിയും,കുട്ടികളെപ്പറ്റിയു ം പറഞ്ഞു. അയാള്‍ കുറച്ചേ പറഞ്ഞുള്ളു പക്ഷെ പറഞ്ഞതൊക്കെയും ആകര്‍ഷകവും മാന്യവുമായിരുന്നു.

പിന്നീട്‌ പല പ്രാവശ്യവും അവര്‍ സംസാരിച്ചു. സാഹിത്യവും രാഷ്ട്രീയവും കാരുണ്യവുമൊക്കെ ഇടകലര്‍ന്നു വന്നു.അവള്‍ പറയുന്നതൊക്കെ അയാള്‍ ശ്രദ്ധയോടെ കേട്ടു. തന്റെ സംസാരം അയാളുടെ ചുളിഞ്ഞ ജീവിതത്തെ കുറച്ച്‌ നിവര്‍ത്തിയെങ്കില്‍ എന്നവള്‍ ചിന്തിച്ചു. ചിലപ്പോള്‍ കടുകുമണിപോലെ പൊട്ടിത്തെറിച്ച്‌ അവള്‍ അയാളെ ചിരിപ്പിച്ചു.



ഒരിക്കള്‍ അയാള്‍ പറഞ്ഞു.

'നോക്കൂ ടീച്ചറേ എന്റെ ജീവിതം ഒരു ചെറിയ വൃത്തം പോലെയാണ്‌ ഒരു കുത്തില്‍ നിന്നും തുടങ്ങി ഒരു കുത്തില്‍ അവസാനിച്ചു.'


അവള്‍ കൂടുതലായൊന്നും ചോദിച്ചില്ല. ദുഃഖിതരെ കൂടുതല്‍ ദുഃഖിപ്പിക്കരുത്‌ പ്രത്യേകിച്ചും അയാളെ


ഇതിനിടയില്‍ അവളുടെ ഹൃദയം നന്നായ്‌ മിടിക്കുകയും, സന്തോഷിക്കുകയും ഊഞ്ഞാലാടുകയും ചെയ്തു. അവള്‍ക്ക്‌ അത്രയ്ക്കേ വേണ്ടിയിരുന്നുള്ളു,ജീവിച്ചിരിക്കുന്നുവെന്നുള്ള ചെറിയൊരു തെളിവെടുപ്പ്‌. ചെറിയ ഒരു അനക്കം......



കോളേജടച്ചു. അവള്‍ക്ക്‌ മലയാളം സാറിനോട്‌ യാത്ര പറയാനായില്ല.മുടിഞ്ഞ തിരക്കായിരുന്നു അന്ന്. വെക്കേഷന്‍ മുഴുവന്‍ ഹൃദയം ഒരു നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരുന്നു. മഴയും വെയിലും ഇടകലര്‍ന്ന് സമയം വേഗം പാഞ്ഞുപോയി. കോളേജു തുറന്ന ജൂണില്‍ ചാറ്റല്‍ മഴത്ത്‌ അവള്‍ അയാളെക്കാണാന്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ നടന്നു. ശിവന്‍ സാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.


'സാറിവിടെ നിന്നും മാറ്റമായ്‌ പോയല്ലോ ടീച്ചറേ..വല്ല പൊസ്തകോം കൊടുക്കാനുണ്ടോ. ഞാന്‍ ഇടക്ക്‌ പാര്‍ട്ടി മീറ്റിങ്ങില്‍ വെച്ചു കാണും.'

ശിവന്‍ സാര്‍ ചോദിച്ചു.


അവള്‍ സതംഭിച്ചില്ല. കണ്ണു നീരും വന്നില്ല. അവളുടെ ഹൃദയത്തെ അവള്‍ തൊട്ടുനോക്കി,അതവിടെത്തന്നെയുണ്ട്‌ ചടേം പടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ കൈകൊണ്ട്‌ അതിനെ തലോടി.

'ഒരു പുസ്തകം കൊടുക്കാനുണ്ട്‌ ഞാന്‍ നാളെ കൊണ്ടുവരാം.'



അവള്‍ പറഞ്ഞു.

പിറ്റേന്ന് ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌

എന്ന പുസ്തകം അവള്‍ കൊണ്ടുവന്ന് ശിവന്‍ സാറിനുകൊടുത്തു.

അതിന്റെ അവസാനപേജില്‍ അവള്‍ ഇങ്ങനെ എഴുതി.



'ഒരിക്കല്‍ എന്റെ ഹൃദയം നിലച്ചിരുന്നു,ഇപ്പോഴത്‌ വീണ്ടും മിടിക്കുന്നുണ്ട്‌.ഒരിക്കല്‍ ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു ആ സ്നേഹം മുഴുവന്‍ ഈ പുസ്തകത്തിലുണ്ട്‌. നിങ്ങളുടെ സ്നേഹം മിടിക്കാത്ത ഏതെങ്കിലും ഹൃദയത്തിനുകൊടുക്കൂ ആ ഹൃദയം ജീവിക്കട്ടെ'



അവള്‍ ലീവെഴുതിക്കൊടുത്ത്‌ വീട്ടിലേക്ക്‌ നടന്നു.ചെറുതായ്‌ മഴ ചാറുന്നുണ്ട്‌ അവള്‍ കുടയെപ്പറ്റിത്തന്നെ മറന്നു. ഹൃദയം ചടപടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ക്ക്‌ ഹൃദയത്തെപ്പറ്റിയോര്‍ത്തപ്പോള്‍ ചിരിവന്നു.

വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സാന്ത്വനം കിട്ടാതെ മുരടിച്ച്‌,മരിച്ച്‌,തീവെച്ച്‌ ചാരമായിപ്പോകുന്ന ഹൃദയമല്ല ... മരിക്കുന്നതിനുമുമ്പ്‌ സന്തോഷത്തോടെ ഊഞ്ഞാലാടി പൊട്ടിപൊട്ടി ചിരിച്ച ഒരു പാവം ഹൃദയം..അവള്‍ക്കത്‌ സ്വന്തം ഹൃദയമാണോയെന്നുതന്നെ സംശയം തോന്നി!



Writer : സിജി

0 comments:

ഒളിച്ചോട്ടം

അച്ചന് ദേഷ്യം വന്നിരിക്കുവാ. അച്ചന്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞു. അച്ചന് എന്നെ വേണ്ട

ഞാന്‍ നീല സ്ലിപ്പറിട്ട് റോട്ടിലോട്ട് ഇറങ്ങി. നേരെ നടന്ന് വഴിയുടെ അറ്റത്ത് നറുതണ്ടിക്കടയിലെ അങ്കിള്‍ കാണാതെ ഇടത്തോട്ടു തിരിഞ്ഞ് പിന്നേം നടന്നാല്‍ റെയില്‍‌വേ സ്റ്റേഷനിലെത്തും. നറുതണ്ടിക്കടയിലെ അങ്കിള് കൊള്ളൂല്ല. എന്നെ കണ്ടാല്‍ അച്ചനെന്തിയേ, ഒറ്റയ്ക്കെവിടെയാ പോന്നെ, എന്നൊക്കെ ചോദ്യം തുടങ്ങും. ആ അങ്കിള്‍ ഭയങ്കര കത്തിയാ. റെയില്‍‌വേ സ്റ്റേഷനിലെത്തിയിട്ട് ഞാന്‍ വല്യ ട്രെയിനില്‍ കേറി കുറെ കുറെ ദൂരെപ്പോവും. എന്നിട്ട് ദൂരെ ഒരു ഗ്രാമത്തില്‍പ്പോയി ഇറങ്ങും. അവിടെ വല്യ ആല്‍മരമുണ്ട്. ഞാന്‍ അതിന്റെ മോളില്‍ കേറി ഇരിക്കും. എനിക്ക് മരത്തില്‍ കേറാന്‍ അറിയാമല്ലോ. ഞാന്‍ അപ്പുറത്തെ ആന്റിയുടെ വീട്ടിലെ മാവിന്റെ ഏറ്റവും മോളില്‍ വരെ കേറീട്ടുണ്ട്. നല്ല രസമാ‍. കേറിക്കേറി ഞാന്‍ ആകാശത്തിന്റെ അടുത്തെത്തും, താഴോട്ടു നോക്കാന്‍ പേടിയാവും. സുനിക്ക് മരത്തില്‍ കേറാന്‍ പേടിയാ. എനിക്ക് പേടിയില്ല. പക്ഷേ ഉറുമ്പുകടിക്കും. മാവു നിറയെ ചുവന്ന ഉറുമ്പാ. പക്ഷേ ഗ്രാമത്തിലെ ആലില് ഉറുമ്പൊന്നും കാണൂല്ല. ഞാന്‍ ഇറങ്ങി വരൂല്ല. അമ്മയും അച്ചനും വന്ന് എത്ര വിളിച്ചാലും ഞാന്‍ താഴെ ഇറങ്ങൂല്ല. നോക്കിക്കോ. സുനി എന്റെ പച്ച ബലൂണ്‍ പൊട്ടിച്ചിട്ട്, അവന്‍ കരഞ്ഞതിന്, ഞാന്‍ വീട്ടീന്നിറങ്ങിപ്പോവാന്‍ പറഞ്ഞേക്കുന്നു. ദുഷ്ടന്‍ അച്ചന്‍.

ആലിന്റെ മോളില്‍ കേറിയിരുന്നിട്ട് ഞാന്‍ ബിസ്കറ്റ് തിന്നും. എന്നിട്ട് ബിസ്കറ്റ് തീരുമ്പൊ ഞാന്‍ വേറെ മരത്തിന്റെ മോളില്‍ കേറും. എന്നിട്ട് മരത്തിലെ ഫ്രൂട്ട്‌സ് പിച്ചിത്തിന്നും. ഒരു മരത്തിലെ ഫ്രൂട്ട്സ് തീരുമ്പൊ ഞാന്‍ അടുത്ത മരത്തിന്റെ മോളില്‍ കേറും. പിന്നെ രാവിലെ ഞാന്‍ ആലിന്റെ താഴെ ഇറങ്ങി മിണ്ടാതെ ഇരിക്കും. അപ്പൊ ആള്‍ക്കാര് വിചാരിക്കും ഞാന്‍ ദൈവമാന്ന്. എന്നിട്ട് അവര് എനിക്ക് ആഹാരം കൊണ്ടുത്തരും. എന്നിട്ട് ഞാന്‍ രാത്രിയാവുമ്പൊ പിന്നേം മരത്തിന്റെ മോളില്‍ കേറിയിരിക്കും. എന്നിട്ട് മൌഗ്ലി ഉറങ്ങിയതുപോലെ ഒരു കൊമ്പിലിരുന്ന് ഉറങ്ങും. എന്നിട്ട് രാവിലെ ഒരു വാലില്ലാത്ത പട്ടിക്കുട്ടി വരും. ഞാനും പട്ടിക്കുട്ടിയും ആയിട്ട് കൂട്ടാവും, എന്നിട്ട് ഞങ്ങള്‍ രണ്ടും കൂടെ ഗ്രാമത്തിലെ തോടിന്റെ സൈഡിലും വയലിലും ഒക്കെ കറങ്ങി നടക്കും. എന്റെ ആന്റീടെ വീട്ടിന്റെ മുന്‍പില്‍ വയലുണ്ടല്ലോ. അവിടെ പശുവുണ്ടല്ലോ.

സുനി ദുഷ്ടനാ. ഇനി അവന്‍ ചേട്ടാന്നു വിളിച്ചോണ്ടു വരട്ടെ. കാണിച്ചു കൊടുക്കാം. എന്നെ ഇറക്കിവിട്ടപ്പൊ അവന് സന്തോഷമായിക്കാണും. എന്റെ നേംസ്ലിപ്പും പെന്‍സില്‍ബോക്സും മഞ്ചാടിക്കുരുവും ഒക്കെ അവന്‍ എടുത്തുകാണും. അതെല്ലാം ഒളിച്ചുവെച്ചാ മതിയായിരുന്നു. ആ ചേട്ടന്മാരും ചേച്ചിമാരും ക്രോസ് ചെയ്യുന്നതിന്റെ കൂടെ ക്രോസ് ചെയ്യാം. പക്ഷേ ഇടതുവശത്തും വലതുവശത്തും നോക്കണം എന്നാ അച്ചന്‍ പറഞ്ഞിട്ടുള്ളത്. അച്ചന്‍ ഭയങ്കര സൂക്ഷിച്ചാ ക്രോസ് ചെയ്യുന്നത്. പാവം അച്ചന് എല്ലാം പേടിയാ. എന്നിട്ടും എന്റെ അടുത്ത് മാത്രം ദേഷ്യം. സുനീടെ സൈഡും പിടിച്ചോണ്ട് എന്നെ ഇറക്കിവിട്ടേക്കുന്നു. അച്ചന്‍ കൊള്ളൂല്ല.

വൈകിട്ട് അമ്മ ഓഫീസീന്നു തിരിച്ചുവരുമ്പൊ ഞാന്‍ എന്തിയേന്നു ചോദിക്കും. എന്നെ അച്ചന്‍ ഇറക്കിവിട്ടെന്ന് അറിയുമ്പൊ അമ്മ അച്ചനെ കുറെ ചീത്തപറയും. ഞാന്‍ അമ്മേടെ പുന്നാര മൂത്തമോനല്ലേ. സുനിക്കും നല്ല അടി കിട്ടും. അവന്‍ എന്റെ പച്ച ബലൂണ്‍ കുത്തിപ്പൊട്ടിച്ചോണ്ടല്ലേ ഞാന്‍ അവനെ ഇടിച്ചെ. എന്നിട്ട് നോവാഞ്ഞിട്ടും കിടന്ന് ഉറക്കെ കരഞ്ഞോണ്ടല്ലേ അച്ചന്‍ എന്നെ ഇറങ്ങിപ്പോവാന്‍ പറഞ്ഞെ. അവനെ അമ്മ അടിച്ച് ശരിയാക്കും. നോക്കിക്കോ. അമ്മ കരയുവോ? അമ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാ. റെയില്‍‌വേ സ്റ്റേഷന്‍ എന്തു വല്യ ബില്‍ഡിങ്ങാ. എത്ര ആള്‍ക്കാരാ. ഈ അങ്കിള്‍മാരൊക്കെ എന്തു സ്പീഡിലാ നടക്കുന്നെ. ട്രെയിനില്‍ കേറാന്‍ എനിക്കു പേടിയില്ല. പക്ഷേ ക്ലാസില്‍ പഠിക്കുന്ന ജോണ്‍സനു ട്രെയിനില്‍ കേറാന്‍ പേടിയാ. അവന്റെ അച്ചനും അമ്മയും ടൂറിനു പോയപ്പൊ അവന്‍ ട്രെയിനില്‍ കേറാന്‍ നേരത്ത് കരഞ്ഞു. പക്ഷേ ഞങ്ങള് ട്രെയിനില്‍ കേറി ചിങ്ങവനത്ത് പോയിട്ടുണ്ടല്ലൊ. എന്തു വല്യ ട്രെയിന്‍. ട്രെയിനിന്റെ മറ്റേ അറ്റം കാണാന്‍ പറ്റത്തില്ല. അത്ര വല്യ ട്രെയിന്‍. ട്രെയിനില്‍ നിറയെ ആള്‍ക്കാരാ. ട്രെയിനിന്റേം പ്ലാറ്റ്ഫോമിന്റേം ഇടയ്ക്ക് വീഴാതെ കമ്പിയില്‍ പിടിച്ച് സൂക്ഷിച്ച് കേറണം. ട്രെയിനിന്റെ ഇടയില്‍ വീണാല്‍ കയ്യും കാലുമൊക്കെ മുറിഞ്ഞുപോവും. ട്രെയിനിന് അത്ര ഭാരമാ. ഹായ്, ആ വിന്‍ഡോ സീറ്റില്‍ ആളില്ല. എനിക്കു വിന്‍ഡോ സീറ്റാ ഇഷ്ടം. ട്രെയിന്‍ ഓടുമ്പൊ ജനലില്‍ക്കൂടി നോക്കിയാല്‍ എല്ലാം കാണാം. ഞാന്‍ ചിങ്ങവനത്ത് പോയപ്പൊ ജനലിന്റെ അറ്റത്തുള്ള സീറ്റിലാ ഇരുന്നെ. അപ്പൊ സുനിക്ക് എന്റെ സീറ്റില്‍ ഇരിക്കണം എന്നുപറഞ്ഞ് ഭയങ്കര വഴക്കായിരുന്നു. ഞാന്‍ മാറിക്കൊടുത്തില്ല. പക്ഷേ എന്റെ എതിരെ ഇരുന്ന അങ്കിള്‍ മാറിക്കൊടുത്തു. നല്ല അങ്കിളായിരുന്നു. ഇപ്പൊ എനെ എതിരേ ഉള്ള അങ്കിള്‍ കൊള്ളൂല്ല. എന്നെ കണ്ണുരുട്ടി നോക്കുന്നു.

ട്രെയിന്‍ എന്താ വിടാത്തെ? ചിങ്ങവനത്തു പോയപ്പൊ ഞാനും സുനിയും ട്രെയിനിന്റെ വിന്‍ഡോയില്‍ പിടിച്ച് തള്ളി. ഐലേസാ ഏലേസാ ന്നു പറഞ്ഞ് ശക്തിയായി തള്ളിയപ്പൊഴാ ട്രെയിന്‍ അനങ്ങിയെ. അമ്മ അപ്പൊ കുട്ടിക്കുരങ്ങന്മാരെന്ന് പറഞ്ഞു. ഞാന്‍ മൂത്തതല്ലേ. അതോണ്ട് ഞാന്‍ ബാലി. സുനി സുഗ്രീവന്‍. നല്ല രസമായിരുന്നു. ചിങ്ങവനത്തെ റെജീന്റെ കയ്യില്‍ കുറെ ഗെയ്മുണ്ട്. അവന്റെ വീട്ടില്‍ പോവുമ്പൊ ഞങ്ങള് രാമനും സീതയുമാ. റെജി രാ‍മന്‍. സുനി ലക്ഷ്മണന്‍. പിന്നെ പ്രിയയില്ലേ, റെജീന്റെ സിസ്റ്ററ്, പ്രിയ സീത. സുനിയും റെജിയും ഒളിച്ചുനിന്ന് നൂറുവരെ എണ്ണണം. അപ്പൊ ഞാന്‍ സീതേനെ തട്ടിക്കൊണ്ടുപോവും. എന്നിട്ട് ഒളിച്ചിരിക്കും. തട്ടിക്കൊണ്ടുപോയിട്ട് ഞാന്‍ സീതേനെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു. അപ്പൊ അവള് ഭയങ്കര ചിരി. “നോക്കിക്കോ, ഇപ്പൊ രാമനും ലക്ഷ്മണനും വന്ന് രാവണനെ കൊല്ലും“ എന്നു പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചു. അവര് സീതയെ രക്ഷിക്കാന്‍ വന്നപ്പൊ ഞാന്‍ രണ്ടുപേര്‍ക്കും ഡിഷ്യൂം ഡിഷ്യൂമെന്ന് നല്ല ഇടികൊടുത്തു. സീത കരഞ്ഞിട്ടും ഞാന്‍ കെട്ടഴിച്ചുവിട്ടില്ല. അന്നും അച്ചന്റെ അടികിട്ടി.

ഹായ്, ട്രെയിനിന്റെ സൈഡില് കായല്‍. കായലില്‍ ഒരു വളളം, പക്ഷേ കായല് പിറകോട്ടുപോയി. ഇപ്പൊ വീട്, വയല്‍, വീട്, വീട് - മരങ്ങളൊക്കെ എത്ര സ്പീഡിലാ പിറകോട്ടുപോവുന്നെ. എനിക്കു ദാഹിക്കുന്നു, ട്രെയിനിന്റെ ഡോറിന്റെ സൈഡില് വാഷ് ബേസിന്‍ ഉണ്ട്, പക്ഷേ അവിടത്തെ വെള്ളം കുടിച്ചൂടാ. ട്രെയിനിലെ വെള്ളത്തില്‍ ബാക്ടീരിയ ഉണ്ട്. അതു കുടിച്ചാല്‍ ഒരുപാട് അസുഖങ്ങള് വരും. പുറത്തു പോവുമ്പൊ ബോട്ടിലിലെ വെള്ളമേ കുടിക്കാവൂ. കാപ്പി കുടിക്കാം, പക്ഷേ കാപ്പി വാങ്ങിക്കാന്‍ പൈസ ഇല്ല. അച്ചന്റെ പോക്കറ്റില്‍ എപ്പൊഴും പൈസ ഉണ്ട്. അച്ചന്‍ ട്രെയിനില്‍ പോവുമ്പൊ കാപ്പിയും വടയും വാങ്ങിച്ചുതരും. എന്റെ കയ്യില്‍ പൈസ ഇല്ല. കായലിന്റെ അടുത്ത് ട്രെയിന്‍ നിര്‍ത്തിയാ കായലില്‍ പോയി മീന്‍ പിടിച്ച് തിന്നാം. പക്ഷേ ചൂണ്ട വേണം. കായലിന്റെ അരികില്‍ പോയി നോക്കിയാല്‍ കുറെ വള്ളം കെട്ടിയിട്ടിട്ടുണ്ടാവും. പതുക്കെ പോയി ആരും കാണാതെ വള്ളം അഴിച്ചെടുത്ത് അതില്‍ കേറി തുഴഞ്ഞു പോണം. വള്ളത്തില്‍ വല കാണും. തുഴയും കാണും. എന്നിട്ട് കായലിന്റെ നടുക്കെത്തിയിട്ട് വല എടുത്ത് വെള്ളത്തില്‍ ഇടണം. കുറച്ചു കഴിയുമ്പൊ മീനെല്ലാം വലയില്‍ കയറും. അപ്പൊ വല കുലുങ്ങും. അപ്പൊ ഞാന്‍ വല വലിച്ച് പൊക്കിയെടുക്കുമ്പൊ നിറയെ മീനുണ്ടാവും. അതിലെ കുഞ്ഞുമീനെ എല്ലാം ഞാന്‍ വെറുതേ വിടും. കുഞ്ഞുമീന്‍ പാവമല്ലേ. ഞണ്ടിനേം എനിക്ക് ഇഷ്ടമല്ല, അതു വന്ന് കാലില്‍ ഇറുക്കിയാലോ? ഞണ്ടിനെ ഞാന്‍ ഒരു തടിയെടുത്ത് അടിച്ച് ഓടിക്കും. ഞണ്ട് സൈഡിലോട്ടാ ഓടുന്നെ. കുറെ പല്ലുള്ള ഭയങ്കരന്‍ മീനിനെ ഞാന്‍ എടുത്ത് വള്ളത്തിലെ തറയിലിടും. അത് ചാടിച്ചാടി വള്ളത്തില്‍ക്കിടന്ന് ചത്തുപോവും. മീനിന് കരയില്‍ ശ്വാസം വിടാന്‍ പറ്റത്തില്ലല്ലോ. എന്നിട്ട് ഞാന്‍ കരയില്‍ പോയി വല്യ മീനിനെ ചുട്ടുതിന്നും. കുറെ വിറക് കൂട്ടിയിട്ട് തീയിടണം. തീപ്പട്ടിയും വാങ്ങിക്കണം. എന്നിട്ട് എന്നും മീന്‍ പിടിക്കാന്‍ പോവും.

പക്ഷേ ട്രെയിന്‍ കായലിന്റെ സൈഡില്‍ നിര്‍ത്തിയില്ല. കുറെ നേരം കഴിഞ്ഞ് മാവേലിക്കര എന്ന സ്റ്റോപ്പിലേ നിര്‍ത്തിയുള്ളൂ. പതുക്കെയാ ട്രെയിന്‍ നിര്‍ത്തുന്നെ, പിന്നെ കൂ‍ൂ‍ൂ ന്ന് ഓടിത്തുടങ്ങിയപ്പൊ എന്റെ അടുത്തിരുന്ന ആന്റി “മോന്റെ പേരെന്താ“ ന്നു ചോദിച്ചു. ഞാന്‍ ബാലൂ ന്നു പറഞ്ഞു. മോന്റെ അച്ചനും അമ്മയും എവിടെ? ന്നു ചോദിച്ചപ്പൊ ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാ ആന്റിയെ ഇഷ്ടപ്പെട്ടില്ല. ആന്റി എന്നെ കണ്ണുരുട്ടി നോക്കി. എന്നിട്ട് ആന്റീടെ ബാഗിലിരുന്ന ചോക്കളേറ്റ് എടുത്ത് തിന്നുന്നു. ആന്റീടെ കൂടെ ഉള്ള ആളും എന്നെ കണ്ണുരുട്ടി നോക്കി. പിന്നെ ചങ്ങനാശ്ശേരി എന്ന സ്റ്റോപ്പില്‍ നിറുത്തിയപ്പൊ ആന്റി ഇറങ്ങിപ്പോയി. ഇറങ്ങാന്‍ പോയപ്പൊ എന്നെ നോക്കിയിട്ട് ആന്റീടെ കൂടെ ഉള്ള ആളിനോട് ആന്റി എന്തോ പറഞ്ഞു. ഞാന്‍ പേടിച്ചുപോയി. ആന്റി എന്നെ പോലീസില്‍ പിടിച്ചു കൊടുത്താലോ? റ്റിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ പോലീസ് പിടിക്കില്ലേ? എനിക്ക് ഈ ട്രെയിനില്‍ ഉള്ള ആരെയും ഇഷ്ടമല്ല.

ട്രെയിനില്‍ എന്റെ എതിരേ ഒരു അങ്കിള്‍ വന്ന് ഇരുന്നു. ഈ അങ്കിളിന് അലെക്സങ്കിളിന്റെ പോലത്തെ താടിയുണ്ട്. പക്ഷേ അലെക്സങ്കിളിന് കുടവയറുണ്ട്. ഈ അങ്കിളിന് കുടവയറില്ല. അങ്കിള്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. പരിചയമില്ലാത്ത ആള്‍ക്കാരോട് കൂട്ടുകൂടരുത്. അമ്മ പറഞ്ഞിട്ടുണ്ട്. അങ്കിള്‍ ഒരു ബോബനും മോളിയും വായിച്ചോണ്ട് ഇരിക്കുന്നു. വായിച്ചു വായിച്ച് അങ്കിള്‍ ഉറങ്ങിപ്പോയി. അച്ചനെപ്പോലെ സൌണ്ട് ഉണ്ടാക്കി കൂര്‍ക്കം വലിച്ചാ ഉറങ്ങുന്നത്. അപ്പോള്‍ ട്രെയിനില്‍ അടുത്ത ബോഗിയില്‍ നിന്ന് പാട്ടും പാടിക്കൊണ്ട് രണ്ട് പിള്ളേര്‍ വന്നു. കുളിക്കാത്ത ഒരു പയ്യനും ഒരു പെണ്ണും. ഞാന്‍ ഇന്നു രാവിലെയും കുളിച്ചല്ലോ. കുളിച്ചില്ലെങ്കില്‍ അമ്മേടെ കയ്യീന്ന് അടികിട്ടും. ഈ പയ്യന് കണ്ണു കണ്ടൂടാ. അവനാ പാടുന്നത്. “രാജാക്കോ റാണീസേ പ്യാര്‍ ഹോഗയാ” ഉറക്കെ പാടുന്നു. പെണ്ണ് ഹാര്‍മോണിയം വായിക്കുന്നു. ആ പെണ്ണ് എന്റെ അടുത്ത് വന്ന് കൈ നീട്ടി. എന്റെ കയ്യില്‍ കാശില്ലല്ലോ. ഉടനെ ആ പെണ്ണ് എന്റെ കയ്യില്‍ പിടിച്ചു വലിച്ചിട്ട്, “എന്നാ ഞങ്ങടെ കൂടെ വാ, കാശുതരാം” എന്നു പറഞ്ഞു. എനിക്കു പേടിയായി. ഇവര് എന്നെ കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ചാലോ? പിന്നെ എന്നെയും പാട്ടുപഠിപ്പിച്ച് ട്രെയിനില്‍ തെണ്ടാന്‍ വിടും. കണ്ണുകാണാതെ എങ്ങനെ ജീവിക്കും. - ഞാന്‍ കൈ വലിച്ചു. ആ പെണ്ണും ചെറുക്കനും പോവാതെ അവിടെ നിന്ന് ചിരിക്കുനു. ഞാന്‍ കരയാന്‍ തുടങ്ങി, അപ്പൊ എതിരെ ഇരുന്ന അങ്കിള് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് അവരെ വഴക്കുപറഞ്ഞു, അവര് രണ്ടുപേരും അപ്പുറത്തെ സീറ്റില്‍ പോയി രാജാക്കോ റാണീസേ പ്യാര്‍ ഹോഗയാ പാട്ട് പാടാന്‍ തുടങ്ങി.

ട്രെയിനില്‍ ഒരു പോട്ടര്‍ വടയും ചമ്മന്തിയും കൊണ്ടുവന്നു. എതിരേ ഇരുന്ന അങ്കിള്‍ വാങ്ങിച്ച് തിന്നു. അങ്കിള്‍ പതുക്കെ ചവച്ചു ചവച്ചാ തിന്നുന്നെ. എനിക്കു വേണോ എന്നു ചോദിച്ചില്ല. എനിക്കു വിശക്കുന്നു. പക്ഷേ വേണോ എന്നു ചോദിച്ചാലും ഞാന്‍ വേണ്ടാ എന്നേ പറയത്തൊള്ളൂ. അറിയാത്ത ആള്‍ക്കാരുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങിച്ച് തിന്നൂടാ. എന്നിട്ട് അങ്കിള്‍ പേപ്പര്‍ പ്ലെയ്റ്റ് മടക്കി ട്രെയിനിന്റെ ജനലില്‍ക്കൂടി പുറത്തുകളഞ്ഞു. അത് ദൂരെ പറന്നുപോയി. പേപ്പര്‍ പ്ലെയ്റ്റിന് വെയ്റ്റ് ഇല്ലാത്തോണ്ടാ അതു പറന്നുപോയെ. ബട്ടര്‍ഫ്ലൈ പോവുന്ന പോലെ പറന്നു പോവുന്നു. മനുഷ്യര്‍ ആണെങ്കില്‍ താഴെ വീണേനെ. ട്രെയിനിന്റെ വാതിലിന് അടുത്തുപോയി നിന്നാ താഴെ വീഴും. എനിക്ക് റ്റോയ്ലെറ്റില്‍ പോണം. പക്ഷേ ഡോറിന് അടുത്താ റ്റോയ്ലെറ്റ്. ചിലപ്പൊ ഭയങ്കര കാറ്റു വന്ന് ഞാന്‍ പുറത്തോട്ട് പറന്നു പോയാലോ. ഞാന്‍ ചത്തുപോയാല്‍ അച്ചനും അമ്മയ്ക്കും വിഷമം ആവും. അച്ചനെ കാണണം. പക്ഷേ അച്ചന്‍ എന്നെ വീട്ടില്‍ കേറ്റുമോ? അമ്മയേം കാണണം. പാവം അച്ചന്‍ എന്നെ തിരക്കി വരും.

ട്രെയിനിനു വെളിയില്‍ കുറെ വയല്‍. വയലിലെല്ലാം പച്ചക്കളര്‍. ഒരു കാള ഉണ്ടെങ്കില്‍ ഏതെങ്കിലും സ്ഥലത്തു പോയിട്ട് കൃഷി ചെയ്യാം. ആരും താമസിക്കാത്ത ഏതെങ്കിലും സ്ഥലത്ത് പോയിട്ട് അവിടെ കൃഷി തുടങ്ങണം. നല്ല രസമായിരിക്കും. പക്ഷേ എപ്പൊഴും കൃഷിയും ചെയ്ത് ഇരുന്നാ എങ്ങനെ സ്കൂളില്‍ പോവും. എനിക്ക് പഠിച്ച് വല്യ ആളായി സയന്റിസ്റ്റ് ആവണം. എന്നിട്ട് ഞാന്‍ കുറെ കാര്യങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് പ്ലെയിന്‍ പറപ്പിക്കണം. പക്ഷെ ഇനി എങ്ങനെ സ്കൂളില്‍പ്പോവും. നാളെ ക്ലാസ് ഉണ്ട്. എന്റെ ബുക്ക് ഒന്നും എടുത്തുവെച്ചില്ല. എനിക്കു വീട്ടീപ്പോണം. ഇനി ഒരു സ്റ്റോപ്പില്‍ ഇറങ്ങിയിട്ട് അപ്പുറത്തെ സൈഡിലെ പ്ലാറ്റ്ഫോമില്‍ പോണം. പക്ഷേ പാളം ക്രോസ് ചെയ്യുമ്പൊ ട്രെയിന്‍ ഇടിച്ചാ ചത്തുപോവും. പാളത്തിന് മോളില്‍ കൂടെ ഉള്ള സ്റ്റെയര്‍കേസില്‍ കൂടെ കേറി ക്രോസ് ചെയ്യണം. അച്ചനും ഞാനും അങ്ങനെയാ ക്രോസ് ചെയ്യുന്നെ. എന്നിട്ട് എതിരേ പോവുന്ന ട്രെയിനില്‍ കേറണം. പക്ഷേ ആ ട്രെയിന്‍ വേറെ ഏതെങ്കിലും വഴിയില്‍ പോയാല്‍ എങ്ങനെ വീട്ടില്‍ എത്തും. ട്രെയിന്‍ ഏറ്റവും അറ്റത്തെ സ്റ്റേഷനില്‍ ചെന്നിട്ട് തിരിച്ചു വരുമല്ലോ. അപ്പൊ ഇതേ ട്രെയിനില്‍ത്തന്നെ ഇരുന്നാല്‍ തിരിച്ചു വരുന്ന വഴി വീട്ടിലിറങ്ങാം. ആ അങ്കിള്‍ എന്റെ പേരു ചോദിക്കുന്നു.

“മോന്റെ പേരെന്താ?”

“ബാലു”

മോന്റെ വീടെവിടാ?

“ഫയര്‍ സ്റ്റേഷന്റെ അടുത്ത്”

ഏതു ഫയര്‍ സ്റ്റേഷനാ? ഏതു സ്ഥലത്തെ?

കൊല്ലത്തെ

കൊല്ലത്ത് എവിടെയാ മോനേ

ഫയര്‍ സ്റ്റേഷന്റെ സൈഡില്‍.

ആഹാ, മോന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയാമോ?

ഇല്ല. അച്ചന് മൊബൈല്‍ ഫോണുണ്ടല്ലോ.

അച്ചന് എന്താ ജോലി

അച്ചന്‍ ഡോക്ടറാ.

എവിടെ?

ഹോസ്പിറ്റലില്

എന്നിട്ട് അച്ചന്‍ എവിടെ?

വീട്ടില്

അമ്മയോ?

വീട്ടില്

ആരുടെ കൂടെയാ വന്നെ?

...

ഒറ്റയ്ക്ക് ഇറങ്ങിപ്പോന്നതാണോ? അച്ചനും അമ്മയും വിഷമിക്കൂല്ലേ? തിരിച്ചു പോണ്ടേ?

പോണം. പക്ഷേ അച്ചന്‍ എന്നെ ഇറക്കിവിട്ടു.

ആ അങ്കിള് ചിരിച്ചു. “എന്റെ കൂടെ വരുന്നോ?“

എവിടെ?

അങ്കിളിന്റെ വീട് ഒരു വല്യ മലയുടെ മുകളിലാ. മലയുടെ ഏറ്റവും മുകളില്‍. നല്ല രസമാ. അവിടെ നിന്നും നോക്കിയാല്‍ ചുറ്റും ആകാശം കാണാം. അവിടെ പശുവും ആടും ഒക്കെയുണ്ട്. മോന് പശൂനെ ഇഷ്ടമാണോ?

മ്മ്മ്മ്

നമുക്ക് അടുത്ത സ്റ്റോപ്പിലിറങ്ങാം. എന്നിട്ട് അങ്കിളിന്റെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചിട്ട് വീട്ടില്‍ പോവാം. പോരേ?

വേണ്ട, അമ്മ വിഷമിക്കും

അപ്പൊ വയറ്റില് പുള്ളിയുള്ള പശൂനെ കാണണ്ടേ? പശുക്കുട്ടീനെ കാണണ്ടേ? പട്ടിക്കുട്ടിയെ കാ‍ണണ്ടേ?

കാണണം.

സാരമില്ല, അമ്മ വിഷമിക്കൂല്ല. നമുക്ക് അമ്മയെ ഫോണ്‍ ചെയ്തു പറയാം.

ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ സമ്മതിക്കുമോ?

അതൊക്കെ അങ്കിള്‍ സമ്മതിപ്പിക്കാമെന്നേ. രണ്ടു ദിവസം കഴിഞ്ഞ് അമ്മയും അച്ചനും വന്ന് വിളിച്ചോണ്ടു പോവും. മോന്‍ ഒരു ചായ കുടിക്കുന്നോ?

വേണ്ട, എനിക്കു വീട്ടില്‍ പോണം. നാളെ സ്കൂളുണ്ട്.

ചായയും തൂക്കി പോയ ആളെ വിളിച്ച് അങ്കിള്‍ എനിക്കു ചായ വാങ്ങിച്ചുതന്നു. ചൂട് ചായ. ഞാന്‍ ഊതി ഊതി കുടിച്ചു. അങ്കിളിന്റെ വീട്ടില്‍ നാലുവയസുള്ള ഒരു ബോയ് ഉണ്ടെന്ന്. ഞാനും കൂടെ ചെന്നാല്‍ അവിടെ നല്ല രസമായിരിക്കുമെന്ന്. ആ പയ്യന് കുറെ കളിപ്പാട്ടം ഉണ്ടെന്ന്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഒരുമിച്ചിരുന്ന് കളിച്ചിട്ട് നാലഞ്ചു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചു പോവാമല്ലോ. അങ്കിള്‍ ലീവ് ലെറ്റര്‍ എഴുതിത്തരും. അങ്കിള്‍ വിളിച്ചുപറയുമ്പൊ എന്റെ അച്ചനും അമ്മയും വന്ന് എന്നെ വിളിച്ചോണ്ടു പോവും. എന്നിട്ട് അങ്കിളിന്റെ വീട്ടില്‍ കുറെ ബട്ടര്‍ഫ്ലൈ ഉണ്ട്. ചുവപ്പും നീലയും റോസും കളറുള്ള ബട്ടര്‍ഫ്ലൈ. പിന്നെ ഒരു കുഞ്ഞു ജിറാഫുണ്ട്. അതിന്റെ പുറത്തു കേറി കറങ്ങാന്‍ പോവാം.

ട്രെയിന്‍ സ്ലോ ആയി. നമുക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് അങ്കിള്‍ പറഞ്ഞു. എന്നിട്ട് അവിടെ നിന്നും ഒരു ബസ്സില്‍ കയറി നമുക്ക് അങ്കിളിന്റെ വീട്ടില്‍ പോവാം. ആരെങ്കിലും ചോദിച്ചാല്‍ അങ്കിള്‍ എന്റെ ഡാഡി ആന്നേ പറയാവൂ. പക്ഷേ അങ്കിള്‍ എന്റെ അച്ചന്‍ അല്ലല്ലോ. അതു സാരമില്ല, അങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പക്ഷേ കള്ളം പറയുന്നത് തെറ്റല്ലേ. ചെറിയ കള്ളം പറയുന്നത് സാരമില്ല എന്ന് അങ്കിള്‍ പറഞ്ഞു. അപ്പൊഴേക്കും ബോഗീടെ അറ്റത്ത് രണ്ട് പോലീസുകാര്‍ കേറി. അവര് എല്ലാ സീറ്റിന്റെ അടിയിലും ഒക്കെ നോക്കുന്നുണ്ട്. ഒരു പോലീസുകാരന്റെ കയ്യില്‍ വലിയ ഒരു വടിയുണ്ട്. മറ്റേ പോലീസുകാരന്റെ കയ്യില്‍ ഒരു വല്യ പേപ്പറുണ്ട്. അങ്കിള്‍ അവരെ കണ്ടു, “മോന്‍ റ്റിക്കറ്റെടുക്കാതെ കയറിയതല്ലേ, പോലീസ് ട്രെയിനില്‍ റ്റിക്കറ്റില്ലാതെ പോവുന്നവരെ പിടിക്കാന്‍ വന്നതാ”. പോലീസ് കാണാതെയിരിക്കാന്‍ അങ്കിള്‍ എന്നെ ട്രെയ്നിന്റെ മോളിലെ ബാഗ് വെക്കുന്ന സ്ഥലത്ത് കേറ്റി ഇരുത്തി. അങ്കിളിന്റെ ബാഗിന്റെ പിറകില്‍ ഇരുന്നാ മതി എന്നു പറഞ്ഞു. ഞാന്‍ കേറി ഒളിച്ചിരുന്നു. അപ്പൊ പോലീസുകാര് വന്ന് താഴെ നോക്കി. കുറ്റിത്താടി ഉള്ള തടിയന്‍ പോലീസുകാരന്‍ സീറ്റിന്റെ താഴെ കുനിഞ്ഞുനോക്കിയപ്പൊ അയാളുടെ കയ്യിലെ പേപ്പറില്‍ എന്റെ ഫോട്ടോ!. വലുതായി പ്രിന്റ് ചെയ്ത് വെച്ചിരിക്കുന്നു. ഞാന്‍ അപ്പൊ “ഹായ്, ഞാന്‍“ എന്നു പറഞ്ഞു. പോലീസുകാരന്‍ മോളിലോട്ട് നോക്കി, എന്നിട്ട് എന്നെ പൊക്കി എടുത്ത് താഴെ ഇറക്കി. പോലീസ് അങ്കിളിന്റെ അടുത്ത് - “ഈ പയ്യനെ അറിയാമോ“ എന്നു ചോദിച്ചപ്പൊ അങ്കിള്‍ അറിയില്ല എന്നു പറഞ്ഞു. മോന്റെ അച്ചനും അമ്മയും വിഷമിക്കില്ലേ, നമുക്ക് വീട്ടില്‍ പോവാം എന്നു പോലീസ് പറഞ്ഞു. എന്നിട്ട് മറ്റേ പോലീസ് “മോന്‍ എവിടെ പോകുവായിരുന്നു“ എന്നു ചോദിച്ചു. ആ അങ്കിളിന്റെ വീട്ടില്‍ പോകുവാ എന്നു പറഞ്ഞപ്പൊ പോലീസ് തിരിച്ചു പോയി അങ്കിളിനേം വിളിച്ചോണ്ടു വന്നു. അങ്കിള്‍ ദേഷ്യപ്പെട്ട് എന്തോ പറഞ്ഞപ്പൊ പോലീസ് അങ്കിളിന്റെ മുഖത്ത് ഒറ്റ അടി കൊടുത്തു. അങ്കിളിനെ അടിക്കുന്ന കണ്ടപ്പൊ എനിക്കു സങ്കടം വന്നു, എന്നാലും എനിക്കു പേടിയായി. പോലീസിന്റെ മുമ്പില്‍ വെച്ച് ഞാന്‍ കരഞ്ഞില്ല.

സ്റ്റേഷനില്‍ വെച്ച് പോലീസ് അങ്കിള്‍ എനിക്ക് മാഗി ന്യൂഡില്‍‌സും പാലും തന്നു. ഞാന്‍ ഒരു ചെയറിലിരുന്ന് ഉറങ്ങിപ്പോയി. അച്ചനും അമ്മയും സുനിയും വന്ന് വിളിച്ചപ്പൊഴാ എണീറ്റെ. അമ്മ കരയുന്നു. പക്ഷേ അച്ചന് ഭയങ്കര സന്തോഷം. സുനിക്കും സന്തോഷം. അവന്‍ എന്റെ മഞ്ചാടീം പെന്‍സില്‍ ബോക്സും എടുത്തില്ലാന്നു പറഞ്ഞു. അവര് അലെക്സ് അങ്കിളിന്റെ കാറിലാ വന്നെ. അച്ചന്‍ എന്നെ പൊക്കിയെടുത്ത് കാറിലോട്ട് കൊണ്ടുപോയി. ഞാന്‍ വലുതായിട്ട് അച്ചന്‍ എന്നെ എന്തിനാ പൊക്കുന്നെ. അലെക്സ് അങ്കിളാ കാര്‍ ഓടിക്കുന്നെ. ഞാനും അച്ചനും കാറിന്റെ മുന്നിലെ സീറ്റിലാ ഇരിക്കുന്നെ. “ഇനി അച്ചന്‍ വഴക്കു പറഞ്ഞാലും മോന്‍ ഇറങ്ങിപ്പോവല്ലും“ എന്നു പറഞ്ഞു. പാവം അച്ചന്‍, എനിക്കു സങ്കടം വന്നു. ഞാന്‍ ഇറങ്ങിപ്പോയാല്‍ അച്ചനും അമ്മയ്ക്കും വിഷമം ആവൂല്ലേ. ഞാന്‍ ഇനി പോവൂല്ല.



Writer : സിമി

0 comments:

മുഖമ്മൂടിക്കാലം

സീൻ-1

പകൽ/എക്സ്റ്റീരിയർ

കുട്ടികൾ

പുകമഞ്ഞിൽ പച്ചപ്പു ലയിച്ച ഒരു നദീതീരത്തുകൂടി ഓടിവരുന്ന കുറേ കുട്ടികൾ (എട്ടിനും

പന്ത്രണ്ട ​‍ിനും ഇടയ്ക്ക്‌ പ്രായമുള്ളവർ,ചേരിയിലെ കറുത്ത്‌ മെലിഞ്ഞരൂപങ്ങളാണ്‌) അവരുടെ

ചലനത്തിന്‌ സമാന്തരമായി ചലിക്കുന്ന കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ.കൂട്ടത്തിൽ

മുന്നിലുള്ള കുട്ടിയുടെ കയ്യിൽ സാന്താക്ലോസിന്റെ ഒരു മുഖംമൂടി

ഉയർത്തിപ്പിടിച്ചിട്ടുണ്ട്‌.അതിന്റെ ചലനാത്മകമായ സമീപദൃശ്യം,കുട്ടികളുടെ മുഖഭാവങ്ങൾ

പിന്നിലേക്ക്‌ മറയുന്ന വൃക്ഷത്തലപ്പുകൾ... ദൃശ്യങ്ങൾ എല്ലാം സ്ലോമോഷനിൽ

നേർത്ത വയലിന്റെ അകമ്പടിയിൽ കമന്ററി : ഇത്‌ ഒരു പഴങ്കഥയാണ്‌..പുതിയൊരു

പഴങ്കഥ..ഒരു മുഖം മൂടിയുടെ കഥ...മുഖം മൂടിയുടെ മാത്രം കഥയല്ല..മുഖം മൂടികളില്ലാത്ത

കുറേ കുട്ടികളുടേയും മുഖം തന്നെ ഉപേക്ഷിക്കാൻ കൊതിച്ച ഒരു വൃദ്ധന്റേയും കഥ....

ടൈറ്റിൽ കാർഡ്സ്‌ തെളിയുന്നു

ഫെയ്ഡ്‌ ഔട്ട്‌

സീൻ-2

പകൽ/എക്സ്റ്റീരിയർ

കുട്ടികൾ,കേണൽ

പത്തുമണിയോടടുത്ത സമയം.ചേരിയിലെ കുട്ടികൾ ക്രിക്കറ്റു കളിക്കുന്നു.കളിസ്ഥലത്തിന്‌

സമീപം ചുറ്റുമതിലുള്ള കൊട്ടാരം പോലെയുള്ള ഒരു പഴയ കെട്ടിടം കാണാം

പന്തുമായി ഓടിവരുന്ന ഒരു കുട്ടി,അവന്റെ ആദ്യ പന്തിൽ തന്നെ ബാറ്റ്സ്മാൻ ക്ലീൻ ബൗൾഡ്‌.

കുട്ടികളുടെ ആരവം ഉയരുന്നു

കട്ട്‌ ടു

മതിൽക്കെട്ടിനുള്ളിൽ വിശാലമായ മുറ്റത്ത്‌ വൃദ്ധനായ കേണൽ.അയാൾക്ക്‌

എഴുപതിനടുത്ത്‌ പ്രായം വരും,നടക്കുമ്പോൾ ഒരു കാൽ വേച്ചുവയ്ക്കണം,കയ്യിൽ

ശിൽപ്പഭംഗിയൊത്ത ഒരൂന്നുവടിയുണ്ട്‌,തീക്ഷ്ണമായ കണ്ണുകൾ,തലയിൽ ഒരു തൊപ്പി,ഷാൾ

പുതച്ചിട്ടുണ്ട്‌.മുറ്റത്തുള്ള വിവിധ നിറത്തിലുള്ള ചെടികൾ നനയ്ക്കുകയാണയാൾ

മതിലണുപ്പുറത്തുനിന്നും വീണ്ടും ആരവം ഉയരുമ്പോൾ അസഹ്യതയോടെ

തലതിരിച്ചുനോക്കുന്നു അയാൾ

കട്ട്‌ ടു

കുട്ടികൾ കളി തുടരുന്നു.ഇപ്പോൾ മറ്റൊരുവനാണ്‌ ബാറ്റുമായി നിൽക്കുന്നത്‌.വീണ്ടും

ബൗളിങ്ങ്‌.ഇത്തവണ പന്ത്‌ ആകാശത്തേക്കുയർന്നു.

ബൗൾ ചെയ്ത കുട്ടി:കാച്ച്‌

പന്തിന്റെ ഗതി നോക്കി മറ്റുകുട്ടികൾ: സിക്സർ

പന്ത്‌ നേരേ മതിൽക്കെട്ടിനകത്തേക്ക്‌

അബദ്ധമായെന്ന മട്ടിൽ കുട്ടികൾ തലയിൽ കൈവയ്ക്കുന്നു

ഒരു കുട്ടി: പോയെടാ....

കട്ട്‌ ടു

കേണലിന്റെ വീട്ടുമുറ്റം

ചെടിച്ചട്ടി തകർത്ത്‌ ഉരുണ്ട്‌ പോകുന്ന പന്ത്‌.കേണലിന്റെ മുഖത്ത്‌ കോപം.പന്തെടുത്ത്‌

അകത്തേക്ക്‌ നടക്കുന്നതിനിടെ

കേണൽ: റാസ്കൽസ്‌

കട്ട്‌ ടു

കുട്ടികളുടെ കളിസ്ഥലം

ആശങ്കയൊടെ പരസ്പരം നോക്കുന്ന കുട്ടികൾ.അവരുടെ മുഖത്ത്‌ വല്ലാത്ത ആശയക്കുഴപ്പം

ഒരുകുട്ടി:ഇനി എന്തു ചെയ്യും..അവന്റെയൊരൊടുക്കത്തെ അടി..നീ തന്നെ പോയെടുത്തിട്ടുവാ

മറ്റൊരുവൻ: അങ്ങു പോയേച്ചാ മതി അയാളൊരു ചെകുത്താനാ

ബാറ്റ്സ്മാൻ നഖം കടിച്ചുകൊണ്ട്‌: പിന്നെ എന്ത്‌ ചെയ്യും

കൂട്ടത്തിലെ പെൺകുട്ടി: അയാളവിടെ ഉണ്ടോന്ന്‌ നോക്ക്‌ ആദ്യം

ഒരുവൻ: ഉണ്ടെങ്കിൽ?

പെൺകുട്ടി: ഉണ്ടെങ്കിൽ മോൻ പോയി വേറെ പന്തു വാങ്ങിച്ചോണ്ട്‌ വാ?ഇല്ലെങ്കിൽ നമുക്കൊരുകൈ

നോക്കാം..അല്ലേടാ അയ്യപ്പാ

അയ്യപ്പൻ ;ഇത്തിരി ഉയരം കൂടുതലുണ്ട്‌ അവന്‌,അവനോടൊപ്പം ഉയരം ഉണ്ട്‌

ആന്റോയ്ക്കും അവന്റെ മുഖത്ത്‌ നോക്കാം എന്ന ഭാവം

ബാറ്റ്സ്മാൻ: അയാളവിടെ ഉണ്ടോന്നറിയാൻ പാടൊന്നുമില്ല ഞാൻ നോക്കാം..വാ...അവൻ

പോകുന്നു പിന്നാലെ മറ്റു കുട്ടികളും

കട്ട്‌

സീൻ-2

പകൽ/എക്സ്റ്റീരിയർ

കേണലിന്റെ വീടുമുറ്റത്ത്‌ നിന്നുള്ള ദൃശ്യം

മതിലിനോട്‌ ചേർന്ന്‌ നിൽക്കുന്ന മരം ഉലയുന്നു.മരത്തിലൂടെ ഫ്രെയിമിലേക്ക്‌ ഒരു കുട്ടി

കയറിവന്നു-ബാറ്റ്സ്മാൻ-അവൻ താഴേ പരതി നോക്കുകയാണ്‌.അവന്റെ വിഹഗ

വീക്ഷണത്തിൽ പന്ത്‌ കാണാനിണ്ടല്ല പൊട്ടിയ ചെടിച്ചട്ടി അവിടെത്തന്നെ ഉണ്ട്‌.

മതിലിനപ്പുറം

മരച്ചുവട്ടിൽ അവന്റെ റിപ്പോർട്ടിന്‌ കാതോർത്ത്‌ മേലോട്ട്‌ നോക്കി നിൽക്കുന്ന കുട്ടികൾ

പെൺകുട്ടി:ഒണ്ടോടാ...

ബാറ്റ്സ്മാൻ: (അടക്കിയ സ്വരത്തിൽ)പന്ത്‌ കാണാനില്ല....

അയ്യപ്പൻ: അയാളവിടെ ഒണ്ടോന്ന്‌ നോക്കടാ.. മരക്കഴുതേ

പയ്യന്റെ നോട്ടത്തിൽ ഉമ്മറത്തെ കസേര ഒഴിഞ്ഞ്‌ കിടക്കുന്നു

ബാറ്റ്സ്മാൻ:ഇല്ലെന്നാ തോന്നുന്നേ

അയ്യപ്പൻ: എന്നാ മതിലു ചാട്രാ...

ബാറ്റ്സ്മാൻ:അയ്യോ എനിക്ക്‌ പേടിയാ.

അയപ്പൻ: എന്നാ ഇങ്ങോട്ടെറങ്ങ്‌ ഞങ്ങളു നോക്കാം

അവൻ താഴെ ഇറങ്ങിവരുന്നു.

കട്ട്‌

സീൻ-2അ

അതേ സമയം.

കേണലിന്റെ വീട്ടുമുറ്റത്തുനിന്നുള്ള ദൃശ്യം.

രണ്ട്‌ മൂന്നു കുട്ടികൾ മതിലിൽ വലിഞ്ഞ്‌ കയറുന്നു.അയ്യപ്പൻ ആന്റോ മറ്റൊരുത്തൻ. അയ്യപ്പനും

ആന്റോയും മുറ്റത്തേക്ക്‌ ചാടി മറ്റേയാൾ കാവലുപോലെ അവിടെഇരിക്കുകയാണ്‌. മുറ്റത്തിറങ്ങിയവർ എല്ലാ

ചെടിച്ചട്ടികൾക്കിടയിലും പാത്ത്‌ പതുങ്ങി തെരച്ചിലാണ്‌.

മതിലിനപ്പുറത്ത്‌ നിൽക്കുന്ന കുട്ടികൾ ആകാംക്ഷയോടെ: കിട്ടിയോ?

മതിലിനു മുകളിലിരിക്കുന്നവൻ: മൂക്കത്ത്‌ വിരൽ വച്ചുകൊണ്ട്‌: ശ്‌ ശ്‌

അയ്യപ്പൻ (കോപത്തോടെ അവനെ നോക്കിക്കൊണ്ട്‌ അടക്കിയ സ്വരത്തിൽ

പല്ലിറുമ്മി):ശബ്ദമുണ്ടാക്കാതെടാ

മതിലിനു മുകളിലിരിക്കുന്നവൻ വായ്പൊത്തികൊണ്ട്‌ ചുറ്റും നോക്കുന്നു അവന്റെകാഴ്ചപ്പാടിൽ വീടിന്റെ വശത്ത്‌

കൂടി വരുന്ന കേണൽ.അയാളുടെ കയ്യിൽ ഒരു കാലൻ തോക്‌ൿഅവൻ ഒരു നിമിഷം സ്തബ്ദനായി

അടുത്തനിമിഷം മറുവശത്തേക്ക്‌ ഒറ്റ ചാട്ടം,

ചാടുന്നതിനിടയിൽ ഒരു വിളി :അയ്യപ്പാ ഓടിക്കോടാ...

അവൻ മതിലിനപ്പുറത്തേക്ക്‌ ചാടി ഓടി കുട്ടികളെല്ലാം അവന്റെ പിന്നാലെയും(ഒരു ഫ്ലാഷ്‌

കട്ട്‌)

അയ്യപ്പനും ആന്റോയും ഓടാൻ തുടങ്ങുന്നതിനിടയിൽ തോക്ക്‌ ചൂണ്ടിക്കൊണ്ട്‌ കേണൽ:

ഹാൻസ്‌ അപ്പ്‌ അയ്യപ്പനും ആന്റോയും മതിലിന്‌ ചേർന്ന്‌ നിന്ന്‌ കയ്യുയർത്തി

കേണൽ:(ഒരു വിജയ സ്മിതത്തോടെ അടുത്തേക്ക്‌ വന്ന്‌)ഹും..ഫൂൾസ്‌..എന്റെ മതിൽ

ചാടിയാൽ ഞാൻ അറിയില്ല എന്ന്‌ കരുതിയോ...കുട്ടികൾ വിറച്ചു നിൽക്കുന്നു

കേണൽ: എന്താടാ നിന്റെ പേര്‌?

കുട്ടികൾ മൗനം

കേണൽ:(ശൽമുയർത്തി)ചോദിച്ചകേട്ടില്ലേ

അയ്യപ്പൻ:(വിക്കുന്നുണ്ട്‌)അയ്യപ്പൻ

കേണൽ:(മറ്റേ കുട്ടിക്ക്‌ നേരേ തിരിഞ്ഞ്‌)ഉം നിന്റെയോ?

ആന്റോ: ആന്റോ

കേണൽ:( രൂക്ഷമായി നോക്കിക്കൊണ്ട്‌)നിന്റേക്കെ തന്താരുടെ പേരെന്താടാ

അയ്യപ്പൻ:(കരച്ചിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ട്‌)അയ്യോ ഞങ്ങളൊന്നും മോഷ്ടിക്കാൻ

വന്നതല്ല

കേണൽ:(കോപിച്ച്‌ ശബ്ദമുയർത്തിക്കൊണ്ട്‌)അപ്പന്റെ പേര്‌ പറയാൻ

അയ്യപ്പൻ: ച..ച..ചന്ദ്രപ്പൻ

കേണൽ:(ആന്റോയിലേക്ക്‌ മുഖം തിരിച്ച്‌)ഉം?

ആന്റോ:വർഗീസ്‌

കേണൽ:തന്തമാരാണോടാ മതിൽ ചാടാൻ പഠിപ്പിച്ചതു?

കുട്ടികൾ താഴേക്ക്‌ നോക്കി നിൽക്കുന്നു

കേണൽ:(തോക്കിൻ കുഴൽ ചലിപ്പിച്ച്‌ വഴി കാണിച്ച്‌ കൊണ്ട്‌)നിന്നെയൊക്കെ മര്യാദ

പഠിപ്പിക്കാൻ ആവുമോന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ..ഉം..നടക്ക്‌...

കേണൽ തോക്ക്‌ കാണിക്കുന്ന വഴിയേ നടക്കുന്ന കുട്ടികൾ.കേണൽ അകത്തേക്ക്‌ നോക്കി

ഉച്ചത്തിൽ :എടാ. ജോസപ്പേ..ഈ എലികളെ ഇവിടെ കെട്ടിയിട്‌

അയ്യപ്പൻ: അയ്യോ ഞങ്ങളിനി മതിലു ചാടില്ല

കേണൽ:(അകത്തേക്ക്‌ നോക്കി ഉച്ചത്തിൽ)എടാ ജോസപ്പേ....ഇവ?​‍ാരുടെ തന്തമാര്‌ വന്നിട്ട്‌

അഴിച്ച്‌ വിട്ടാൽ മതി..

ആന്റോയുടെ മുഖത്ത്‌ ഒരു ചാഞ്ചാട്ടവുമില്ല അയ്യപ്പൻ ആകെ വിരണ്ടിട്ടുണ്ട്‌

കട്ട്‌

സീൻ-3

പകൽ/എക്സ്റ്റീരിയർ

നിറയെ പച്ചപ്പുള്ള ഒരു കുന്നിൻ ചെരുവ്‌.

ഒരു മരച്ചുവട്ടിൽ കുട്ടികളെല്ലാമുണ്ട്‌.മഞ്ഞുകാലത്തിന്റെ ലക്ഷണമുണ്ട്‌ മേഘങ്ങൾക്കും

പച്ചപ്പിനും ഇലത്തുമ്പിലെ തുള്ളികൾക്കും

ഒരുകുട്ടി:(തറയിൽ പട്ടുപോലെ കെട്ടിയ ഒരു ചിലന്തിവലയിൽ ഒരു ഇലയെടുത്ത്‌

ഉഴിയുന്നതിനിടെ) ആ രാക്ഷസനവരെ തല്ലിയിട്ടുണ്ടാകും

പെൺകുട്ടി:പാവം അയ്യപ്പനും ആന്റോയും ?നമ്മൾ ഓടിപ്പോരാൻ പാടില്ലായിരുന്നു

ബാറ്റ്സ്മാൻ:ഹയ്യട... എന്നാലെന്തിനാ ഇവളിങ്ങ്‌ പോന്നേ അവ?​‍ാരുടെ കൂടെപോയാ

പോരായിരുന്നോ

മറ്റൊരുത്തൻ:വേണ്ടേ..വേണ്ടേ കൂടുതൽ വാചകം വേണ്ടെ..നീ കാരണമാ എല്ലാം.. നിന്റെ ഒരു

ഒടുക്കത്തെ സിക്സർ

ബാറ്റ്സ്മാൻ:ഒന്നു പോടാ ഉണ്ടൻ പോരീ

ആ കുട്ടി:ദേ.. ഉണ്ടൻ പൊരി നിന്റെ..

ബാറ്റ്സ്മാൻ:നോക്ക്‌ നോക്ക്‌ ഉണ്ടൻപൊരിക്ക്‌ കോപം

ആ കുട്ടി ബാറ്റ്സ്മാനെ പിടിച്ച്‌ തള്ളി,അവർ മണ്ണിൽ കെട്ടിപ്പിണഞ്ഞ്‌ ഉരുളുകയാണ്‌ മറ്റുള്ള

കുട്ടികൾ അവർക്ക്‌ ചുറ്റും വളഞ്ഞ്‌ ആ പോര്‌ ആസ്വദിക്കുന്നു.പെൺകുട്ടി അവരെ പിടിച്ച്‌ മാറ്റി

പെൺകുട്ടി:പിന്നെ നിങ്ങൾക്ക്‌ തമ്മിൽ അടിവയ്ക്കാൻ വേറൊരു ദിവസം തരാം ഇപ്പോഅവ?​‍ാരെ എങ്ങനെ

രക്ഷിക്കാം എന്ന്‌ നോക്ക്‌. മരത്തലയ?​‍ാര്‌. എണീറ്റ്‌ വാ..

അവൾ നടന്നു പിന്നാലെ കുട്ടിപ്പട്ടാളവും

കട്ട്‌

സീൻ-4

കേണലിന്റെ വീട്‌

പകൽ/എസ്റ്റീരിയർ

ഉമ്മറം കഴിഞ്ഞുള്ള തളത്തിൽ ഒരു പാത്രം ശക്തിയോടെ വന്നുവീണ്‌ കറങ്ങി

നിശ്ചലമായി,അതിലുള്ള ചപ്പാത്തിയും മറ്റും നിലത്ത്‌.കാമറ വൈഡ്‌ ആകുമ്പോൾ ഉമ്മറത്തെ

ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്ന ആന്റോയേയും അയ്യപ്പനേയും കാണാം.ഉള്ളിൽ നിന്നും കേണലിന്റെ ഉറക്കെയുള്ള സംസാരം കേൾക്കാം.

കേണൽ:"ഉപ്പുമില്ല എരിവുമില്ല നിന്നെയൊക്കെ ഇവിടെ എന്തിനാണ്‌ നിർത്തിയിരിക്കുന്നത്‌.എന്റെ

പണം.ചെലവാക്കിക്കാനോ.നേരേ ചൊവ്വേ വണ്ടല്ലതും വച്ചു തരാൻ വയ്യെങ്കിൽ ഇനി ഇവിടെ നിൽക്കണ്ട"

ഫ്രെയിമിലേക്ക്‌ വന്ന്‌ ജോസെഫ്‌(അവൻ നന്നേ മെലിഞ്ഞ പയ്യനാണ്‌ ഒരു മുഷിഞ്ഞ പാന്റ്സും

ബെനിയനുമാണ്‌ വേഷം, അധികം ഉയരവുമില്ല 15-16 വയസുകാണും) പാത്രം എടുത്ത്‌ആഹാരത്തിന്റെ തെറിച്ചുവീണ ശകലങ്ങൾ അതിൽ പെറുക്കിയിടാൻ തുടങ്ങി.അതു കണ്ടപ്പോൾ അയ്യപ്പന്റെ മുഖത്ത്‌ ചിരി.അവൻ ആന്റോയെ നോക്കി.അവന്റെ മുഖത്തും ഒരു ചിരി.അവർ വീണ്ടും ഉള്ളിലേക്ക്‌ നോക്കി,അവരുടെ കാഴ്ചപ്പാടിൽ കേണൽ കൈതുടച്ച്‌ മുകളിലെ മുറിയിലേക്ക്‌ പോകുന്നു.പെട്ടെന്ന്‌ അവർ നോട്ടം മാറ്റി.ജോസഫ്‌ നിലം തുടച്ച്‌ വൃത്തിയാക്കി എണീറ്റു.

അയ്യപ്പൻ: ശ്‌ ശ്‌ ..

അവൻ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്നിളിച്ചുകാട്ടി.അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി

വീണ്ടും അയ്യപ്പൻ: ശ്‌ .. ശ്‌

ജോസഫ്‌ ദേഷ്യത്തിൽ തിരിഞ്ഞ്‌ നോക്കി

ആന്റോ: ഡാ ഒന്നഴിച്ച്‌ വിട്രാ

അവൻ ഒന്നും കേൾക്കാത്തപോലെ അകത്തേക്ക്‌ പോയി.

അയ്യപ്പൻ:(ഗോഷ്ടി കാട്ടിക്കൊണ്ട്‌)അവന്റെ പവറ്‌ കണ്ടിണ്ടേല്ല

ആന്റോ: നീർക്കോലി..

കട്ട്‌

സീൻ-5

കേണലിന്റെ വീട്‌

പകൽ/എക്സ്റ്റീരിയർ

ഉച്ചയോടടുത്ത സമയം.മുന്നിലെ തൂണിന്റെ ചുവട്ടിൽ ബഞ്ചനസ്ഥരായ അയ്യപ്പനും

ആന്റോയും.ഫ്രെയിമിൽ ഗേറ്റു കാണാം.ഗേറ്റിലൂടെ പാത്തും പതുങ്ങിയും കുട്ടികൾ

അകത്തേക്ക്‌ എത്തിനോക്കുന്നു.അവരുടെ കാഴ്ചയിൽ അയ്യപ്പനും ആന്റോയും ഉള്ളിലേക്ക്‌

നോക്കിയിരിക്കുകയാണ്‌,അവർ കെട്ടു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്‌.കുട്ടികൾ പരസ്പരം നോക്കി.

പെൺകുട്ടി പകുതി ആംഗ്യത്തിലും അധികം ശബ്ദമുയർത്താതെയും: എടാ ആന്റപ്പാ

ആന്റോ തിരിഞ്ഞ്‌ നോക്കി,ഗേറ്റിനു രണ്ട്‌ സൈഡിലായി എത്തി നോക്കുന്ന കുട്ടികൾ

ആന്റോ:(ചിറി കോട്ടി)അയ്യട വന്നിരിക്കുന്നു.

അയ്യപ്പൻ: ഉം കള്ളത്തിരുമാലികൾ(തലതിരിച്ച്‌ ആട്ടിക്കൊണ്ട്‌,ശൽമുണ്ടാക്കാതെ)പോയിനെടാ

കുട്ടികൾ ആംഗ്യം കൊണ്ട്‌ അവരെ സമാധാനിപ്പിക്കാൻ നോക്കുന്നു.

ആന്റോ ഇരുന്ന ഇരുപ്പിൽ കാൽ ഉയർത്തി വായുവിൽ ചവിട്ടി.അതു കണ്ട്‌ കുട്ടികൾ വായ്പൊത്തി

ചിരിച്ചു.അയ്യപ്പന്റെ മുഖത്ത്‌ ദേഷ്യം വന്നിട്ട്‌ ഒന്നും ചെയ്യാനാവാത്ത നിസഹായത.

കുട്ടികൾ പെട്ടെന്ന്‌ സ്തബ്ദരായി.അവരുടെ കാഴ്ചപ്പാടിൽ ഉള്ളിൽ നിന്നിറങ്ങിവരുന്ന

കേണൽ,അവർ ബഹളം വച്ചുകൊണ്ട്‌ ചിതറിയോടി.അയ്യപ്പനും ആന്റോയും നോക്കുമ്പോൾ

പിന്നിൽ കേണൽ

കേണൽ:ശല്യം...എല്ലാറ്റിനേം പിടിച്ച്‌ കെട്ടിയിടണം

കുട്ടികളുടെ നിസഹായമായ നോട്ടം

കേണൽ കുട്ടികളെ രൂക്ഷമായി നോക്കിക്കൊണ്ട്‌ "ഫൂൾസ്‌.. ഇനിയെന്റെ വീടിന്റെ മതിൽ

ചാടുമോ?

കുട്ടികൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുന്നു.

കേണൽ: ആരുടെയെങ്കിലും വീടിന്റെ മതിൽ ചാടുമോ?

വീണ്ടും തലകുലുക്കി

അയാൾ ദേഷ്യത്തിൽ :ഉറക്കെ..

കേണൽ: ഇല്ല

കേണൽ:സ്വന്തം വീടിന്റെ മതിൽ ചാടുമോ?

പരസ്പരം നോക്കുന്ന കുട്ടികൾ

ദേഷ്യഭാവത്തിൽ കേണൽ:ഉം..?

അയ്യപ്പൻ: സ്വന്തം വീടിന്‌ മതിലില്ല

കേണൽ തമാശകേട്ടപോലെ പൊട്ടിച്ചിരിച്ചുപോയി

"ഫൂൾസ്‌...ഉം..(അകത്തേക്ക്‌ നോക്കി)ജോസഫേ ഇവ?​‍ാരെ അഴിച്ചു വിട്ടേക്ക്‌

കുട്ടികളുടെ മുഖം വിടർന്നു,കേണൽ അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ ആന്റോ

പതിയെ"ഹൊ..ഭൂതം"

കേണൽ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്ന്‌ വിളറി..അയാൾ അത്‌ കാര്യമാക്കാതെ

അകത്തേക്ക്‌.കുട്ടികൾ ചുണ്ട്‌ കോട്ടി.

കട്ട്‌

സീൻ-6

തെളിഞ്ഞ പ്രഭാതം,കുന്നിൻ ചെരുവിലെ പുഴക്കടവ്‌.

പുഴയിലേക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന മരത്തിൽ നിന്ന്‌ കുട്ടികൾ പുഴയിലേക്ക്‌ ചാടി

മറിയുന്നു.വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ. തോർത്തുകൊണ്ട്‌ ചെറുമീൻ

പിടിക്കുന്നതിനിടയിൽപെൺകുട്ടി:

?ഹൊ അയാള്‌ നിങ്ങളെ വീട്ടിലെങ്ങാനും അറിയിച്ചിരുന്നെങ്കിൽ..?

അയ്യപ്പൻ:ഓ പിന്നെ..ഞങ്ങൾക്ക്‌ പേടിയൊന്നുമില്ല അല്ലേടാ ആന്റോയേ..എവിടാരുന്നു എല്ലാം

പേടിത്തൂറികൾ

ആന്റോ:(ഒന്ന്‌ മുങ്ങിപ്പൊങ്ങി)കൂടിപ്പോയാ പിടിച്ച്‌ രണ്ടടിതരും ഞങ്ങളതന്തസായങ്ങ്‌ കൊള്ളും

ചുട്ടുതിന്നേന്നുമില്ലല്ലോ.

പെൺകുട്ടി തോർത്തിൽ കയറിയ മീനിനെ കുപ്പിയിലെ വെള്ളത്തിലേക്ക്‌

വിട്ടുകൊണ്ട്‌ : ?ഊം..എന്നാപ്പിന്നെ അന്തസ്‌ കുറയ്ക്കണ്ട ഇപ്പോത്തന്നെ ഞാൻ പറഞ്ഞേക്കാം..?

ആന്റോ: ഓ..എന്നാ മോള്‌ ചെല്ല?.​‍്‌ ചെന്ന്‌ പറഞ്ഞേച്ചും വാ എന്റെ കുപ്പി ഞാനെടുത്തു(അവൻ

ആ കുപ്പിയിലെ മീനിനെ പുഴയിലൊഴിച്ച്‌ കുപ്പി കമിഴ്ത്തിവച്ചു)

പെൺകുട്ടി:(കളിയാക്കി ചിരിച്ചുകൊണ്ട്‌)ഹ ഹ അപ്പ പേടിയൊണ്ട്‌...

അവളെ അനുകരിച്ച്‌ ചിരിച്ചുകൊണ്ട്‌ അയ്യപ്പൻ :ഇക്കിക്കിക്കി..എന്തരു ചിരി..

വെള്ളത്തിലൂടെ ഊളി വന്ന ഒരുത്തൻ പൊന്തി: എടാ അയ്യപ്പാ..നമുക്കയാളെ ഒരു പാഠം

പഠിപ്പിക്കേണ്ടടാ....

ഗൗരവഭാവത്തിൽ അയ്യപ്പൻ:പോട്ടെടാ പാവം ജീവിച്ചു പൊയ്ക്കോട്ടെ

പെൺകുട്ടി വായ്പൊത്തി ചിരി അടക്കുന്നു

ആന്റോ:അയാളത്ര പാവമൊന്നുമല്ല..ഒരു ഭൂതമാ..ഒരു ദിവസം ഒരു കോഴിയേയാ

തീറ്റി..പട്ടാളത്തിലായിരുന്നപ്പോ ആയിരം പേരെ വെടിവച്ചുകൊന്ന തോക്കാ അയാളുടെ

കയ്യിലിരിക്കുന്നത്‌.

ഒരുവൻ:ആയിരം പേരെയോ..

ആന്റോ:ആ..ആയിരം പേരെ..ആ തോക്ക്‌ പട്ടാളത്തീന്ന്‌ പോന്നപ്പോ അടിച്ചോണ്ട്‌ പോന്നതാ

പരിഹാസം നിറഞ്ഞ ഭാവത്തോടെ കവിളിൽ കൈവച്ചുകൊണ്ട്‌ പെൺകുട്ടി

"ഹൊ..ഭാഗ്യം തന്നെ അയാൾ അതുകൊണ്ട്‌ നിങ്ങളെ വെടിവയ്ക്കാത്തത്‌ ഭഗ്യം അണ്ടെല്ലങ്കിൽ

ഇപ്പോ അയ്യപ്പൻസാമിയും ആറ്റോച്ചട്ടമ്പീം ഠിം.."

അയ്യപ്പൻ:ഉം..അതിനിത്തിരി പുളിക്കും..വേണന്ന്‌ വച്ചാ ആ ഊത്താം പെട്ടിക്ക്‌ രണ്ട്‌ ഇടീം

കൊട്ത്ത്‌ ആ തോക്കും പിടിച്ച്‌ വാങ്ങി ഞങ്ങളിങ്ങ്‌ വന്നേനെ..അല്ലേടാ ആന്റോയേ

ആന്റോ:(മുഖത്തൊരു കള്ള ലക്ഷണം)ഉം..

ചിരിയമർത്തിക്കൊണ്ട്‌ പെൺകുട്ടി

"ചുമ്മാ കടുവറക്കാതെടാ അയ്യപ്പാ..നീ നിക്കറിക്കൂടി മുള്ളിയ കാര്യം ആന്റോ പറഞ്ഞു..

അയ്യപ്പന്റെ സർവ്വ വീര്യവും ചോർന്നു.പെട്ടെന്ന്‌ പല്ലിറുമ്മി "മുള്ളിയത്തവന്റെ"

അയ്യപ്പൻ തിരിഞ്ഞ്‌ നോക്കുമ്പോഴേക്കും ആന്റോ പുഴയിലേക്ക്‌ ചാടിക്കഴിഞ്ഞു.അവനു

പിന്നാലെ ഓടുന്ന അയ്യപ്പൻ.ചിരിയ്ക്കുന്ന കുട്ടികൾ?

ഡിസോൾവ്‌

സീൻ-7

കേണലിന്റെ വീട്‌

പ്രഭാതം/എക്സ്റ്റീരിയർ

ഉമ്മറത്ത്‌ മുറ്റത്തേക്കുള്ള ചാരുകസേരയിൽ ഉല്ലാസവാനായിരിക്കുന്ന കേണൽ.ചെടികളിലും

വീടിന്റെ ഇറയത്തുമൊക്കെ നക്ഷത്രങ്ങൾ തൂക്കുന്ന ജോസഫ്‌.ഫ്രെയിമിലെ ഇലത്തലപ്പുകളിൽ

മഞ്ഞുതുള്ളികൾ വെയിലേറ്റ്‌ തിളങ്ങുന്നുണ്ട്‌.ഡിസംബർ മഞ്ഞ്‌

ഊന്നുവടി ചൂണ്ടി കേണൽ ജോസഫിനോട്‌:ജോസഫേ..ആ വെളുത്ത നക്ഷത്രം ഈ

നടവരമ്പിൽ തൂക്ക്‌

ജോസഫ്‌: ഓ വരുന്നു

കേണൽ:കുറേക്കൂടി ബലൂണുകൾ വാങ്ങണം..കുട്ടികൾ വരുമ്പൊൾ അവർക്ക്‌

കളിപ്പാട്ടങ്ങൾക്കൊന്നിനും ഒരു കുറവും വരരുത്‌.

ജോസഫ്‌ നക്ഷത്രം തൂക്കുന്നു

കേണൽ: അവർക്ക്‌ കളിക്കാൻ ആവശ്യത്തിനുള്ളതൊക്കെ ഇല്ലെങ്കിൽ അവർ ആ

ചേരിപ്പിള്ളരുടെ കൂടെ പോവും..പിള്ളേര്‌ പെട്ടെന്ന്‌ ചീത്തയാവും..വല്ല അസുഖവും പിടിക്കും.

ജോസഫ്‌ നക്ഷത്രത്തിന്റെ ഭംഗി നോക്കുന്നു

കേണൽ കസേരയിൽ നിന്നെണീറ്റ്‌ അകത്തേക്ക്‌ നടക്കുന്നതിനിടയിൽ

"നീ ഇതൊക്കെ ശരിയാക്കിയിട്ട്‌ പോയി എന്തെങ്കിലും കഴിച്ചോ

ജോസഫ്‌ ജോലി തുടരുന്നു.ഇപ്പോൾ ജോസഫിനെ കാണുന്ന ആംഗിളിൽ വീടിന്റെ ഗേറ്റ്‌

കാണാം,ഗേറ്റിലൂടെ അകത്തേക്ക്‌ വലിഞ്ഞ്‌ നോക്കുന്ന കുട്ടികളേയും

കുട്ടികൾ:ശ്‌ ശ്‌

ജോസഫ്‌ തിരിഞ്ഞ്‌ നോക്കി

കുട്ടികൾ ആംഗ്യത്തിൽ"എന്താ വിശേഷം?"

ജോസഫ്‌ അവരെ ശ്രദ്ധിക്കാതെ ജോലി തുടരുന്നു

ഒരു കുട്ടി:എടാ നീർക്കോലി..

ജോസഫ്‌ രൂക്ഷമായൊന്നു നോക്കി

ചിറി കോട്ടിക്കൊണ്ട്‌ മറ്റൊരുവൻ:ഓ..അവന്റെയൊരു പവറ്‌..നിന്നെയൊരിക്കൽ ഒറ്റയ്ക്ക്‌ കിട്ടും...

ജോസഫ്‌ അകത്തേക്ക്‌ പോയി.കുട്ടികൾ പരസ്പരം നോക്കി..

ഡിസോൾവ്‌

സീൻ-8

പകൽ,ഇ ഞ്ചിപ്പുല്ല്‌ പൂത്ത്‌ നിൽക്കുന്ന വിശാലമായ കുന്നിൻ ചെരുവ്‌

പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും ചേർന്ന്‌ ഒരു വിശാലമായ ഫ്രെയിം.നടുവിലായി ഒരു

നടപ്പാത.കുട്ടികൾ പുൽക്കൂടുണ്ടാക്കാൻ പുല്ലൊടിക്കുന്നു.

പെൺകുട്ടി: അവിടെ എന്താ വിശേഷമെന്നറിയാൻ എന്താ ഒരു വഴി?

അയ്യപ്പൻ:എന്തായാലും ആ മാകൃത്തലയൻ ജോസഫിനോട്‌ ചോദിച്ചിട്ട്‌ കാര്യമൊന്നുമില്ല

പെൺകുട്ടി:ചെലപ്പോ അവന്‌ അറിഞ്ഞ്‌ കൂടായിരിക്കും

ആന്റോ:അതൊന്നുമല്ല അവനിത്തിരി പവറ്‌ കൂടുതലാ..അവന്‌ ഞാൻ വച്ചിട്ടുണ്ട്‌

പെൺകുട്ടി:നീ എന്തെടാ ആന്റപ്പാ ഉപ്പുമാങ്ങയോ വച്ചിരിക്കുന്നേ

പെട്ടെന്നൊരുവൻ ശ ബ്ദമുണ്ടാക്കരുതെന്ന്‌ സിഗ്നൽ കാട്ടി : "ശ്‌ ശ്‌ "

എല്ലാവരും പുല്ലിനിടയ്ക്ക്‌ പതിഞ്ഞിരുന്നു.ദൂരെ നിന്നും ജോസഫ്‌ വരുന്ന ദൃശ്യം അവന്റെ

തലയിൽ ഒരു ചെറിയ ചാക്കു കെട്ട്‌..കയ്യിൽ ഒരു കോഴി..ആരും അനങ്ങരുത്‌ എന്ന്‌

ആംഗ്യത്തിൽ ആന്റോ.എല്ലാവരും പമ്മിയിരിക്കുന്നു.

പെൺകുട്ടി:പാവം അവന്റെ കയ്യിലെ കോഴിയെക്കണ്ടോ...

അയ്യപ്പൻ:ഉം അയാൾക്ക്‌ തിന്നാണാ ഒരു ദിവസം ഒരു കോഴിയാ തീറ്റി..

ജോസഫ്‌ കുട്ടികളിരിക്കുന്ന സ്ഥലം കടക്കുമ്പോൾ ആന്റോ ഒരു ചെറിയ കല്ലെടുത്ത്‌

ഒരേറ്‌.കല്ല്‌ ജോസഫിന്റെ പിന്നിൽ വന്ന്‌ വീണുരുണ്ടു.ജോസഫ്‌ ഒന്ന്‌ ഞെട്ടി ചുറ്റും

നോക്കി.ഒന്നും കാണുന്നില്ല.നോക്കെത്താ ദൂരം പച്ചപ്പ്‌.അവൻ വീണ്ടും നടന്നു തുടങ്ങി..വീണ്ടും

ഒരു കല്ല്‌ വന്നു വീണു ഇത്തവണ അകമ്പടിയായി ഒരു വികൃത ശൽവും..ജോസഫിന്റെ

കണ്ണുകളിൽ ഭീതി..ജോസഫ്‌ തിരിഞ്ഞു വീണ്ടും ഒന്നും കണ്ടില്ല..അവൻ നടന്ന്‌

തുടങ്ങി..വേഗം..ചെറിയ ഒരോട്ടം..ഒരു കല്ലുകൂടി പോയി.ഒരു ശൽവും.ജോസഫ്‌ ഓടെടാ

ഓട്ടം.പൊന്തക്കിടയിലിരുന്ന്‌ ചിരിക്കുന്ന കുട്ടികൾ.

കട്ട്‌

സീൻ-9

കേണലിന്റെ വീട്‌

പകൽ/എക്സ്റ്റീരിയർ

മുൻവശത്തെ ചാരുകസേരയിൽ കിടന്ന്‌ മയങ്ങുന്ന കേണൽ.വരാന്തയിൽ പ്ലാസ്റ്റിക്കിലുള്ള

ക്രിസ്തുമസ്‌ ട്രീ..ചെടികളിലൊക്കെ നക്ഷത്രങ്ങളും വർണ്ണക്കടലാസുകളും കൊണ്ട്‌

അലങ്കരിച്ചിരിക്കുന്നു.വീടിനുമുന്നിലൂടെ പുൽക്കെട്ടുമായി പോകുന്ന കുട്ടികൾ അവരുടെ

കാഴ്ചപ്പാടിൽ കേണൽ

അയ്യപ്പൻ:ആ നീർക്കോലിക്ക്‌ ശരിക്ക്‌ കിട്ടി..ഇനി ഈ കെളവനാ

പെൺകുട്ടി:ഉം..അതിനിത്തിരി പുളിക്കും

അയ്യപ്പൻ:നീ നോക്കിക്കോ മോളെ..മാനത്ത്‌ കണ്ണീ

കുട്ടികൾ നടന്ന്‌ മറയുന്നു.

കട്ട്‌

സീൻ-10

ചേരി

സായാ ഹ്നം

വരിവരിയായി വീടുകൾ തെരുവിന്റെ ഒരു കോണിൽ കുട്ടികൾ പുൽക്കൂടുണ്ടാക്കുന്നതിന്റെ

തിരക്കിലാണ്‌.കൂട്‌ പകുതി പണി തീർന്ന്‌ കഴിഞ്ഞിരിക്കുന്നു.

ആന്റോ:(ദൂരെ മാറി നിന്ന്‌ ഭംഗി നോക്കിക്കൊണ്ട്‌)ദാ ആ വളഞ്ഞ്‌ നിൽക്കുന്ന പുല്ലങ്ങ്‌

വെട്ടിക്കളയെടാ

അവന്റെ വാചകം ഇഷ്ടപ്പെടാത്ത മട്ടിൽ അയ്യപ്പൻ"അതങ്ങനെ വളഞ്ഞ്‌

നിൽക്കുന്നതല്ല..വളച്ചുവച്ചതാ ഞാൻ

ആന്റോ:അയ്യട ഒരു കലാകാരൻ.. (അവൻ ആ

പുൽക്കഷണം പറിച്ചെടുത്തു)ന്നാ ഇത്‌ നിന്റെ തലയിൽ വളച്ചുവച്ചോ

അയ്യപ്പന്റെ മുഖം അവന്‌ അതത്ര രസിച്ചില്ല

ആന്റോ വീണ്ടും ഭംഗി നോക്കിക്കൊണ്ട്‌:ഉം കുഴപ്പമില്ല..പക്ഷേ ഒരു കുറവുണ്ട്‌..

ഒരു കുട്ടി:എന്ത്‌ കുറവെടാ

ആന്റോ:നാല ഞ്ച്‌ നക്ഷത്രങ്ങൾ കൂടി വേണം

അയ്യപ്പൻ:ഇവൻ പറയുന്ന കേട്ടാൽ പുൽക്കൂടല്ല പുൽക്കൊട്ടാരമായിരിക്കും ഉണ്ടാവ്ണത്‌.

പെൺകുട്ടി:എന്നാലും അവൻ പറഞ്ഞേലും കാര്യമുണ്ടെടാ..രണ്ടു മൂന്ന്‌ നക്ഷത്രങ്ങളെങ്കിലും

വേണം

മറ്റൊരു കുട്ടി:പക്ഷേ കാശെവിടുന്നു കിട്ടും?

അയ്യപ്പൻ:അതിനാണോ വഴിയില്ലാത്തത്‌ ആന്റോയുടെ വീട്ടിന്റെ പെറകെ ഒരു മരത്തില്‌ നിറയെ

കായ്ച്ച്‌ നിൽക്കുന്നത്‌ പിന്നെന്താ.

ആന്റോ:അയ്യപ്പാ നീ കൂടുതൽ കളിക്കല്ലേ

അയ്യപ്പൻ:ഞാൻ പോണു നീമാത്രം കളിച്ചാമതി

അവൻ നടന്നു.

ആന്റോ:അവന്റൂടി പോകാൻ പറ..നമുക്ക്‌ വേറെ വഴി നോക്കാം

ദേഷ്യത്തിൽ മുന്നോട്ട്‌ വന്ന്‌ നാട്യത്തിൽ തൊഴുത്‌ പെൺകുട്ടി:മതി സഹായിക്കണ്ട...ഞങ്ങളു

നോക്കിക്കൊള്ളാം വഴി..

ആന്റോ അവജ്ഞയോടെ പുരികം ഉയർത്തി

പെൺ കുട്ടി: വാ നമുക്ക്‌ നോക്കാം

കുട്ടികൾ പിന്നാലെ

കട്ട്‌

സീൻ-11

തെരുവിലെ ഒരു വീട്‌

രാത്രി/എക്സ്റ്റീരിയർ

ഒരു വീടിന്റെ വരാന്തയിൽ കുട്ടികൾ ഒത്തുകൂടിയിരിക്കുന്നു

ഒരു മൺകുടുക്കയുടഞ്ഞു.ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കുട്ടികളുടെ

മുഖം.നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന പെൺകുട്ടി"അ ഞ്ചു രൂപാ അൻപത്‌

പൈസ..ഇനി ആരുടെ കയ്യിലാ?"

ഒരുകുട്ടി മറ്റൊരു കുടുക്ക നീട്ടി:ഇന്നാ

അതു പൊട്ടിച്ച്‌ എണ്ണി:

"ഒൻപത്‌ രൂപാ ഇരുപത്തിയ ഞ്ച്‌ പൈസ ഇനിയോ?"

കുട്ടികളുടെ നിരാശമായ മുഖം,അവർക്കിടയിലെ ആന്റോയുടെ മുഖത്ത്‌ മാത്രം ഒരു

വിജയസ്മിതം

ഒരു രൂപാ നീട്ടുന്നു മറ്റൊരു കുട്ടി"ഇതും കൂടിയേ ഉള്ളു"

കുട്ടികളെ സമാധാനിപ്പിച്ചുകൊണ്ട്‌ പെൺകുട്ടി"സാരമില്ല ഇതു മതി"

പെട്ടെന്ന്‌ ആന്റോയുടെ കളിയാക്കിച്ചിരി "ഇതുകൊണ്ട്‌ നക്ഷത്രമല്ല അമ്പിളിയമ്മാച്ചനേം കൂടി

കിട്ടും"

കുട്ടികൾ നിശബ്ദരായി.പെൺകുട്ടിയും നിരാശയോടെ തലകുലുക്കി

ഒരു കള്ളച്ചിരിയോടെ ആന്റോ:"വേണമെങ്കിൽ വഴി പറഞ്ഞുതരാം"

ഒരു കുട്ടി:"എന്തു വഴി?"

ആന്റോ : ധൈര്യമുണ്ടോ?

കുട്ടികൾ:എന്തിനാ?

ആന്റോ:മതിലു ചാടണം..കേണലിന്റെ വീട്ടിൽ ഇഷ്ടമ്പോലെ നക്ഷത്രമുണ്ട്‌

ഗൂഡ സ്മിതത്തോടെ ഒരു കുട്ടി:അതിന്‌ ധൈര്യമുള്ള ഒരാളെ ഞാൻ പറഞ്ഞുതരാം

ആന്റോയുടെ ചോദ്യഭാവമുള്ള മുഖം

കുട്ടി:നിന്റപ്പൻ കൊച്ചൗസേപ്പ്‌

മറ്റു കുട്ടികൾ ചിരിക്കുന്നു.ആന്റോയുടെ ദഹിപ്പിക്കുന്ന നോട്ടം

സമാധാനിപ്പിക്കുന്ന മട്ടിൽ പെൺകുട്ടി

"ആരും മതിലൊന്നും ചാടണ്ട..മോഷ്ടിച്ചുകിട്ടുന്ന നക്ഷത്രം പുൽക്കൂട്ടിൽ വച്ചിട്ടെന്തിനാ?"

ആന്റോ:എന്നാപ്പിന്നെ നീ പോയി മാനത്തൂന്നു രണ്ടെണ്ണം പിടിച്ചോണ്ട്‌ വാ..

ഗൗരവത്തിൽ പെൺകുട്ടി:നമുക്ക്‌ ആ കേണലിനോട്‌ ചോദിച്ചാലോ

കളിയാക്കൽ ശ ബ്ദത്തിൽ ചിരിച്ചുകൊണ്ട്‌ ആന്റോ"നീ തന്നെ ചോദിച്ച്‌ വാങ്ങണം

കേട്ടോ..എന്തായാലും ചോദിക്കുമ്പം ഒന്നാക്കണ്ട നാല​‍െ ഞ്ചണ്ണം

ചോദിച്ചോ..ചുമ്മാകിട്ടുന്നതല്ലേ?"

പെൺകുട്ടിയുടെ മുഖത്ത്‌ ദീപനാളം കാറ്റിലാടി

പശ്ചാത്തലത്തിൽ ആന്റോയുടെ പരിഹാസച്ചിരി

ഫെയ്ഡ്‌ ഔട്ട്‌

സീൻ-12

ഫെയ്ഡ്‌ ഇൻ

കേണലിന്റെ വീട്‌

പ്രഭാതം/എക്സ്റ്റീരിയർ

മുറ്റത്ത്‌ ചെടികൾ നനക്കുന്ന കേണൽ,കുട്ടികൾ ഗേറ്റിന്‌ വശത്തൂടെ എത്തിനോക്കുന്നു.മുന്നിൽ

പെൺകുട്ടി.അവളുടെ മുഖത്ത്‌ ഒരു ആശങ്കയുണ്ട്‌.മറ്റുകുട്ടികൾ ചേർന്ന്‌ അവളെ ഗേറ്റിന്‌

മുന്നിലേക്ക്‌ തള്ളിവിട്ടു.ബഹളം കേട്ട്‌ കേണൽ നോക്കുമ്പൊൾ ഗേറ്റിന്‌ ഒത്തനടുവിലായി

പെൺകുട്ടി ഒറ്റക്ക്‌ നിൽക്കുന്നു.

ഗൗരവത്തിൽ കേണൽ:ഉം?

പെൺകുട്ടി ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയാണ്‌

കേണൽ:എന്തു വേണം?

അക്ഷരങ്ങൾ വിഴുങ്ങി വിഴുങ്ങി പെൺകുട്ടി:ന..ന..നക്ഷത്രം

കേണൽ അവളെ സൂക്ഷിച്ചുനോക്കി

പെൺകുട്ടി:പുൽക്കൂട്ടിൽ തൂക്കാൻ ഒരു നക്ഷത്രം

കേണൽ ഗൗരവം വിടാതെ തന്നെ അവളെ നോക്കി നിന്നശേഷം ഉള്ളിലേക്ക്‌

നടന്നു.പെൺകുട്ടി പരിഭ്രമം കൊണ്ട്‌ കിതയ്ക്കുന്നുണ്ട്‌

മറ്റുകുട്ടികൾ അവളോട്‌ ആംഗ്യഭാഷയിൽ എന്തുണ്ടായെന്ന്‌ ചോദിക്കുന്നു.

പെൺകുട്ടി:അകത്തുപോയി..

ആന്റോ:അകത്തുപോയോ?

പെൺകുട്ടി തലകുലുക്കി

ഭയപ്പെടുത്തുന്ന ഭാവത്തിൽ ആന്റോ :ഓടിക്കോ തോക്കെടുക്കാൻ പോയതാ...

അവന്റെ പിന്നാലെ കുട്ടികളെല്ലാം ഓടിപ്പോയി.എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന

പെൺകുട്ടി.അവൾ ചുറ്റും നോക്കി താനൊറ്റക്കാണ്‌.ഒരു നിമിഷം ഉള്ളിലേക്ക്‌ നോക്കി ശങ്കിച്ച്‌

മറ്റുകുട്ടികളുടെ ദിക്കിലേക്ക്‌ അവളും ഓടിപ്പോയി

കേണൽ വലിയൊരു ചുവന്ന നക്ഷത്രവും പിടിച്ച്‌ ഇറങ്ങിവരുന്നു.വേച്ചുവേച്ച്‌ അയാൾ

ഗേറ്റിനടുത്തെത്തി ഗേറ്റിനു മുൻപിൽ ആരുമില്ല.അയാൾ പുറത്തേക്ക്‌ ഇരുവശത്തേക്കും

നോക്കി..ആരുമില്ല

അയാളുടെ ആത്മഗതം:സ്റ്റുപ്പിഡ്‌

കട്ട്‌

സീൻ-13

ചേരിയിലെ പൊതുകിണറിനുചുറ്റും കുട്ടികൾ.

ആന്റോ കിണറിന്റെ കൈവരിയിൽ ചവിട്ടി തൂണിൽ തൂങ്ങി ചാ ഞ്ചാടുന്നു.ചുറ്റും കുട്ടികൾ

ആന്റോ:ഇപ്പം എങ്ങനെയുണ്ട്‌?ഇതാ ഈ പെൺപിള്ളേരുടെ ഒരു കുഴപ്പം.എല്ലാം

പേടിത്തൂറികളാ

ആന്റോയെ തറപ്പിച്ചുനോക്കുന്ന പെൺകുട്ടി.

അതിനു മറുപടിയായി ആന്റോ:ആരും നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട.ഞാനില്ലേ ൽ

കാണാരുന്നു.ആ കാലൻതോക്കുവച്ച്‌ ഒറ്റവെടി..ഠേ..ദാ കെടക്കുണൂ വലിയതമ്പുരാട്ടി

കുട്ടികൾ ചിരിച്ചു

പെൺകുട്ടി:പോടാ കോന്തപ്പ..നീ പേടിപ്പിച്ച്‌ ഓടിച്ചതല്ലേ അല്ലായിരുന്നെങ്കിൽ..

അവളെ കളിയാക്കിക്കൊണ്ട്‌ ആന്റോ:അയ്യോ..അല്ലായിരുന്നെങ്കിൽ.. തമ്പുരാട്ടിക്ക്‌ ഒരു

സ്വർണക്കിരീടം കൊണ്ട്‌ തന്നേനെ

വീണ്ടും കുട്ടികൾ ചിരിച്ചു.

ഒരു കുട്ടി:ശരിയാ നക്ഷത്രം തരാനായിരുന്നെങ്കിൽ അയാളെന്തിനാ അകത്ത്‌

പോയെ..അവിടുന്നു തന്നെ ഒന്ന്‌ പൊട്ടിച്ച്‌ തന്നാ പോരായിരുന്നോ?

മറ്റൊരുത്തൻ:അതൊക്കെ പോട്ടെ ഇനിയിപ്പോ എന്താ ഒരു വഴി?

ആന്റോ കിണറ്റിന്റെ കൈവരിയിൽ നിന്ന്‌ താഴേക്ക്‌ ചാടി

:"വഴിയൊക്കെ യുണ്ട്‌..നക്ഷത്രോം കിട്ടും ആ കെളവനെ ഒരു പാഠവും പഠിപ്പിക്കാം"

പെൺകുട്ടിയുടെ മുഖത്ത്‌ നിസഹായത.

കട്ട്‌

സീൻ-14

അയ്യപ്പെന്റെ വീട്‌

പകൽ/എക്സ്റ്റീരിയർ

ടോപ്പ്‌ ആംഗിൾ

പഴയോലകൊണ്ട്‌ കുത്തിമറച്ച വീടിനു മുന്നിൽ അയ്യപ്പൻ ഒരു കിളിക്കൂടിന്റെ

പണിയിലാണ്‌.കുട്ടികൾ വരിവരിയായി കടന്നുവന്നു.അവൻ അവരെ കണ്ടഭാവം നടിക്കാതെ

പണിയിൽ മുഴുകിയിരിക്കുന്നു.

ചില കുട്ടികൾ വീടിന്‌ മുൻവശത്ത്‌ കിടപ്പുള്ള വലിയ തടിക്കഷണത്തിൽ ഇരിപ്പു

പിടിച്ചു(ഇപ്പോൾ കാമറ നിലത്താണ്‌ അയ്യപ്പൻ ഫോർഗ്രൗണ്ടിൽ)

അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നില്ലെന്ന്‌ കണ്ടപ്പോൾ ആന്റോ മുഖം കൊണ്ട്‌ മറ്റൊരു കുട്ടിയെ

നോക്കി ഗോഷ്ടികാണിക്കുന്നു.മുരടനക്കിനോക്കി.രക്ഷയില്ല

ആന്റോ യാതൊരു പിണക്കവുമില്ലാത്തപോലെ പറഞ്ഞ്‌ തുടങ്ങി:"കേട്ടോടാ അയ്യപ്പാ ആ കേണൽ ഭൂതം നമ്മുടെ

സുന്ദരിക്കോതയെ പേടിപ്പിച്ചോടിച്ചു.ഞാനില്ലായിരുന്നെങ്കിൽ ഈ കാട്ടുതാറാവിനെ വെടിവെച്ചിട്ടേനെ "

അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നിണ്ടല്ല.അവൻ തടിക്കഷണങ്ങൾ തമ്മിൽ തറയ്ക്കുകയാണ്‌

ആന്റോ അവന്റെ ഭാവം കണ്ട്‌ മുഖം കോടിച്ച്‌ നിന്നു,പിന്നെയും പറഞ്ഞ്‌ തുടങ്ങി

"നമുക്കാ കെളവനെ ഒരു പാഠം പഠിപ്പിക്കണമെടാ"

അയ്യപ്പൻ എണീറ്റ്‌ ആന്റോയുടെ അടുത്തേക്ക്‌ നടന്ന്‌ അവന്റെ കാൽക്കൽ കിടന്ന ഒരു

തടിക്കഷണം പെട്ടെന്ന്‌ കുനിഞ്ഞെടുത്ത്‌ തിരിച്ച്‌ ചെന്നിരുന്നു.അപ്രതീക്ഷിതമായ ആക്ഷനിൽ

ആന്റോ ഞെട്ടിപ്പോയി.

മറ്റൊരു കുട്ടി ആന്റോയെ നോക്കി കണ്ണിറുക്കിക്കൊണ്ട്‌: "അയ്യപ്പൻ നിന്നോട്‌ പിണക്കമാണെടാ.. അതോണ്ടാ ഒന്നും മിണ്ടാത്തത്...അവനെ നോക്കി ഒരു കള്ളച്ചിരിയോടെ ആന്റോ: ?പോടാ അയ്യപ്പനെന്നോട്‌ പിണക്കമൊന്നുമില്ല..എനിക്കവനോട്‌ പിണക്കമിണ്ടല്ലല്ലോ?

അയ്യപ്പൻ അവനെ ഒന്നു നോക്കി

ആന്റോ:ഒന്നു ക്ഷെമിയെടാ അയ്യപ്പാ..

അയ്യപ്പൻ വീണ്ടും പണിയിലേക്ക്‌

ഒരു കുട്ടി:അയ്യപ്പൻ ചേട്ടാ..നമുക്ക്‌ ആ കെളവന്റെ കയ്യീന്ന്‌ രണ്ടൂന്ന്‌ നക്ഷത്രം

തട്ടണം...അയ്യപ്പൻ ചേട്ടനില്ലെങ്കിൽ നടക്കൂല്ല

അയ്യപ്പൻ അവനെയും ഒന്നു നോക്കി

അയ്യപ്പൻ നോട്ടം തിരിച്ചപ്പോൾ പറഞ്ഞവൻ ചുണ്ട്‌ കൂർപ്പിച്ച്‌ ഗോഷ്ടികാട്ടി.

മറ്റൊരു കുട്ടി:അയ്യടാ.. മതിലു ചാടാനും മോട്ടിക്കാനുമൊന്നും ഇനി അയ്യപ്പനെ

കിട്ടൂല്ല..അയ്യപ്പന്‌ പേടിയാ..

അയ്യപ്പൻ ആണിയിലുള്ള അടി ഉച്ചത്തിലാക്കി

ആന്റോ:അയ്യോടാ മോട്ടിക്കാൻ ആരെങ്കിലും പറഞ്ഞോ..എടാ ബൈബിളിലെന്തോന്നാ

പറഞ്ഞിരിക്കുന്നത്‌ ഉള്ളവൻ ഇല്ലാത്തവന്‌ കൊടുക്കണം എന്നല്ലേ..അയാൾ നമ്മൾ ചോദിച്ചിട്ട്‌

തന്നോ..

മറ്റൊരു കുട്ടി:ഹൊ..കർത്താവിന്റെ കൽപ്പന ധിക്കരിച്ചാൽ അയാളു നരകത്തിൽ പോവൂല്ലേ!

ആന്റോ:നമ്മളുകാരണം അയാള്‌ നരകത്തിൽ പോണോടാ അയ്യപ്പാ...

അയ്യപ്പൻ പക്ഷിക്കൂടിന്റെ പണി തീർത്ത്‌ എടുത്ത്‌ ഭംഗി നോക്കിക്കൊണ്ട്‌:"കാള വാലു പൊക്കുന്നതെ ന്തിനാടാ.. ആന്റോയേ"

ജാള്യതയോടെ ആന്റോ:നീ വരില്ലേടാ അയ്യപ്പാ

അയ്യപ്പന്റെ മുഖത്തൊരു ചിരി..

കട്ട്‌

സീൻ-15

കേണലിന്റെ വീട്‌

രാത്രി/എക്സ്റ്റീരിയർ

ഇരുട്ട്‌ വീണു തുടങ്ങുന്ന സമയം..കുട്ടികൾ ഗേറ്റിലൂടെ ഉള്ളിലേക്ക്‌ നോക്കുന്നു ആരുമില്ല.ഗേറ്റ്‌

പൂട്ടിക്കിടക്കുകയാണ്‌.കുട്ടികൾ മതിലിനു വശത്തേക്ക്‌ നടക്കുന്നു.അയ്യപ്പനും ആന്റോയുമാണ്‌

മുന്നിൽ

സീൻ-16

മരത്തിലേക്ക്‌ വലിഞ്ഞ്‌ കയറുന്ന ഒരു കുട്ടി

കട്ട്‌ ടു

കേണലിന്റെ മതിൽ കെട്ടിനകത്തുനിന്നുള്ള ദൃശ്യം.മരത്തിന്‌ മുകളിലിരിക്കുന്നവൻ താഴോട്ട്‌

നോക്കി ആംഗ്യം കാണിക്കുന്നു.അയ്യപ്പനും ആന്റോയും മതിലിൽ വലിഞ്ഞ്‌ കയറി

ചാടിയിറങ്ങി.അവർ നക്ഷത്രങ്ങൾക്കടുത്തേക്ക്‌ പമ്മിപ്പമ്മി നടന്നു ഒരു നക്ഷത്രം പൊട്ടിച്ചു.

മരത്തിനു മുകളിലിരിക്കുന്നവൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.പെട്ടെന്ന്‌

അബദ്ധമായെന്ന മട്ടിൽ തലയിൽ കൈവക്കുന്നു.

കട്ട്‌

സീൻ-17

കേണലിന്റെ വീട്‌

രാത്രി/എക്സ്റ്റീരിയർ

കേണൽ ചാരുകസേരയിലിരിക്കുന്നു.തൊട്ടടുത്ത്‌ കാലുതിരുമ്മിക്കൊണ്ട്‌ ജോസഫുമുണ്ട്‌

കേണലിന്റെ ദൃശ്യത്തിൽ ആന്റോയുടെ അയ്യപ്പന്റേയും അച്ഛനമ്മമാരുടെ ശബ്ദം.

അയ്യപ്പന്റെ തലയിൽ തട്ടിക്കൊണ്ട്‌ അച്ചൻ: "സാർ മാപ്പാക്കണം ഈ തല തിരിഞ്ഞവനെക്കൊണ്ട്‌ മനുഷ്യന്‌

സ്വൈര്യമില്ല.ഇവന്‌ വല്ല എലൈവ്ഷവും കൊടുത്ത്‌ ഞാൻ ശരിയാക്കും?

കേണലിന്റെ അചഞ്ചലമായ മുഖം

ആന്റോയുടെ പുറത്ത്‌ ഒരടികൊടുത്തുകൊണ്ട്‌ കണ്ണുതുടച്ച്‌ അമ്മ:"തന്ത ചത്ത്‌ തൊലഞ്ഞു.ഞാൻ കരിങ്കല്ല്‌

പൊട്ടിച്ചിട്ടാ സാറേ ഇവന്‌

തീറ്റികൊടുക്കുന്നത്‌.തടിപോലെയായിട്ടും എനിക്കൊരു ഗുണവുമില്ല

കേണൽ:ഉം മതി വിളിച്ചോണ്ട്‌ പോ..

അവർ നടക്കാൻ തുടങ്ങുമ്പൊൾ കേണലിന്റെ ശ ബ്ദം

"കുട്ടികളെ ഇങ്ങനെ തല്ലരുത്‌..കടയിൽ നല്ല ചൂരൽ കിട്ടും

കുട്ടികളുടെ നോട്ടം

അവർ നടന്നുപോകുന്നതും നോക്കിയിരിക്കുന്ന കേണൽ

കട്ട്‌

സീൻ-18

കേണലിന്റെ വീട്‌

രാത്രി /ഇന്റീരിയർ

മുറിയിൽ ഈസി ചെയറിൽ ചാരി മയങ്ങുന്ന കേണൽ.മുഖത്ത്‌

നെറ്റിയിലേക്കുയർത്തിവച്ചിട്ടുള്ള കണ്ണട നെ ഞ്ചിൽ ഒരു പുസ്തകം.

കണ്ണടയിലേക്ക്‌ ഫോക്കസ്‌ ഔട്ട്‌

സീൻ-18അ

കേണലിന്റെ വീട്‌

രാത്രി/ഇന്റീരിയർ

ദീപാലംകൃതമായ കേണലിന്റെ വീട്ടിൽ സ്വീകരണമുറി നിറയെ ബലൂണുകളും

വർണത്തൂവലുകളും പറന്നു നടക്കുന്നു.സാന്താക്ലോസിന്റെ വേഷമിട്ട്‌ കളിക്കുന്ന

കേണൽ.അയാൾക്ക്‌ ചുറ്റും കളിക്കുന്ന പേരക്കിടാങ്ങൾ.കസേരയിൽ ഇരിക്കുന്ന കേണലിന്റെ

മകനും മരുമകളും.എല്ലാവരും ചിരിക്കുന്നു.കുട്ടികൾ കേണലിനെ ഇക്കിളിയിടുമ്പോൾ മുഖം

മൂടിയിളകുന്നു.ദൃശ്യം മുഴുവൻ സ്ലോ മോഷനിലാണ്‌.പശ്ചാത്തലത്തിൽ വയലിൻ സംഗീതം

സീൻ-18ആ

കേണലിന്റെ വീട്‌

രാത്രി/ഇന്റീരിയർ

ഈസി ചെയറിൽ കിടക്കുന്ന കേണൽ,ദൃശ്യം ഫോക്കസ്‌ ഇൻ ചെയ്യുന്നു.സ്വപ്നത്തിൽ

ചിരിക്കുന്ന കേണൽ.ഇക്കിളിയിൽ പുളയുന്ന കേണൽ.ഇക്കിളിയുടെ പാരമ്മ്യത്തിൽ കേണൽ

ഉണർന്ന്‌ നോക്കുമ്പോൾ മുറി ശൂന്യം.ടെലഫോൺ സ്റ്റാൻഡിൽ ഫോൺ നിശ ബ്ദം.ചുവരിലേക്ക്‌

തല ചെരിച്ച്‌ നോക്കുമ്പോൾ മകന്റെയും ഭാര്യയുടേയും കുട്ടികളുടേയും ചില്ലിട്ട ചിത്രം. ചുവരിൽ കേണലിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ.അയാൾ കണ്ണടയെടുത്തുവച്ച്‌ എണീറ്റ്‌ ഫോട്ടോകൾക്കടുത്തേക്ക്‌ നടക്കുന്നു.അവയൊക്കെ കാണുമ്പോൾ വികാരനിർഭരമായ കേണലിന്റെ കണ്ണുകൾ.കേണൽ നിലക്കണ്ണാടിക്കരികിലേക്ക്‌ നടക്കുന്നു.കണ്ണാടിയിൽ നോക്കിച്ചിരിച്ച്‌ ഗോഷ്ഠികാണിച്ചുകൊണ്ട്‌ ....

"ഹ ഹ..യൂ നോട്ടി കേണൽ.."

അയാൾ കുട്ടികൾക്ക്‌ വാങ്ങിവച്ച സമ്മാനപ്പൊതികൾക്കടുത്തേക്ക്‌ നടന്നു.അതിൽ ഒന്നു തുറന്ന്‌

സാന്താക്ലോസിന്റെ വേഷമെടുത്തിട്ടു.നിലക്കണ്ണാടിക്കരികിലേക്ക്‌ നടന്നു.കണ്ണാടിക്കു മുന്നിൽ

ചെറുതായി നൃത്തം ചെയ്യുന്നപോലെ ചലിച്ചുകൊണ്ട്‌ പാടുകയും ചിരിക്കുകയും ചെയ്യുന്നു

"ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."

ടെലഫോൺ റിംഗ്‌ ചെയ്തു,കേണൽ വേഗം മുഖം മൂടി തലയ്ക്കുയരേക്കുയർത്തിവച്ച്‌

റിസീവറെടുക്കുന്നു.

കേണൽ:ഹലോ

അങ്ങത്തലക്കൽ ഒരു കുട്ടിയുടെ ശബ്ദം:ഗ്രാൻപാ ഇതു ഞാനാ..പപ്പായുടെ സുന്ദരക്കുട്ടൻ

കേണലിന്റെ അത്യാഹ്ലാദം:ഹൊ..ഹൊ..ഹ..ഹ..ഹ..ഹ..ആര്‌ സുന്ദരക്കുട്ടനോ...അപ്പാപ്പയുടെ

പൊന്നുകുട്ടപ്പനോ..ഹൊ..ഹൊ..ഹ..എന്നാടാ കൊച്ചുതെമ്മാടീ നീ വരുന്നത്‌..വേൺ യു പീപിൾ

ആർ കമിങ്ങ്‌...അപ്പാപ്പനിവിടെ എന്തൊക്കെയാ വാങ്ങി വച്ചിട്ടുള്ളതെന്നറിയാമോ..ആയിരം

സ്റ്റാർസ്‌..ക്രാകേർസ്‌..ടോയ്സ്‌..ഹ ഹ ഹ...ആൻഡ്‌ എ ക്രിസ്മസ്‌ പപ്പാ..ഹ ഹ..അപ്പാപ്പന്റെ

പൊന്നുമക്കൾക്ക്‌ സുഖം തന്നെയല്ലേടാ..

കുട്ടി:ഫൈൻ ഗ്രാൻഡ്‌ പാ..ആൻഡ്‌ ഹൗ ആർ യൂ..

കേണൽ:ഹ ..ഹ ..ഹ..ഫൈൻ ഫൈൻ..വെയർ ഈസ്‌ യുവർ സിസ്റ്റർ എന്റെ സുന്ദരി ക്കു​‍ുടുക്ക..

കുട്ടി:ഫൈൻ ഗ്രാൻ പ..ബട്ട്‌ ഷീ ഇസ്‌ അഫ്രൈഡ്‌...ഷീ ഇസ്‌ അഫ്രൈഡ്‌ ഒഫ്‌ യു..

കേണൽ പെട്ടെന്ന്‌ വല്ലാതായി..ഉടൻ തന്നെ ആ വല്ലായ്ക അയാൾ ചിരികൊണ്ട്‌ മറച്ചു: ഹ

ഹ...അം ഐ എ ഗോസ്റ്റ്‌...

മറുവശത്ത്‌ മൗനം..

കേണൽ:ഊം..?

കുട്ടി:ഗ്രാൻഡ്പായെ പേടിയാ അവൾക്ക്‌ ..ഷീ സേയ്സ്‌ ഗ്രൻഡ്പാ ഇസ്‌ എ ഗോസ്റ്റ്‌...മമ്മ

അവളെ ഉറക്കാൻ നേരം?. ഗ്രാൻഡ്‌ പാ വരുമെന്ന്‌ പറഞ്ഞാ പേടിപ്പിക്കുന്നേ?.

പെട്ടെന്ന്‌ ഫോണിലെ ശബ്ദം നിന്നു.

കേണൽ:ഹലോ..ഹലോ..

മറുതലക്കൽ ഒരു പുരുഷ ശ ബ്ദം:ആ..ഡാഡീ.. ഹൗ ആർ യൂ..

കേണൽ ഗൗരവമായി:ഫൈൻ..വേൺ യു പീപ്പിൾ ആർ കമിങ്ങ്‌..

മറുതലക്കലെ ശൽം:ഡാഡീ..അത്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ സീംസ്‌ ഡിഫികൾറ്റ്‌ നൗ ഡാഡീ...

കേണലിന്റെ മുഖം മ്ലാനമായി

മറുതലക്കലെ ശൽം: ലീവ്‌ കിട്ടാൻ പ്രയാസമാണ്‌...എൽസക്കും അതെ...ശൊ..

കേണലിന്റെ മുഖത്ത്‌ ഔ നിരാശയുടെ പു ഞ്ചിരി വിരിയുന്നു..കണ്ണുകളിൽ കഠിനമായ

ദുഃഖം..അയാൾ മറ്റൊന്നും പറയാതെ ഫോൺ റിസീവറിൽ വച്ചു..വേച്ച്‌ വേച്ച്‌

നിലക്കണ്ണാടിയുടെ മുന്നിലേക്ക്‌ നടന്നു...കണ്ണാടിയിലെ മുഖത്ത്‌ കണ്ണുകൾ നിറഞ്ഞ്‌

വരുന്നു...പെട്ടെന്നയാൾ മുഖം മൂടി മുഖത്തേക്ക്‌ വലിച്ചിട്ടു.

ഫോൺ വീണ്ടും റിങ്ങ്‌ ചെയ്യുന്നു..കേണൽ അതു ശ്രദ്ധിക്കാതെ ചുവരിലെ ചിത്രങ്ങളെ നോക്കി

നടന്നു.മുഖം മൂടിയുടെ കണ്ണുകളുടെ ദ്വാരത്തിലൂടെ ചിത്രങ്ങൾ..(സ്ലോ മോഷൻ)

ഫെയ്ഡ്‌ ഔട്ട്‌

സീൻ-19

കേണലിന്റെ വീട്‌

പകൽ/എക്സ്റ്റീരിയർ

പൂക്കളേയും ഇലകളെയും തഴുകുന്ന കേണലിന്റെ വൃദ്ധൻ കൈപ്പത്തി,ഇലത്തുമ്പിലെ ജലം

താഴെ വീഴുന്നുണ്ട്‌.കാമറ വൈഡ്‌ ആകുമ്പോൾ കേണൽ മുറ്റത്തെ ചെടികളെ താലോലിച്ച്‌

നടക്കുകയാണ്‌.ചെടികളിൽ തൂക്കിയിട്ട നക്ഷത്ര വിളക്കുകൾ ആട്ടിവിട്ട്‌ നിരാശയോടെ നോക്കി

നിൽക്കുന്നു.പിന്നീട്‌ വേച്ച്‌ വേച്ച്‌ ഉള്ളിലേക്ക്‌ നടന്നു ഒരുവിധത്തിൽ ചാരുകസേരയിൽ

ചെന്നുവീണു.

കീതച്ചുകൊണ്ട്‌ ഉള്ളിലേക്ക്‌ :ജോസഫെ

മൗനമാണ്‌ മറുപടി

കേണൽ:കുറച്ച്‌ വെള്ളം..

കേണൽ കസേരയിലേക്ക്‌ ചാഞ്ഞ്‌ പുറത്തേക്ക്‌ നോക്കികിടക്കുന്നു.അയാളുടെ പോയിന്റ്‌ ഓഫ്‌

വ്യൂവിൽ മതിലിൽ പതിഞ്ഞ ഒരു കലടയാളം.കേണൽ മുന്നോട്ടാഞ്ഞ്‌

അതുനോക്കി.അപ്പോഴെക്കും ഉള്ളിൽ നിന്നും വെള്ളവുമായി ജോസഫ്‌ വന്നു.വെള്ളം വാങ്ങി

കയ്യിൽ വച്ചുകൊണ്ട്‌:"ആ കുട്ടികൾ എവിടുള്ളവരാ...?"

ജോസഫ്‌:ഇവിടെ കോളനിയിലെ....

കേണൽ ഒന്നും മിണ്ടുന്നിണ്ടല്ല..ജോസഫ്‌ കേണലിന്റെ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ട്‌.അയാൾ കുറച്ച്‌ വെള്ളം കുടിച്ചിട്ട്‌

വെളിയിളേക്ക്‌ എറ്റി..അത്‌ നിലത്തുവീണ്‌ പടർന്നു.

സീൻ-20

കേണലിന്റെ വീട്‌

പകൽ/ഇന്റീരിയർ

കോണി കേറി മുകളിലത്തെ നിലയിലേക്ക്‌ വരുന്ന കേണൽ.കേണലിന്റെ

വിശ്രമമുറി..മേശപ്പുറത്ത്‌ കുറേ പുസ്തകങ്ങൾ വൃത്തിയായി അടുക്കി വച്ചിട്ടുണ്ട്‌.വൃത്തിയായി

വിരിച്ചിട്ട ഒരു കിടക്ക.ഒരു ചാരുകസേര.കുട്ടികളുടെ കളിസ്ഥലത്തേക്ക്‌ തുറക്കുന്ന ഒരു

ജനാല.കേണൽ ജനാലക്കടുത്തെത്തി വെളിയിലേക്ക്‌ നോക്കി.പുറത്ത്‌ കളിസ്ഥലത്ത്‌ സ്ഥാനം

തെറ്റിയ രണ്ട്‌ സ്റ്റാമ്പുകൾ നിൽപ്പുണ്ട്‌.കുട്ടികളാരുമില്ല.കേണൽ ചാരുകസേരയിലേക്ക്‌ വന്നുചാരി

ഒരു മാസിക കയ്യിലെടുത്ത്‌ മറിച്ചുനോക്കി.അതിൽ ഒരു മുത്തച്ഛനും കുട്ടികളും ചിരിച്ചുനിൽക്കുന്ന പരസ്യ

ചിത്രം.കേണൽ വാരിക നെഞ്ചിൽ മലർത്തിവച്ച്‌ കണ്ണട നെറ്റിയിലേക്കുയർത്തി മച്ചിലേക്ക്‌ നോക്കി കിടക്കുന്നു.പഴയ തടികൊണ്ടുണ്ടാക്കിയ മച്ചിലെ കൊത്തുപണികൾ..

ദൃശ്യം ഫോക്കസ്‌ ഔട്ട്‌.

സീൻ-20അ

ദൃശ്യം ഫോക്കസ്‌ ഇൻ.

കേണലും കുട്ടികളും കളിക്കുന്നു.കേണലിന്റെ മുഖത്ത്‌ കരികൊണ്ട്‌ പടം വരയ്ക്കുന്ന

കുട്ടികൾ.കണ്ണാടി എടുത്തുകാണിക്കുമ്പൊൾ കേണലും കുട്ടികളും ചിരിക്കുന്നു.കേണൽ

ഭൂതമായി അഭിനയിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം കളിക്കുന്നു.കുട്ടികൾ ഭയന്ന്‌ ഓടിപ്പോകുന്നു

സീൻ-20ആ

കേണൽ ഞെട്ടിയുണർന്ന്‌ ചുമരിലെ ഫോട്ടോയിൽ നോക്കിയിരുന്നു.സാവധാനം എണീറ്റ്‌

ജനാലക്കരികിലേക്ക്‌ നടന്നു,എന്തോ പരത്തുമ്പോലെ പുറത്തേക്ക്‌ നോക്കി..ദൂരെ ഒരു വലിയ

മരക്കൊമ്പും വലിച്ചുകൊണ്ട്‌ ആഘോഷമായി പോകുന്ന കുട്ടികൾ.കേണലിന്റെ മുഖം

വിടർന്നു.കുട്ടികൾ കാഴ്ചയിൽ നിന്നും മറയുമ്പോൾ കേണൽ വീണ്ടും മ്ലാനവദനനായി.

കട്ട്‌

സീൻ-21

കേണലിന്റെ വീട്‌

പകൽ/എക്സ്റ്റീരിയർ

കേണൽ വീടിന്‌ മുൻവശത്തെ ചാരുകസേരയിൽ പുറത്തേക്ക്‌ നോക്കിയിരിക്കുന്നു.ആരോ

നാലഞ്ചുപേർ ഗേറ്റ്‌ കടന്ന്‌ വരുന്നത്‌ അവ്യക്തമായി കാണാം.കേണൽ വേഗം കണ്ണടയെടുത്ത്‌

ശരിയാക്കിവയ്ക്കുന്നു.കുറച്ച്‌ മുതിർന്ന ആളുകളുകളാണ്‌.കേണൽ രസിക്കാത്ത മട്ടിൽ

ചാഞ്ഞിരുന്നു.

ആഗതരിലൊരാൾ:"പള്ളിയിൽ നിന്നാണ്‌"

കേണൽ:പിരിവിനായിരിക്കും

അപരൻ:ഏയ്‌ പിരിവൊന്നുമല്ല..ക്രിസ്മസല്ലേ ചെറിയ ഒരു ആഘോഷം..

കേണൽ താൽപ്പര്യമില്ലാതെ ഒന്നു നോക്കി

ആഗതരിലൊരാൾ:ചെറിയ ഒരു സംഭാവന..

കേണൽ:അതിന്റെ പേരല്ലേ പിരിവ്‌

ജാള്യതയോടെ ആഗതൻ:അല്ല ക്രിസ്മസാകുമ്പൊ നാട്ടുകാരെല്ലാം ചേർന്നാലല്ലേ..

കസേരയിലേക്ക്‌ ചാഞ്ഞുകൊണ്ട്‌ കെണൽ:ജോസഫേ..ഇവർക്കൊരു പത്തുരൂപ എടുത്ത്‌

കോടുക്ക്‌

ആഗതരുടെ മുഖത്ത്‌ ഒരു വൈഷമ്യം,അവർ തല ചൊറിയുന്നു..

കേണൽ:ഊം?

ആഗതർ:അല്ല പത്തുരൂപാ..!

കേണൽ:ജോസഫേ..അവർക്ക്‌ രൂപാ വേണ്ടന്ന്‌

ആഗതർ:അയ്യോ അങ്ങനെയല്ല..

വാതിൽക്കൽ ജോസഫ്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിൽക്കുന്നു.

കേണൽ കൊടുത്തെക്ക്‌ എന്ന ഭാവത്തിൽ ഒന്നു മൂളി

ആഗതർ കാശ്‌ വാങ്ങി റസീപ്റ്റെഴുതാൻ തുടങ്ങുമ്പോഴേക്ക്‌

കേണൽ:വേണ്ട വേണ്ട കാശ്‌ കിട്ടിയല്ലോ ഇനി പോകാം

അവർ വിഷണ്ണരായി മടങ്ങി.കേണൽ അവർ പോയ വഴി നോക്കിയിരിക്കുന്നു..ഗേറ്റിനു

മുന്നിലൂടെ കുറച്ച്‌ കുട്ടികൾ ഓടിമറഞ്ഞു,കേണൽ ധൃതിയിൽ കണ്ണട ശരിയാക്കിവച്ചു..അവർ

പോയിക്കഴിഞ്ഞിരുന്നു.കേണൽ വീണ്ടും കസേരയിലേക്ക്‌ ചാഞ്ഞു.

കട്ട്‌

സീൻ-22

കേണലിന്റെ വീട്‌

പകൽ/ഇന്റീരിയർ

കേണലിന്റെ തീ​‍േ?ശ നിറയെ വിഭവങ്ങൾ കേണൽ ഭക്ഷണം കഴിക്കുന്നു,ജോസഫ്‌

വിളമ്പിക്കൊടുത്തുകൊണ്ട്‌ അരികിൽ തന്നെയുണ്ട്‌.കേണൽ താൽപ്പര്യമില്ലാത്തപോലെ

സ്പൂൺകൊണ്ട്‌ ഭക്ഷണം വായിലേക്ക്‌ വെച്ച്‌ ശേഷം തുപ്പിക്കളയുന്നു.ജോസഫ്‌ ആകെ ഭയന്ന്‌

വിറച്ചപോലെയാണ്‌ നിൽപ്പ്‌.കേണൽ എന്തോ ആലോചിച്ചപോലെ ഭിത്തിയിലേക്ക്‌

നോക്കിയിരിക്കുന്നു.ഭിത്തിയിൽ അവസാനത്തെ അത്താഴത്തിന്റെ പെയിന്റിങ്ങ്‌.

കേണൽ:ജോസഫെ..

ജോസഫ്‌:ഓ..

കേണൽ:നിനക്ക്‌ ആ കുട്ടികളെ അറിയാമോ?

ജോസഫ്‌:അറിയാം

കേണൽ:നീ പോയി അവരോട്‌ വരാൻ പറയൂ.നക്ഷത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ

എടുത്തോണ്ട്‌ പോവാൻ പറ..ഇനി ഇതൊക്കെ ഇവിടെ എന്തിനാ..

ജോസഫ്‌ കേണലിനെ അഞ്ചാളിച്ച്‌ നോക്കുന്നു മനസില്ലാത്ത മട്ടിൽ തലചൊറിയുന്നു.

കേണൽ:എന്താ...കേട്ടില്ലേ..

ജോസഫ്‌:ഓ

കേണൽ ഭക്ഷണം നിർത്തി വാഷ്ബേസിനരികിലേക്ക്‌ നടക്കുന്നു..ജോസഫ്‌ പാത്രങ്ങൾ

പെറുക്കാൻ തുടങ്ങി

കട്ട്‌

സീൻ-23

കോളനി

സന്ധ്യാസമയം

കുട്ടികളുടെ ഒരു സംഘം ഘോഷയാത്രയായി വരുന്നു

ഘോഷയാത്രയ്ക്ക്‌ മുന്നിൽ കരിയും ചായവും തേച്ച ജോസഫാണ്‌ അവനെ ഒരു

കഴുതപ്പുറത്ത്‌ കയറ്റിയിരുത്തിയിട്ടുണ്ട്‌ "കേണൽ ഭൂതത്തിന്റെ മന്ത്രി" എന്നെഴുതിയ ഒരു

ബോർഡ്‌ കഴുത്തിൽ കെട്ടിത്തൂക്കിയിട്ടുണ്ട്‌.രണ്ട്‌ കുട്ടികൾ ചെണ്ടപോലെ തകരപ്പാത്രത്തിൽ

അടിച്ച്‌ ശബ്ദമുണ്ടാക്കുന്നു.മുന്നിൽ അയ്യപ്പനും ആന്റോയും ഒരു മരക്കൊമ്പ്‌ മൈക്രോ

ഫോണുപോലെ പിടിച്ചിട്ടുണ്ട്‌

അയ്യപ്പ ൻ: "ശ്രീമാൻ കേണൽ ഭൂതത്തിന്റെ പ്രധാനമന്ത്രി..ജോസഫ്‌ കോമാളിയെ സ്വീകരിച്ച്‌ കൊണ്ടുള്ള വമ്പിച്ച ഘോഷയാത്രയാണ്‌ ഇതുവഴി വന്നുകൊണ്ടിരിക്കുന്നത്‌"

ആന്റോ: ശ്രീമാൻ കേണൽ കിളവന്റെ നക്ഷത്രങ്ങളെല്ലാം ഞങ്ങൾക്ക്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ച്‌

ഞങ്ങളെ പിടിച്ച്‌ കെട്ടി എല്ലൊടിക്കാൻ വന്ന ഒടിഞ്ഞിൽ ജോസഫാണ്‌ നിങ്ങൾക്ക്‌ മുന്നിൽ

എഴുന്നള്ളുന്നത്‌"

ജോസഫിന്റെ അവശമായ മുഖഭാവം.ആർത്ത്‌ വിളിക്കുന്ന കുട്ടികളുടെ മുഖങ്ങൾ.ഘോഷയാത്ര

ക്യാമറയിൽ നിന്നുമകന്ന്‌ പോകുന്നു.

സീൻ-24

കേണലിന്റെ വീട്‌

രാത്രി/എക്സ്റ്റീരിയർ

കേണൽ ചാരുകസേരയിലിരിക്കുന്നു

മുറ്റത്ത്‌ അവശനായ ജോസഫ്‌ നിൽക്കുന്നു.കേണലിന്റെ കയ്യിലാണ്‌ ഇപ്പോൾ ജോസഫിന്റെ

കഴുത്തിൽ തൂക്കിയിരുന്ന കാർഡ്ബോർഡ്‌.കേണൽ അതിൽ നോക്കി വിഷാദം മറയ്ക്കാനെന്ന

പോലെ പൊട്ടിച്ചിരിക്കാൻ ശ്രമിക്കുന്നു.ചിരിക്കുന്ന കേണലിനെ വെറുപ്പോടെ നോക്കി

നിൽക്കുന്ന ജോസഫിന്റെ മുഖം.അവന്റെ മുഖം നിറയെ ചായവും കരിയും.

കേണൽ:അവരു നിന്നെ ഉപദ്രവിച്ചോ?

ജോസഫ്‌ ഒന്നും മിണ്ടിയില്ല

കേണൽ വീണ്ടും ബോർഡിൽ തന്നെ നോക്കിയിരുന്നു ചിരിക്കുന്നു

കേണൽ:"കേണൽ ഭൂതം"

കേണൽ അതുമായി അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ നോക്കി നിൽക്കുന്ന

ജോസഫ്‌.കേണൽ വാതിൽക്കലോളം എത്തി തിരിഞ്ഞു നോക്കി

കേണൽ:"കുളിച്ച്‌ വല്ലതും തിന്നോണ്ട്‌ കിടന്നുറങ്ങിക്കോ..ക്ഷീണം മാറും..എനിക്കൊന്നും വേണ്ട"

ജോസഫിന്റെ മുഖം

കേണൽ നടന്നു തുടങ്ങി വീണ്ടും നിന്ന്‌:"വാങ്ങിവച്ച പുതിയ ഡ്രെസ്സൊക്കെ നിനക്കുവേണമെങ്കിൽ എടുത്തോ"

നിർവികാരനായിത്തന്നെ കേണലിനെ നോക്കി നിൽക്കുന്ന ജോസഫ്‌.അവൻ മുഖത്തെ കരി

തുടച്ചുകൊണ്ട്‌ തിരിഞ്ഞു നടന്നു ഇരുട്ടിലേക്ക്‌ മറഞ്ഞു.

ഫെയ്ഡ്‌ ഔട്ട്‌

സീൻ-25

ഫെയ്ഡ്‌ ഇൻ

പുഴക്കടവ്‌ പകൽ

കുട്ടികൾ ചൂണ്ടലിടുകയാണ്‌ കുട്ടികളുടെ നിഴൽ വെള്ളത്തിൽ കാണാം..

പെൺകുട്ടി:പാവമായിപ്പോയെടാ..

അയ്യപ്പൻ:അയ്യോടാ..ഈ പെണ്ണിനെന്താ ആ ഒടിഞ്ഞിൽ ജോസപ്പിന്റൂടി ഇത്ര ഇഷ്ടം?

പെൺകുട്ടി:നിനക്കൊക്കെ കിട്ടും..

ആന്റോ:ഓ..

ഒരു കുട്ടി:ആ കെളവൻ വരും ചോദിക്കാൻ സൂക്ഷിച്ചോ

ആന്റോ:ഓ പിന്നെ അയാളിങ്ങു വരട്ടെ അയാളെ എനിക്കു കിട്ടണം

പെൺകുട്ടി:ചുമ്മാ കടുവറക്കണ്ടേല്ലടാ..ആന്തപ്പാ..അയാളെ കണ്ടാൽ നീ പറക്കും.

ആന്റോ:(അവളെ കളിയാക്കിക്കൊണ്ട്‌)ഓ..വറക്കും

പെൺകുട്ടി അവനെ പുഴയിലേക്ക്‌ തള്ളിയിട്ടു"പോടാ കോന്തപ്പ"കുട്ടികൾ കൂക്കി

വിളിച്ചു.ആന്റോ വെള്ളത്തിലൊന്നു മുങ്ങിപ്പൊന്തി.അവന്റെ നോട്ടത്തിൽ കേണൽ നടന്ന്‌

വരുന്നു.

?ഓടിക്കോ? അവൻ കരയിൽ വലിഞ്ഞുകയറി മറ്റുകുട്ടികളും അയാളെ കണ്ടു

?ഭൂതം വരുന്നേ? അവർ ഓടിപ്പോയി

കേണൽ ഓടുന്ന കുട്ടികളെ നോക്കി അവിടെത്തന്നെ നിന്നു.കുട്ടികൾ ഓടി മറഞ്ഞു.അയാൾ

സാവധാനം നടന്ന്‌ പുഴയിൽ കുട്ടികൾ ഇരുന്ന തിട്ടിൽ ഇരുന്നു.പുഴയിൽ അയാളുടെ മുഖം

കാണാം..പ്രതി ബിംബം ഓളങ്ങളിൽ ഇളകുന്നു.അയാൾ അത്‌ തകർത്തുകൊണ്ട്‌ ഒരു കുമ്പിൾ

വെള്ളം കോരി മുഖത്തു വീഴ്ത്തി.കേണലിന്റെ നനഞ്ഞ മുഖത്ത്‌ വിഷാദം നിറഞ്ഞ്‌

നിൽക്കുന്നു.

ഡിസോൾവ്‌

സീൻ-26

കേണലിന്റെ വീട്‌

രാത്രി/ഇന്റീരിയർ

കിടപ്പുമുറിയിലെ കസേര നിലക്കണ്ണാടിക്കു മുന്നിലേക്ക്‌ തിരിച്ചിട്ട്‌ നോക്കിയിരിക്കുന്ന

കേണൽ.ദൂരെ എവിടെയോ നിന്ന്‌ ഒരു കരോളിന്റെ ശ ബ്ദം കേൾക്കുന്നു.കേണൽ എണീറ്റ്‌

ജനാലയുടെ അടുത്തെക്ക്‌ പോയി നോക്കി..ദൂരെ നിന്നും കുട്ടികളുടെ കരോൾ വരുന്നത്‌

കാണാം.കേണൽ വേഗം ഒരു പെട്ടിക്കുള്ളിൽ നിന്നും സാന്താക്ലോസിന്റെ മുഖം മൂടി

കയ്യിലെടുത്ത്‌ മുറി വിട്ട്‌ ഗോവണിയിറങ്ങി...

കട്ട്‌

സീൻ-27

രാത്രി,നിരത്ത്‌

കുട്ടികളുടെ കരോൾ,സാന്താക്ലോസ്‌ നൃത്തം ചെയ്യുന്നു..ജിംഗിൾ ബെൽസ്‌ എന്ന പാട്ട്‌..ചെറിയ

ബാൻഡ്‌ വാദ്യം, ഫ്ലൂട്ട്‌ ഒക്കെയുണ്ട്‌.ഒരു നക്ഷത്രത്തിനുള്ളിൽ മെഴുകുതിരി

കൊളുത്തിവച്ചിട്ടുണ്ട്‌.അതുമായി ഒരുവൻ മുന്നിൽ.രണ്ടുമൂന്ന്‌ പെറ്റ്രോ മാക്സ്‌..കുട്ടികളുടെ

മുഖങ്ങൾ.വീടിന്റെ ഗേറ്റിനരികെ കരൊളിന്റെ നേരേ നോക്കി കേണൽ നിൽക്കുന്നു.അയാൾ പിന്നിൽ ആ മുഖം മൂടി പിടിച്ചിട്ടുണ്ട്‌.കരോൾ അടുത്തെത്താറായി.കേണൽ മുഖം മൂടി എടുത്തുനോക്കി വീണ്ടും പിന്നിൽ പിടിച്ചു.കരോളിന്റെ വെളിച്ചം ഇപ്പൊൾ കേണലിന്റെ മുഖത്ത്‌ വീഴുന്നു.കരോൾ കേണലിന്റെ വീട്ടിലേക്ക്‌ തിരിയാതെ കടന്നുപോകുന്നു..കേണലിന്റെമുഖം..അരണ്ട വെളിച്ചം മാറിമാറി വന്നു വീണു കൊണ്ടേയിരിക്കുന്നു.

ഫെയ്ഡ്‌ ഔട്ട്‌

സീൻ-28

കേണലിന്റെ വീട്‌

രാത്രി /ഇന്റീരിയർ

രാത്രി മുകളിലത്തെ നിലയിലെ മുറിയിലിരുന്ന്‌ നിലക്കണ്ണാടിക്ക്‌ നേരേ കസേര തിരിച്ചിട്ടിരുന്ന്‌

പ്രതിബിംബത്തെ നോക്കി പിറുപിറുക്കുകയും വീഞ്ഞുകുടിക്കുകയും ചെയ്യുന്ന

കേണൽ.മുറിയിലാകെ ഊതി വീർപ്പിച്ച ബലൂണുകളും മിഠായികളും സാന്താക്ലോസിന്റെ

വേഷവുമൊക്കെ ചിതറി കിടക്കുന്നു. അഗാധമായ ദുഃഖം നിറഞ്ഞ മുഖത്തോടെ പ്രതിബിംബത്തെ നോക്കി പുശ്ചത്തോടെ ചിരിക്കുന്ന കേണൽ

കേണൽ :"ഹാപ്പി ക്രിസ്മസ്സ്‌ കേണൽ"

പ്രതി ബിംബം അത്‌ പ്രതിവചിക്കുന്നപോലെ അയാൾക്ക്‌ തോന്നുന്നു.മിഴിച്ചുനോക്കിക്കൊണ്ട്‌

ഭാവം മാറ്റി കേണൽ പൊട്ടിച്ചിരിക്കുന്നു

കേണൽ :"ഹ ഹ ഹ..ആർ യൂ അലോൺ..ഡോണ്ട്‌ വറി..ഐ..ആം. ടൂ?."

കണ്ണാടിയിലെ പ്രതിബിംബം

കേണൽ മദ്യ ലഹരിയിൽ കണ്ണടച്ചിരിക്കുന്നു.സാവധാനം കണ്ണുതുറന്ന്‌ കണ്ണാടിയിൽ നോക്കി

കേണൽ :സോറി ഐ ആം ..സോറി"

അതു തന്നെ പ്രതിവചിക്കുന്ന പ്രതി ബിംബം

കേണൽ കണ്ണാടിയിലേക്ക്‌ മുഖമടുപ്പിച്ച്‌ പ്രതി ബിംബത്തെ നോക്കി വിതുമ്പാൻതുടങ്ങി.. കരയുന്ന തന്റെ മുഖം കണ്ണാടിയിൽ കാണുമ്പൊൾ കേണലിനുസഹിക്കുന്നില്ല.അയാൾ പ്രതി ബിംബത്തെ ആശ്വസിപ്പിക്കുന്നു

കേണൽ :ഡോണ്ട്‌ ക്രൈ..ബീ..എ ജെന്റിൽ മാൻ സോൽജിയർ..ശ്‌ .."

കേണലിന്‌ പക്ഷേ കരച്ചിലടക്കാൻ കഴിയുന്നില്ല.കണ്ണീരണിഞ്ഞ തന്റെ മുഖത്തിന്റെ പ്രതി

ബിംബം അയാളെ അസ്വസ്ഥനാക്കുന്നു.അലറിക്കൊണ്ട്‌ മുന്നോട്ടായുന്ന കേണൽ

കേണൽ :കാണ്ട്‌ യൂ ഹിയർ..? ഡോന്റ്‌ ക്രൈ.."

അതു തന്നെ തിരിച്ചു പറയുന്ന പ്രതി ബിംബത്തിന്റെ പ്രവർത്തി കേണലിനെ ചൊടിപ്പിച്ചു. നിയന്ത്രിക്കാനാവാത്ത കോപത്തോടെ അലറിക്കൊണ്ടെണീൽക്കുന്ന കേണൽ വീഞ്ഞുകുപ്പി യെടുത്ത്‌ കണ്ണാടി അടിച്ചു പൊട്ടിച്ചു

കേണൽ : യൂ.. ഡേർട്ടി ഓൾഡ്‌ മാൻ.."

ഒരു കരിങ്കൽ പ്രതിമ പോലെ നിശ്ചലനായി കുറേ നേരം നിന്നശേഷം കേണൽ സാവധാനം

കസേരയിലേക്ക്‌ വീണ്‌ തലചെരിച്ച്‌ കിടന്നു.ദൂരെ നിന്നും ക്രിസ്മസ്‌ ആഘോഷത്തിന്റെ ശ ബ്ദങ്ങൾ.കേണൽ ജനാലയിലേക്ക്‌ നോക്കുന്നു.ജനാലയിലൂടെ അകലെ നക്ഷത്രവിളക്കുകളുടെ വെളിച്ചവും പൂത്തിരികളുടെ വർണ്ണജാലവും കിടന്ന കിടപ്പിൽ കാണാം.അതു നോക്കിയിരിക്കവേ കേണലിന്റെ ചുണ്ടിൽ ഒരു ഗാനമുണർന്നു

കേണൽ : ആവാരാ..ഹൂം..

കേണലിന്റെ മുഖത്ത്‌ വിയർപ്പു തുള്ളികൾ.തലചെരിച്ച്‌ കാമറയിലേക്ക്‌ നോക്കിക്കൊണ്ട്‌

കസേരയിൽ ചാഞ്ഞ്‌ കിടക്കുന്ന കേണൽ.അങ്ങിനെ തന്നെ കിടന്ന്‌ കണ്ണുകൾ

അടയുന്നു...ചുണ്ടുകൾ ചലിക്കുന്നുണ്ട്‌...

ദൃശ്യം ഫെയ്ഡ്‌ ഔട്ട്‌?

സീൻ-29

ക്രിസ്തുമസ്‌ നാളിലെ പ്രഭാതം.കോളനിത്തെരുവ്‌

മഞ്ഞിലൂടെ പ്രകാശം അരിച്ചിറങ്ങുന്നു.നീണ്ട തെരുവിനിരുവശവും തിങ്ങി ഞെരുങ്ങിയ

വീടുകൾ. ദൂരെയായി പള്ളിയുടെ തലയെടുപ്പ്‌.ഫ്രെയിമിൽ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയി

കുട്ടികളുണ്ടാക്കിയ പുൽക്കൂടിന്റെ ഭാഗം കാണാം അതിൽ മഞ്ഞ്‌ തുള്ളികൾ

തിളങ്ങുന്നു.തെരുവിൽ ഒന്നു രണ്ട്‌ പട്ടികളും കാക്കകളും മുറ്റം വൃത്തിയാക്കുന്ന സ്ത്രീകളും

മാത്രം.തെരുവിന്റെ അങ്ങേത്തലക്കൽ ഒരു രൂപം പ്രത്യക്ഷപ്പെടുന്നു.ഒരു സാന്താക്ലോസ്‌.ആ രൂപം വേച്ച്‌ വേച്ച്‌ അടുത്തേക്ക്‌ വരുന്നു.മുറ്റം വൃത്തിയാക്കിയിരുന്ന ഒരു പെൺകുട്ടി നിവർന്ന്‌ നോക്കുമ്പോൾ അയാളെ കണ്ട്‌ സ്തബ്ധയായി. അടുത്ത നിമിഷം അവൾ വീടിനുള്ളിലേക്ക്‌ കയറിയോടി. സാന്താ അടുത്തേക്ക്‌ നടന്ന്‌ വരുകയാണ്‌.വീടിനകത്തേക്ക്‌ കയറിപ്പോയവൾ ഒരു പയ്യനേയും വിളിച്ച്‌ പുറത്തേക്കിറങ്ങിയോടിവന്നു.അവൻ കണ്ണു തിരുമ്മി നോക്കിയപ്പോൾ സാന്താ കീശയിൽനിന്നും ഒരുപിടി മിഠായി വാരി അവനു നേരേ നീട്ടി.അവൻ അതു വാങ്ങി.

അവൻ വിളിച്ചുകൂവി : സാന്താക്ലോസ്‌ വരുന്നേ

വീടുകളിൽ നിന്നും കുട്ടികൾ ഇറങ്ങിയോടിവരുന്ന ദൃശ്യങ്ങൾ സ്ത്രീകളും പുരുഷ?​‍ാരും

വാതിൽക്കൽ വന്ന്‌ മിഴിച്ചു നിൽക്കുന്നു.നിമിഷങ്ങൾക്കകം അതൊരു ഘോഷയാത്രയായി.

കുട്ടികൾ കയ്യിൽ കിട്ടിയതൊക്കെ വാദ്യങ്ങളാക്കി സാന്തായ്ക്ക്‌ പിറകേ കൂടി.സാന്താ

കുട്ടികളുടെ ഒരു പടയെ നയിച്ചുകൊണ്ട്‌ പോകുന്നു..

കുട്ടികളുടെ പാട്ട്‌ : ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."

ഡിസോൾവ്‌

സീൻ-30

കേണലിന്റെ വീടിന്റെ ഗേറ്റ്‌

പ്രഭാതം

സാന്താക്ലോസും കുട്ടികളും കേണലിന്റെ വീടിലേക്കുള്ള വഴിയിൽ.വീടിന്റെ ഗേറ്റ്‌ തുറന്ന്‌

കിടക്കുന്നു.സാന്താക്ലോസ്‌ ഗേറ്റിനുള്ളിലേക്ക്‌ നടക്കുമ്പോൾ വാദ്യഘോഷവും പാട്ടും

നിലച്ചു.സാന്താ അവരെ തിരിഞ്ഞു നോക്കി കുട്ടികൾ നിശബ്ദരായി നിൽക്കുകയാണ്‌.

സാന്താ കൈകാട്ടി വിളിച്ചു

ഒരു കുട്ടി:ഇത്‌ കേണലിന്റെ വീടാ..ഞങ്ങളെയിഷ്ടമല്ല

സാന്താ തളർന്ന പോലെ മുന്നോട്ട്‌ വന്ന്‌ കുട്ടികളുടെ ചുമലിൽ കയ്യിട്ട്‌ നടക്കാൻ

ശ്രമിച്ചു.കുട്ടികൾ കുതറി മാറി

കുട്ടികളിലൊരാൾ:കേണൽ ഭയങ്കരൻ ഭൂതമാ..ആരും അങ്ങോട്ട്‌ ചെണ്ടല്ലുന്നതിഷ്ടമല്ല.

കേണൽ ഒരു നിമിഷം നിർന്നിമേഷനായി നിന്ന ശേഷം വേച്ച്‌ വേച്ച്‌ അകത്തേക്ക്‌ നടക്കാൻ തുടങ്ങി.

ഭയന്ന പോലെ കുട്ടികളിലൊരാൾ: സാന്താക്ലോസേ..കേണൽ ഭയങ്കരനാ..കയ്യിൽ വലിയൊരു

തോക്കുണ്ട്‌..അങ്ങാട്ട്‌ പോകണ്ട..

സാന്താക്ലോസ്‌ കുട്ടികൾക്ക്‌ നേരേ തിരിഞ്ഞ്‌ കുപ്പായത്തിന്റെ കീശയിൽ നിന്നും ഒന്നുരണ്ട്‌

മിഠായി തപ്പിപ്പെറുക്കി അവരെ കാണിച്ചുകൊണ്ട്‌ മാടി വിളിക്കുന്നു.കുട്ടികൾ അനങ്ങുന്നില്ല. സാന്തായുടെ നിവർത്തിയ കൈവെള്ളയിൽ നിന്ന്‌ മിഠായികൾ ഊർന്നുവീണു..സാന്താ നിരാശയോടെ നടന്നു..കുട്ടികളുടെ സംഭീതമായ മുഖം.

കട്ട്‌

സീൻ-31

കേണലിന്റെ വീട്‌/ഇന്റീരിയർ

സാന്തായായി വേഷമിട്ട കേണൽ മുറിയുടെ കോവണി കയറി വരുന്നു.ഇപ്പോൾ മുഖം മൂടി

കേണലിന്റെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌.കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്‌.അയാൾ

വേച്ച്‌ വേച്ച്‌ ഗോവണി കയറി.ജനാലയ്ക്കടുത്തെത്തുമ്പോഴേക്കും വീണ്ടും മുഖം മൂടി

വച്ചു.പുറത്ത്‌ കുട്ടികൾ ആകാംശയൊടെ നിൽക്കുകയാണ്‌.അവരുടെ മുഖത്ത്‌ ഭയവും ദുഃഖവും

ഒക്കെയുണ്ട്‌. കുട്ടികളുടെ കാഴ്ചപ്പാടിൽ ജനാലയിലൂടെ അവരെ നോക്കുന്ന സാന്താ. കേണൽ ജനാലയ്ക്ക്‌ പുറം തിരിഞ്ഞ്‌ നിന്ന്‌ മുഖം മൂടി ഇളക്കി വീണ്ടും നെഞ്ചോട്‌ ചേർത്തു.പിന്നീട്‌ അത്‌ താഴേക്ക്‌ വലിച്ചെറിഞ്ഞ്‌ കസേരയിലേക്ക്‌ വന്ന്‌ വീണു. മുഖം മൂടി മുകളിൽ നിന്നും കുട്ടികൾ നിൽക്കുന്നതിന്‌ കുറച്ച്‌ മുന്നിലായി വന്നു വീണു.കുട്ടികൾ പരസ്പരം നോക്കി.ഒരുവൻ മുന്നോട്ട്‌ വന്ന്‌ അതെടുത്ത്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്‌ അവൻ അതെടുത്തുയർത്തി ഓടാൻ തുടങ്ങി

ഓട്ടത്തിനിടെ അവന്റെ ശബ്ദം: സാന്തായെ കേണൽ ഭൂതം പിടിച്ചേ..

അവന്റെ പിന്നാലെ ഓടുന്ന കുട്ടികൾ അവരുടെ ഓട്ടത്തിനൊപ്പം ചലിച്ച്‌ കാമറ പകർത്തുന്ന

ദൃശ്യങ്ങൾ..ഇത്‌ തുടക്കത്തിൽ നാം കണ്ട്‌ അതേ ദൃശ്യങ്ങൾ തന്നെനേർത്ത വയലിന്റെ അകമ്പടിയിൽ ആദ്യം കേട്ട കമന്ററി

“ ജീവനു തുല്യം സ്നേഹിച്ച മുഖം മൂടിക്കു പിന്നിൽ അവർ അങ്ങേയറ്റം വെറുക്കുന്ന

കേണലിന്റെ കണ്ണീരൊഴുകുന്ന മുഖമായിരുന്നെന്ന്‌ അവർ ഒരിക്കലും തിരിച്ചറിഞ്ഞില്ല.അവരുടെ

പ്രിയപ്പെട്ട സാന്താക്ലോസിനെ തടവിലാക്കിയ ഭൂതത്താൻ കേണലിനെ അവർ കൂടുതൽ കൂടുതൽ

വെറുത്തു.എണ്ടല്ലാവരും വെറുക്കുന്ന കേണൽ എന്ന ചെകുത്താനെപ്പോലും സ്നേഹിക്കാൻ മനസുള്ള

സാന്തക്ലോസിനെ അവർ കൂടുതൽ കൂടുതൽ സ്നേഹിച്ചു.ഓരോ വർഷവും സ്നേഹത്തിന്റെ ജീവൽ സ്വരൂപമായ സാന്താക്ലോസിനെ അവർ കാത്തിരുന്നു...വർഷം മുഴുവൻ കുട്ടികളുടെ വെറുപ്പേറ്റുവാങ്ങിക്കൊണ്ട്‌ അവർക്കൊപ്പംകേണലും കാത്തിരുന്നു.എല്ലാ ക്രിസ്തുമസ്‌ പുലരിയിലും അൽപ്പ നേരത്തേക്കെങ്കിലും അവർ ജീവനുതുല്യം സ്നേഹിക്കുന്ന സാന്താ ആയി മാറാൻ“

എൻഡ്‌

മുഖമ്മൂടിക്കാലം


Writer : സനാതനൻ 

0 comments:

Copyright © 2013 ഈ പുഴയോരം